ജനപ്രിയ പോസ്റ്റുകള്‍
2013, ജൂലൈ 7, ഞായറാഴ്‌ച
അരങ്ങിൽ നിന്ന് അടുക്കളയിലേയ്ക്ക്
എല്ലാരുമിങ്ങനെ അരങ്ങു വാണാൾ
ആരാണ് ചമയ്പ്പതു നല്ലയാഹാരം ?
പുകയറയിൽ നീറുന്ന കണ്ണുമായി
പൂർവ്വന്മാർ ചമച്ച കാവ്യ ഭക്ഷണത്തിൻ
രുചി മറന്നു പോയോ ?
ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും
അറിയാത്ത കാലത്തിൽ
പകച്ചു പോയ ജന്മങ്ങൾ
നീറി പുകഞ്ഞെഴുതി കാലത്തിൻ
അഗ്നിയിൽ
നാടൻ പാട്ടുകൾ പോലുമന്നത്തെ
രുചിയുള്ള ആഹാരം .
പുകയില്ലാ കുശിനികൾ , അടുക്കി വച്ച
വ്യഞ്ജനങ്ങൾ
പകൽ പോലെ വെളിച്ചം തരും
കണ്ണാടി ചുമരുകൾ.
എന്നിട്ടും നീയിന്നും നിലാവിനെ പ്രണയിച്ചു
മഴയേ പ്രണയിച്ചു പൂമുഖത്തു തന്നെ
ഉലാത്തുമെങ്കിൽ ,
യാത്ര പോയ നിൻറെ മക്കൾ
ജീവിത പന്ഥാവിൽ തോറ്റു നിന്നരികിൽ
വന്നാൽ
ജടാരഗ്നിയെ ശമിപ്പിചു ഊർജം
കൊടുക്കുവനാരുണ്ട് ?
അരങ്ങിൽ നിന്ന് അടുക്കളയിലേയ്ക്ക്
ഒരു പോക്ക് നല്ലതല്ലേ?
-------------------------------------------------------------
2013, ജൂൺ 29, ശനിയാഴ്‌ച
തിരിച്ചു പോകാം
തിരിച്ചു പോകാം
അകം നിറഞ്ഞഹമകന്ന കാലമോർത്തു
നോക്കിയാൽ
അഹന്തയെല്ലാം ബാല്യമായകന്നു പോയിടും
ഞാനുമില്ല നീയുമില്ല
രൂപഭേദങ്ങൾ .
വക്ര മുഷ്ടി കാട്ടി ഭയപ്പെടുത്തില്ല
പരുക്കേറ്റു വീണ ബാലഹീനനാം
തൊട്ടയൽക്കാരനെ
പുഴുക്കുത്തേറ്റു നശിച്ച നിൻറെ നന്മകൾ
തിരിച്ചെടുക്കാനാകുമോ പരിശ്രമിചെന്നാൽ
കാര്യമില്ലയെന്നു നിന്നെ പഴിച്ചിടാതെ നീ
തിരകെ വന്നു ചേരുമോ നന്മയെന്നതിൽ
നന്മ തിന്മയറിഞ്ഞിടാത്ത ബാല്യ കാലത്തിൽ
2013, ജൂൺ 24, തിങ്കളാഴ്‌ച
ചെറിയ ഒരു ഓർമ്മ
ചെറിയ ഒരു ഓർമ്മ
വിതുര govt : യു .പി. സ്കൂളിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻറെ ചേച്ചി രണ്ടാം ക്ലാസ്സിൽ ആയിരുന്നു. അന്ന് ക്ലാസ് മുറികളുടെയും അധ്യാപകരുടെയും അപര്യാപ്തത കൊണ്ട് ഒന്നാം ക്ലാസിനു രാവിലെയും രണ്ടാം ക്ലാസിനു ഉച്ചയ്ക്ക് ശേഷവും ആയിരുന്നു പഠിത്തം. ആയിടയ്ക്കാണ് പൊന്മുടിയിലെ ബസ്സപകടം . അപകടം രാവിലെ ആയിരുന്നതിനാൽ സ്കൂൾകുട്ടികളും അതിൽ ഉണ്ടായിരുന്നു.അന്നത്തെ ദിവസംമുഴുവൻ അപകടത്തെ കുറിച്ച് മാത്രം ആണ് കേൾക്കാൻ ഇടയായത് അന്ന് സ്കൂൾ അസ്സെംബ്ലി മാത്രം ആ ണ്നടത്തിയത് ..പിന്നെ സ്കൂൾ വിട്ടു. 30 km അകലെ അപകടത്തിൽ പെട്ടവരെ സ്കൂളിനു തൊട്ടടുത്തുള്ള ആശുപത്രിയിലാണ് കൊണ്ട് വന്നത് .
അപകട വിവരമൊന്നും അറിയാതെ സ്കൂളിൽ വന്ന ഞാൻ അധ്യാപകർ കൂടി നിന്ന് സംസാരിക്കുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടു .. അവരുടെ സംസാരത്തിൽ നിന്നും പൊന്മുടിയെന്നാൽ നിസാരക്കാരൻ അല്ല എന്ന് മനസിൽ ആയി. അവിടത്തെ ഹെയർപിൻ വളവുകൾ എൻറെ ഭാവനയ്ക്ക് അനുസരിച്ച് വരച്ചിട്ടു . പൊൻമുടിയിൽ വളർന്നു നിൽക്കുന്ന കൊക്കോ മരങ്ങൾ അപകടകാരിയാണെന്ന് മനസിലായി. അവടെ നിറയെ കൊക്കോ മരങ്ങൾ കൊണ്ട് കാടായി കിടക്കുന്നു . പൊന്മുടിയെന്നാൽ കൊക്കോ വനം. കൊക്കോ മരത്തിലേയ്ക്കു എങ്ങനെയാ അതിലെ വരുന്ന വണ്ടികൾ വീഴുന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
എന്തായാലും തൊട്ടടുത്തല്ലേ ആശുപത്രി. അവിടെയും കയറി കാര്യങ്ങൾ വിശദമായി മനസിലാക്കി .
ഞാനവിടെ കണ്ട അപ്പൂപ്പൻ മരിച്ചു പോയി എന്നാണ് ഞാൻ മനസിലാക്കിയത്.. അത് സത്യമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല.പക്ഷെ ഞാൻ അപ്പൂപ്പനെ കൊന്നു. എന്നിട്ടും മതിയാക്കിയില്ല . വീട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്ക് ആരൊക്കെ ബസ് അപകടത്തെ കുറിച്ച് സംസാരിക്കുമോ അവിടെയൊക്കെ നിന്ന് കേൾക്കും
ചന്തമുക്കും കഴിഞ്ഞു വായനശാല മുക്കിലെത്തിയപ്പോൾ എന്നെ കാണാത്തത് കൊണ്ട് പപ്പാ അന്വേഷിച്ചു വരുന്നു. അപ്പോഴും ഒരാൾ വർത്തമാനം പറയുന്നതും കേട്ട് നില്ക്കുകയാണ് ഞാൻ. വല്യ വല്യ സംഭവങ്ങൾ അറിഞ്ഞിട്ടു വരുന്ന എൻറെയടുക്കൽ പപ്പയുടെ വിരട്ടൊന്നും ഫലിച്ചില്ല . വീട്ടിൽ ചെന്ന് വാതോരാതെ കഥ കെട്ടുകൾ അഴിച്ചിട്ടു. ചേച്ചി പിന്നെയും പിന്നെയും സംശയങ്ങൾ ചോദിച്ചു . അപ്പൂപ്പനെ ചത്ത് കൊണ്ട് പോകുന്നത് ഭാവന സമ്പന്നമായി അവതരിപ്പിച്ചു.
രാത്രി ഭക്ഷണത്തിന് ഇരുന്നിട്ടും എൻറെ സംസാരം ഇത് തന്നെ.ആരൊക്കെ ഇടപെട്ടിട്ടും വിഷയം മാറ്റാൻ ഞാൻ തയാറായില്ല .രാത്രിയായി എല്ലാവരും ഉറങ്ങി. പാവം എൻറെ ചേച്ചിയ്ക്ക് മാത്രം ഉറങ്ങാൻ പറ്റുന്നില്ല .. പനി പിടിച്ചത്രേ. രാത്രിയെ തള്ളി നീക്കി പിറ്റെന്നു അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. ഞാൻ സുഖമയിട്ടുറങ്ങി രാവിലെ പള്ളിക്കൂടത്തിലും പോയി.
.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
2013, ജൂൺ 23, ഞായറാഴ്‌ച
ഞാൻ
ഞാൻ
ലക്ഷ്യങ്ങളില്ലാതെ വഴി തെറ്റി
അക്ഷരങ്ങളെ വായിച്ചെടുത്തവൾ
എഴുത്തറിയില്ല , ഭാവനയില്ല
പൊട്ടി തെറിക്കും വിമർശനങ്ങൾ ഇല്ല .
2013, ജൂൺ 21, വെള്ളിയാഴ്‌ച
എൻറെ മകൾ
വിതുരോദയം മാഗസിനിൽ പ്രസിദ്ധീകരിച്ച കവിത ജൂണ്‍ മാസം 21-ആം തീയതി എഴുതിയത്
മക്കളില്ല മക്കളില്ല മക്കളില്ല പോലും
മണ്ണിൽ അലിഞ്ഞു ചേരുവാൻ
ഒരു പിടി മണ്ണിടുവാൻ മക്കളില്ലപോലും .
മക്കളില്ല ;
പരിഹസിച്ചു മനുജർ പലവട്ടം
എന്നിട്ടും ഈ നദിയെന്തേ പറയുന്നു
നീയെൻറെ മകളെന്നു .
മക്കളില്ല ;
പരിഹസിച്ചു മനുജർ പലവട്ടം
എന്നിട്ടും ഈ നദിയെന്തേ പറയുന്നു
നീയെൻറെ മകളെന്നു .
ചപ്പു കൂനയിൽ വലിച്ചെറിഞ്ഞവരെ
നീ യാത്രയാക്കുന്നു , ഹൃദയം പൊട്ടും ഗദ് ഗതത്താൽ
നീയവർക്കയി കാവ്യ മാലകൾ കോർക്കുന്നു .
നീയവർക്കയി കാവ്യ മാലകൾ കോർക്കുന്നു .
നീ ശ്വസിച്ച വായു തന്ന പൊക്കിൾ കൊടി
പൊട്ടീ നദീതീരത്ത് ,
ഭോഗം തീർത്തു കൂടണഞ്ഞു നിന്നെ ഉരുവാക്കിയവനും .
രക്ത മാലിന്യത്താൽ അശുദ്ധയാം നദി തന്നു
നിന്നെയെൻറെ കയ്യിൽ
ചളി നിറഞ്ഞ നിൻ മേനി നക്കി തുടച്ചെടുത്തു
മകളെയെന്നു വിളിച്ചതോർമ്മയില്ലേ ?
ഏകിയില്ല ഒർക്കുവാനായിട്ടൊന്നും
നിനക്കെന്ന പിറുപിറുപ്പസഹനീയം ഇന്നെനിക്ക്
നിനക്കെന്ന പിറുപിറുപ്പസഹനീയം ഇന്നെനിക്ക്
നീയെൻറെ മകളെന്നു വിളിച്ചവൾ ഒരുവൾ
ആ നദി ഒരുവൾ മാത്രം .
വിഷ പാമ്പുകൾ ചീറ്റും കാട്ടിൽ നിനക്കായി തേടി ഞാൻ
പഴങ്ങൾ പൂന്തേനുകൾ.
വിശപ്പകന്നു വളർന്നു എൻറെ വിണ്ടു കീറിയ
ദിന രാത്രങ്ങളാൽ .
എന്നിട്ടും നീയെന്തേ അമ്മേയെന്ന് വിളിചില്ല
എൻറെ ശവ പറമ്പിൽ ഒരു പിടി മണ്ണിടുവാൻ
നീ എന്തേ വന്നില്ല .
ഞാന്നിന്നു നീറുന്നു നീ സ്വയം തീർത്ത
അനാഥത്വത്തിൽ,
എന്നിട്ടും ഈ നദിയെന്തേ പറയുന്നു
നീയെൻറെ മകളെന്നു .
,
എന്നിട്ടും നീയെന്തേ അമ്മേയെന്ന് വിളിചില്ല
എൻറെ ശവ പറമ്പിൽ ഒരു പിടി മണ്ണിടുവാൻ
നീ എന്തേ വന്നില്ല .
ഞാന്നിന്നു നീറുന്നു നീ സ്വയം തീർത്ത
അനാഥത്വത്തിൽ,
എന്നിട്ടും ഈ നദിയെന്തേ പറയുന്നു
നീയെൻറെ മകളെന്നു .
,
2013, ജൂൺ 15, ശനിയാഴ്‌ച
മഴയത്ത്
മഴയത്ത്
ഇടിമഴ , പെരുമഴ , തോരാമഴയത്ത്
ഒന്ന് ,രണ്ടു , മൂന്നാൾക്കാർ
ഒരു കുടക്കീഴിൽ പോണ കണ്ടോ ?
ചേമ്പില വെട്ടി കുടയുണ്ടാക്കിനനഞ്ഞൊലിച്ച പള്ളിക്കുടം
മഴയത്തീറൻ മാറാത്ത
കൈലിയുമുടുത്ത് പെണ്ണുങ്ങൾ
വയലേലകൾ താണ്ടുന്നു
അടച്ചിടുമാന്നേരം ,
പാലം കടക്കും പിള്ളർക്കായി .
വിശപ്പ്
വിശപ്പ്
വിശപ്പില്ലാത്ത വയറുമായിവിശപ്പിന്റെ കഥയെഴുതാൻനാലഞ്ചു വട്ടം തുനിഞ്ഞു.വാക്കുകളില്ല നാവിന്തുമ്പിലും , തൂലികയിലും .ഒരുപിടി അന്നം കൊടുക്കുവാൻവിശന്നൊട്ടിയ വയറുകൾ തേടി നടന്നു .എങ്ങുമില്ല്ല ഒട്ടിയ വയറുകളും ,അവിഹിത ഗർഭത്ത ൽ വീർത്ത വയറുകളും.ഉദര രോഗം പിടിപെട്ടവർ ,വയറൊട്ടുവാൻ അത്താഴ പഷ്ണി കിടക്കുന്നവർ .വിശപ്പിന്റെ മാധുര്യ അറിയുവാനാളില്ല ;ആവോളം മധുരം ഭുജിക്കാൻ കഴിയുന്നവരുമില്ല .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)