2019 ജനുവരി ഒന്നാം തീയതി ഞങ്ങൾ നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു. തലേ ദിവസം പള്ളിയിൽ പോയി വെളുപ്പിനെ വന്നതാണ്.
മണ്ണമ്മൂല പുലരി ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഒന്നാം തീയതി അയാൾ ചിക്കൻ വാങ്ങി കൊണ്ട് വന്നു ഭക്ഷണം ഉണ്ടാക്കി.
നാളെ എനിക്ക് കല്യാണ വർക്ക് ഉണ്ട്. സുചിത്ര ചേച്ചിയുടെ മകളുടെ. ഇന്ന് റിസപ്ഷൻ വേഷത്തിൽ കുറച്ച് ഫോട്ടോസ് എടുക്കാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
ഉച്ച ഭക്ഷണം കഴിച്ചു ചേച്ചിയും ഭർത്താവും പോയി.
മോനെ മുടി വെട്ടിയിട്ട് വരാം എന്ന് പറഞ്ഞു അയാൾ കുഞ്ഞിനേയും കൊണ്ട് പോയി. കുറെ നേരം ആയിട്ടും അയാളെയും കുഞ്ഞിനേയും കണ്ടില്ല.
നടന്നു പോകാവുന്ന ദൂരമേയുള്ളൂ ജങ്ക്ഷനിലേയ്ക്ക്. ഇത്രയും നേരം എന്തായാലും എടുക്കില്ലല്ലോ. എന്ത് പറ്റി.
മോൻ വന്നു അവനെ കണ്ടിട്ട് ഒരുമ്മ കൊടുത്തിട്ട് വേണം വർക്കിന് പോകാൻ.
ഞാൻ അയാളുടെ ഫോണിലേക്ക് വിളിച്ചു.
" "ഞാനും കൊച്ചും എന്റെ അനിയന്റെ കല്യാണ ഉറപ്പീരിന് ബാലരാമപുരത്ത് എത്തി. നാളെയോ മറ്റൊ കൊച്ചിനെ കൊണ്ട് തരാം " അയാൾ പെട്ടന്ന് ഫോൺ വച്ചു.
ഞാനാകെ പതറി പോയി. എന്റെ കുഞ്ഞ്! ഇയാൾ എന്താണീ ചെയ്തിരിക്കുന്നത്? വീട്ടിൽ നിന്ന വേഷത്തിൽ എടുത്ത് കൊണ്ട് പോയതാണ്.
" നീ വച്ചിട്ട് പോടീ മൈരേ. " തുടർന്നു അയാളുടെ വാക്കുകളിൽ അധിഷേപം നിറച്ചിട്ടുണ്ടായിരുന്നു.
പിന്നീട് ഫോൺ ബ്ലോക്ക് ചെയ്തു.
എന്നെ ജീവിത പങ്കാളി ആയിട്ടല്ല വിവാഹം ചെയ്തത്. മറിച്ചു പ്രസവിക്കാൻ വേണ്ടി മാത്രം ആണ് എന്ന് ഇതിനകം ഞാൻ മനസ്സിൽ ആകിയിട്ടുണ്ട്. കുഞ്ഞിനെ മാത്രം എടുത്ത് എന്നെ അടിച്ചോടിക്കാൻ അയാളും അമ്മയും അയാളുടെ അനിയനും പലതവണ നന്നായി പരിശ്രമിച്ചെങ്കിലും ഞാനെന്റെ കുഞ്ഞിനേയും അയാളെയും കൊണ്ട് മാത്രമേ പുറത്തിറങ്ങിയുള്ളൂ.
അതെന്റെ മിടുക്കാണോ എന്ന് ചോദിച്ചാൽ "അതേ " എന്ന് ധൈര്യമായി പറയാൻ കഴിയും. അത്രമേൽ ദ്രോഹികൾ ആയിരുന്നു എനിക്ക് അയാളുടെ അമ്മയും അനിയനും.
പക്ഷേ ഇപ്പോൾ അങ്ങനെ അല്ല. എന്റെ മിടുക്ക് ആകെ ചോർന്നിരിരിക്കുന്നു.
എന്റെ കുഞ്ഞ് പൂർണമായും അവരുടെ കയ്യിൽ ആയി. അയാൾ വളരെ ബുദ്ധി പൂർവ്വം തട്ടിയെടുത്തിരിക്കുന്നു. എന്റെ ഗർഭ പാത്രത്തെ വളരെ നികൃഷ്ടമായി പുച്ഛിച്ചിരുന്നു.
അയാൾക്ക് എന്നോട് യാതൊരു ഇമോഷണൽ അടുപ്ലവുമില്ല. ഞാൻ അതു തിരിച്ചറിഞ്ഞു കഴിഞ്ഞു. വെറുമൊരു കെണിയും തട്ടിപ്പും ആയിരുന്നു എന്റെ കല്യാണം എന്ന് തിരിച്ചറഞ്ഞു. പക്ഷേ കുഞ്ഞ്! . എന്റെ മകൻ! അവൻ മാത്രമേ ഈ ഭൂമിയിൽ എനിക്കുള്ളൂ. അയാൾ മുൻപ് ആവശ്യപ്പെട്ടത് പോലെ കുഞ്ഞിനെ തട്ടിഎടുത്തിരിക്കുന്നു.
എനിക്ക് ഭ്രാന്തായി. ഞാൻ ഏങ്ങി എങ്ങി കരഞ്ഞു.. എന്റെ തല പെരുത്ത് കയറി കൊണ്ടേയിരുന്നു. കരഞ്ഞത് കൊണ്ട് ആശ്വാസം കിട്ടിയില്ല.
മുറിക്കുള്ളിൽ കയറി ചുവരിൽ തുരു തുരെ തല അടിച്ചു.
ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല.
എന്റെ കുഞ്ഞിനെ കാണാതെ എങ്ങനെ??
എന്റെ കുഞ്ഞിനെ ഇപ്പോൾ കാണേണം
വണ്ടിയുമെടുത്ത് ഭ്രാന്തിയെ പോലെ പുറത്തേയ്ക്ക് ഇറങ്ങി.
എങ്ങോട്ട് പോകും?
ബാലരാമപുരത്ത് എവിടെ പോയാൽ എന്റെ കുഞ്ഞിനെ കിട്ടും?
ഞാൻ ബാലരാമപുരത്ത് എത്തുമ്പോൾ അയാൾ കുഞ്ഞിനേയും കൊണ്ട് വേറൊരുടേതയ്ക്കു മറയില്ലേ?
" ചേട്ടാ എന്റെ തലമുടി വഴിച്ചിറക്കേണം " ബാർബർ ഷോപ്പിലെ ചേട്ടൻ അമ്പരന്ന് പോയി.
"അയ്യോ എന്താ ബെൻസി. തല വഴിക്കാനും ഒന്നും പറ്റില്ല. വേണമെങ്കിൽ അറ്റം മുറിച്ചു തരാം "
"പറ്റൂല ചേട്ടാ! എന്റെ തല മുഴുവനും പെരുത്ത് വരുന്നു. തലമുടി മൊത്തത്തിൽ മറ്റേണം "
പ്രസവ ശേഷം എന്റെ മുടിയ്ക്ക് നല്ല നീളമുണ്ടായിരുന്നു നല്ല കനമുണ്ടായിരുന്നു.
മൂന്നു നാല് ന്യൂസ് പേപ്പറിൽ ആയിട്ട് പൊതിഞ്ഞു മുറുകെ പിടിച്ച എന്റെ ഭ്രാന്തുമായി തിരികെ വീട്ടിൽ എത്തി.
വേഷം മാറി വർക്ക് എടുത്തു തിരികെ വന്നു.
പിറ്റേന്ന് ആയിരത്തിൽ അധികം ഓഡിയൻസ് ഉള്ള ആ ഓഡിറ്റോറിയത്തിൽ എന്റെ മൊട്ട തലയുമായി നിന്നാണ് ആ ചതിയെ/വഞ്ചനയെ തരണം ചെയ്തത്.
ഒരു പക്ഷേ ഞാൻ ആത്മഹത്യ ചെയ്തെങ്കിൽ വാർത്ത ഇങ്ങനെ വന്നേനെ :
ഭർതൃ സഹോദരന്റെ വിവാഹ നിശ്ചയം വിളിക്കാത്തതിൽ മനം നൊന്ത് യുവതി (മുതുക്കി ) ആത്മഹത്യ ചെയ്തു.
"സൂസിയുടെ (സൂസ) " "കൂത്തി മാപ്ല"യുടെ ( തെളിവുണ്ട് ) കല്യാണ നിശ്ചയം കൂടാൻ കഴിയാത്തത് കൊണ്ട് ആണ് ഞാൻ ചത്തത് എന്ന് വാർത്ത വരാത്തതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു. ഏറ്റവും രസകരമായ കാര്യം ഞാൻ ഇവിടെ പ്രാന്തായി നടക്കുമ്പോൾ ലവൻ ചതിച്ച "സൂസി" കിളി പാറി നടക്കുന്നുണ്ടായിരുന്നു. ഈ കാര്യം പിന്നത്തെത്തിൽ തെളിവ് സഹിതം കിട്ടി കേട്ടോ.
ലവന്റെ കല്യാണം മൊടക്കാൻ ആണ് മൊട്ട യടിച്ചതെന്ന കണ്ടെത്തൽ ആണ് ലളിതയ്ക്കും രായമ്മയ്ക്കും, കൂട്ടത്തിൽ മോനും. ലവന്റെ കല്യാണ ദിവസം (ഞാൻ കൂടാൻ പോയതല്ല, വഴക്ക് കൂടാൻ പോയപ്പോൾ. അതും മകന് വേണ്ടിyaanu

പോയത് )എന്നെ അധിക്ഷേപിക്കാൻ അവർ അങ്ങനെ ആണ് വിളിച്ചു കൂവിയത്.
ഞാൻ ന്യൂസ് പേപ്പറിൽ സൂക്ഷിച്ച എന്റെ തലമുടിയ്ക്ക് എന്ത് പറ്റി എന്ന് പിന്നത്തേതിൽ എഴുതുന്നുണ്ട്.
ങ്ങാ മറന്നുപോയി. ഈ പോസ്റ്റിന്മേൽ സഹതാപവും കണ്ണീരും അർപ്പിക്കാനുള്ളവർ 9633211731 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ജ്യോതിഷ്കുമാർ s/ഓ കൃഷ്ണൻകുട്ടി നിങ്ങൾക്ക് ആശ്വാസം തരുന്നതായിരിക്കും