മഞ്ചൂന്റെ അടുക്കള
----------------------------------
ഞാൻ തുടർച്ചയായി എഴുതുന്നതാണല്ലോ മഞ്ചൂന്റെ അടുക്കള.
"ഞാനിവിടെ ഉള്ളൂർ മഞ്ചൂന്റവിടെ നിക്കണ്".
എന്നെ വിവാഹം ഉറപ്പിച്ച നാൾ മുതൽ കേൾക്കാറുള്ളതാണ്
വിവാഹത്തിന് മുൻപ് ഒരു ദിവസം എന്നെ അവിടെ കൊണ്ട് പോകുകയും ചെയ്തു .
മഞ്ജു ഇയാളുടെ കുഞ്ഞമ്മയുടെ മോൾ ആണ് ഒരേ പ്രായക്കാർ ആണ്. രണ്ടുപേരും 35 വയസിൽ കൂടുതൽ പ്രായം ഉള്ളവർ ആണ് . വലിയ അടുപ്പം ആണ് . സഹോദരി ആണ് . അവൾക്കും ഉണ്ട് രണ്ടു സഹോദരന്മാർ. കല്യാണം കഴിഞ്ഞവർ. ഒരേ വീട്ടിൽ താഴത്തെ ഭാഗത്ത് താമസിക്കുന്നു.
വിവാഹം ഉറപ്പിക്കുന്ന സമയത്ത് ഇയാൾ പറഞത് ബ്ലൂ ഡാർട്ട് കമ്പനിയിൽ ഡ്രൈവർ എന്നാണ് .
ആ സമയം ഇയാൾഅവിടെ ഡ്രൈവർ അല്ലായിരുന്നു. പണ്ടെങ്ങാണ്ടു അവിടെ ജോലി ചെയ്തിട്ടുണ്ട് എന്ന് മാത്രം .
എന്നെ കല്യാണം ഉറപ്പിക്കുന്ന സമയത്തിൽ ഇയാൾക്ക് ജോലി ഇല്ലായിരുന്നു എന്നതാണ് വാസ്തവം. വിഹാഹം ഉറപ്പിച്ചു കഴിഞ്ഞു ഇയാൾ മൈത്രി എന്ന ഒരു ചാരിറ്റബിൾ സംഘടനയിലെ ഡ്രൈവർ ആയി അത് 3 മണിക്കൂറിൽ അധികം ജോലി ഇല്ല . മെഡിക്കൽ കോളേജിലെ ക്യാൻസർ രോഗികൾക്ക് ഫുഡ് കൊണ്ട് കൊടുക്കേണം . പിന്നീടുള്ള സമയം ഫ്രീ ആണ്.
രാവിലെ എഴുന്നേറ്റു വട്ടിയൂർക്കാവിൽ നിന്നും ഉളളൂരിലെ മഞ്ജുവിന്റെ വീട്ടിൽ പോകും പിന്നെ അവിടെ നിന്നും തിരിച്ചു തിരുമലയോ മറ്റോ ആണ് മൈത്രിയുടെ ഫുഡ് എടുക്കേണ്ടത് , അവിടെ ചെന്ന് ഫുഡ് എടുത്തു അവരുടെ വണ്ടിയിൽ ( ആംബുലൻസ് ) മെഡിക്കൽ കോളേജിൽ കൊടുക്കും. വീണ്ടും ഫുഡ് കൊടുത്തു കഴിഞ്ഞു കുറച്ചു നേരം ഉള്ളൂരിൽ മഞ്ചൂന്റെ വീട്ടിൽ ഇരിക്കും പിന്നീട് ആംബുലൻസ് കൊണ്ട് പോയി മൈത്രിയിൽ ഏൽപ്പിക്കും പിന്നെയും അയാളുടെ ബൈക്കും എടുത്ത് മഞ്ചൂന്റെ വീട്ടിൽ പോയിരിക്കും. ഇതായിരുന്നു അക്കാലത്തെ ദിനചര്യ . മൊബൈൽ റീചാർജ് വട്ട ചെലവ് ജീവിതം . no other ജീവിത ചിന്ത.
കർത്താവേ 35 വയസുള്ള ഒരാൾക്ക് വെറുതെ ഇരിക്കാൻ സമയമോ ?
ഞാൻ പറഞ്ഞല്ലോ ഇയാൾക്ക് നല്ല ബുദ്ധിയും സമർഥ്യവും ഉണ്ട്.
എന്റെ കയ്യിൽ നല്ല ജോലിയും , ഇനി ഇയാൾക്കു ജോലി കൊടുക്കാൻ സാധ്യതയും ഉണ്ട്. ഇയാളെ നന്നാക്കി എടുക്കാവുന്നതേ ഉള്ളൂ .
മഞ്ജുവിന്റെ വീടിനു താഴത്തെ ഭാഗത്ത് രണ്ടു സഹോദരന്മാരും കുടുംബവും അച്ഛനും അമ്മയും താമസിക്കുന്നു. മഞ്ജുവും രണ്ടു കുട്ടികളും മുകളിൽ . ഭർത്താവ് ചന്തു വിദേശത്ത് ആണ് . അടുക്കള, ബെഡ്‌റൂം , ബാത്രൂം എല്ലാം ഒരിടത്ത് തന്നെ സെപറേറ്റ് ചെയ്തിട്ടില്ല.
ഞാനും ജ്യോതിഷും പലപ്പോഴും കണ്ടു മുട്ടാറുണ്ടെന്നു പറഞ്ഞല്ലോ . പലപ്പോഴും ഇവൾ വിളിക്കും " എടാ വാടാ, ഇത് ചെയ്തു താടാ. മോളുടെ സ്റ്റഡി ടേബിൾ വാങ്ങിച്ചു കൊണ്ട് താടാ. . ടൂ വീലർ ഓടിക്കാൻ കൂടെ വാടാ .
ജനറൽ ഹോസ്പിറ്റലിന് സമീപം ഗോവിന്ദൻസ് ഹോസ്പിറ്റലിൽ റൂം എടുത്തിട്ടു മോളേം കൊണ്ട് ഇവള് കിടക്കുന്നു . കുഞ്ഞമ്മ വീട്ടിൽ പോകുമ്പോൾ ഇയാൾ പോയി കൂട്ട് കിടക്കുന്നു. ഫുഡ് വാങ്ങാൻ ഓടുന്നു .
" മഞ്ഞൂന്റെ സഹോദരന്മാർ?' ഞാൻ ചോദിച്ചു. കൃത്യമായ മറുപടി ഒന്നും കിട്ടിയില്ല .
അക്കാലങ്ങളിലോ കല്യാണം കഴിഞ്ഞു വളരെ നാളുകളോളമോ ( വീട് മാറി വാടകയ്ക്ക് പോകുന്നത് വരെയുമോ . എന്നോട് കള്ളം കാണിച്ചു വരെ ഉള്ളോരിൽ പോകുന്നു എന്ന് എനിക്ക് തെളിവ് കിട്ടുന്നത് വരെയും) ഇതൊന്നും എനിക്ക് കരട് ആയിരുന്നില്ല.
കുഞ്ഞമ്മയ്ക്കു ഇയാൾ എപ്പോഴും അവിടെ ചെല്ലുന്നതു വലിയ ഇഷ്ടമാണ് . കാരണം അവളുടെ മോൾക്ക് കുടുംബ ജീവിതവും കിട്ടും ഉപകാരങ്ങൾക്കു ഇവനെയും കിട്ടും . അവളുടെ മറ്റു രണ്ടു ആൺ മക്കളുടെ കുടുംബ ജീവിതത്തിനെ ബാധിക്കുകയുമില്ല .
ജ്യോതിഷിന്റെ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഈ കുഞ്ഞമ്മയും , കുഞ്ഞമ്മയുടെ മാപ്ലയും ആണ്.
കല്യാണം കഴിഞ്ഞു കുറെ നാളുകൾ കഴിഞ്ഞു ഇയാൾ നേരത്തെ വരാൻ തുടങ്ങി .
"എന്ത് പറ്റി ഇപ്പൊ,നേരത്തെ ?"
"ഉള്ളൂരിൽ പോകാറില്ല ?"
" അത് ചന്തു വന്നു. അവൻ വന്നാൽ ഞാൻ പോകാറില്ല ."
"മനസ്സിൽ ആയില്ല "
" ചന്തു അളിയൻ വന്നാൽ അയാൾ പോകുന്ന്തു വരെ ഞാൻ മഞ്ചൂന്റെ അടുത്ത് പോവൂല "
" അല്ല , അളിയൻ ഗൾഫിൽ നിന്നും വന്നല്ലോ . മഞ്ജു ഒന്നും കൊടുത്തയച്ചില്ലേ "
" ഇല്ല "
. ആങള ലേബലിൽ വീട്ടിൽ കേറ്റി ഇരുത്തി അത്യാവശ്യ ഉപകാരങ്ങൾ ചെയ്യിപ്പിച്ചു ചുണയുള്ളവളുമാർ കുട്ടികളെ വളർത്തും കുടുംബം നടത്തും . വിദേശത്തു ഇരിക്കുന്ന ഭർത്താക്കന്മാർക്കും ഇത്തരം ഡെഡിക്കേറ്റഡ് ആങ്ങളമാർ ആശ്വാസം തന്നെയാണ് .
ഞാൻ SATആശുപത്രയിൽ മാസങ്ങളോളം അഡ്മിറ്റ് ആയിരുന്നു.
അന്ന് അയാളുടെ മുഖത്ത് വലിയ സംഹട്ടശവും പ്രസന്നതയും കണ്ടു . ഞാൻ ചോദിച്ചു എന്താണ് ഇത്ര വലിയ സന്തോഷം .
ഇന്ന് ഞാൻ ഇന്ന് വയ്ക്കു രുചിയായിട്ടു കുളിച്ചു .
അതിനിത്ര സന്തോഷം എന്തിനാ ? സത്യത്തിൽ ഇയാൾ കുളിക്കുക എന്നത് എന്നെ സംബന്ധിച്ചും വലിയ സന്തോഷം ഉള്ള കാര്യം തന്നെയാണ് . അത് എന്താണെന്ന് പിന്നീട് പറയാം .
കാര്യം ഇത്രയേ ഉള്ളൂ . മഞ്ജുവിന്റെ അനിയന്റെ ഭാര്യയുടെ കല്യാണത്തിന് തലേ ദിവസമേ അനിയന്മാരും കുടുംബവും , അച്ഛനും അമ്മയും എല്ലാരും പോയത്രേ , അത് കൊണ്ട് വിശാലമായി കുളിക്കാൻ പറ്റി .
ഈ വിഷയങ്ങൾ എങ്ങനെയാണ് എന്റെ വിഷയം ആകുന്നത് എന്നല്ലേ ?
ഇതിൽ വലിയ ഒരു അപകടം എന്നെ സംബന്ധിച്ച് ഉണ്ട് . മറ്റുള്ളവരെ സംബന്ധിച്ചു ഒരു വിഷയവും ആകേണമെന്നില്ല .
" എടാ ചെയ്തു താടാ .. ഇത് ചെയ്യെടാ .. അത് ചെയ്യെടാ .. " ഇത് ഞാൻ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കണം. അതും ടോൺ ....ഇതിൽ അങ്ങ് സെറ്റ് ആയി പോയി .
ഈ ടോൺ ആണ് എനിക്കത്ര വശമില്ലാത്തതു .
വീട്ടിനകത്ത് കയറി ഇറങ്ങി നിരങ്ങി ഉപകാരം ചെയ്ത്, ചെയ്തു സെറ്റ് ആയി പോയവരെ കൊണ്ട് ഉത്തരവാദിത്തം എന്ന മല ചുമപ്പിക്കാൻ ശ്രമിച്ചാൽ നമ്മുടെ ശരീരം കെട്ടു പോകും എന്നുള്ളതിൽ കവിഞ്ഞു പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല എന്ന് എന്റെ ജീവിതം പഠിപ്പിച്ചു .
മറ്റു ചിലതു എന്താണെന്നു വച്ചാൽ , ഇയാളുടെ 'അമ്മ നിരന്തരം പുലമ്പി കൊണ്ടിരിക്കുന്ന ആൾ ആണ് . ചിലപ്പോൾ ഒക്കെ ഈ ആങ്ങള കഥ പിറുപിറുപ്പോടെ അവർ പറയും . അവർക്കു കിട്ടേണ്ട പരിഗണയെ ചൊല്ലിയുമാകാം ഒറ്റയ്ക്കിരുന്നു ഇത്തരത്തിൽ അവർ പുലമ്പി കൊണ്ടിരുന്നത് .
" എന്തിനാണ് ഇങ്ങനെ വീടുകൾ തോറും കയറി ഇറങ്ങി അവിടെയും ഇവിടെയും ഇരുന്നു ടൈം വേസ്റ്റ് ചെയ്യുന്നത് . നിങ്ങൾക്കു അധികം സമയം കിട്ടുന്നെങ്കിൽ , പട്ടണത്തിലെ റോഡുകൾ തോറും കാൽനടയായി വെറുതെ നടക്കൂ , കനകക്കുന്നിലോ , മ്യൂസിയലോ ചെന്നിരുന്നു മനുഷ്യരെ വായി നോക്ക് ." ആവർത്തിച്ചു അയാളോട് പറഞ്ഞു . അതിലെ " വായ് നോക്ക്" എന്ന് പറഞ്ഞ ഭാഗം മാത്രം ഇപ്പോഴും കൃത്യമായി ചെയ്യുന്നുണ്ട് .
ജോലിയ്ക്കു എന്നും പറഞ്ഞു പോയിട്ട് മഞ്ചൂന്റെ അടുക്കളയിൽ തന്നെയാണോ ഇപ്പോഴും ഇരുപ്പ് എന്നെനിക്കറീല , ഇപ്പോഴും നേരം വെളുത്ത് പോകും , രാത്രി ഒരു മണിക്കൊക്കെ ആണ് തിരികെ കയറി വരുന്നത് . ക്യാഷ് നഹി നഹി . ജോലിക്കു പോയാലേ ക്യാഷ് വരൂ .
ഇയാളുടെ അമ്മയുടെ കൂട്ടുകാരി ആയ അംഗനവാടി ടീച്ചർ ഇയാളുടെ
അമ്മ വഴി എപ്പോഴും ഇവൾക്ക് അമൃതം പൊടി കൊടുത്തയക്കും . ആ ചുവടു പിടിച്ചു എന്റെ കുഞ്ഞിന് കിട്ടിയ അമൃതം പൊടി പോലും ഈ നാറി അവൾക്കു കൊണ്ട് കൊടുത്തു.
" എടാ നാളെ ലീവ് എടുക്കോ ? നമുക്ക് മേലത്ത് മേലെ വസ്തൂന്റെ കാര്യത്തിന്.." പിന്നെയെങ്ങോട്ടുള്ള വോയിസ് ക്ലിപ്പുകൾ ഒക്കെയും മേലത്ത് മേലെ വസ്തു കച്ചവട യാത്രകൾ തന്നെ .
കുടുംബ ജീവിതത്തിനായി വാടകയ്ക്ക് വീടെടുത്ത് താമസിച്ചതിനു ശേഷവും "ആങ്ങള ഡൂട്ടി വിട്ടില്ല" എന്ന് തെളിയിക്കുന്നതായിരുന്നു ആ വോയിസ് ക്ലിപ്പുകൾ . ഇവളുടെ ആങ്ങളമാർ വസ്തു കച്ചവടത്തിനു വരൂലേ, അല്ലെങ്കിൽ ഇവന്റെ അനിയനെ വസ്തു കച്ചവടത്തിത്തന് കൂട്ടിയാൽ കൂടൂലെ?
ഭാര്യ പോകേണ്ട പലയിടങ്ങളിലും അയാൾ ....... ബാക്കി അയാൾക്ക് മനസ്സിൽ ആകും . കേസ് പുലിവാലുകൾ ഉള്ളതിനാൽ ചില ഭാഗങ്ങൾ ഒഴിവാക്കുന്നു.
ഒരു കാര്യം അയാൾ തുറന്നു പറഞ്ഞിട്ടുണ്ട് .
" നിന്നെക്കാളും ജീവൻ എനിക്ക് മഞ്ജു തന്നെയാ നീ പോയി ഊമ്പി കൊട് "
ഇക്കാര്യത്തിൽ ഞാൻ ആർക്കു ഊമ്പി കൊടുക്കാൻ .
ഇയാൾ കിടപ്പിലാകുമ്പോൾ കിടക്കാൻ മഞ്ചൂന്റെ അടുക്കളയിൽ ബെഡ് ബുക്ക് ചെയ്തിട്ടിട്ടു അഹങ്കാരം കാണിക്കുന്നു . ഞാൻ വായും പൂട്ടി നടക്കേണ്ടതായിരുന്നു .
വല്ലാത്ത പെണ്ണുങ്ങൾക്ക് ഉപകാരങ്ങൾ ചെയ്തു ജീവിതം തള്ളി നീക്കുന്നവന്മാരെ കുടുംബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ചെയ്തു ജീവിക്കാൻ പരിശീലിപ്പിക്കരുത് , പഠിപ്പിക്കുന്നവരുടെ ശരീരം കേടാകും, അവന്മാർ ഉഡായിപ്പുകൾ കാണിച്ചങ്ങനെ സേഫ് ആയിരിക്കും എന്നാണ് എന്റെ ജീവിത അനുഭവത്തിലൂടെ പറയാൻ ഉള്ളത് .
അവന്മാർ "മഞ്ചൂന്റെ അടുക്കളകളി"ൽ "ആങ്ങള ഡൂട്ടി" ചെയ്തു ജീവിതം തീർത്തോട്ടെ എന്ന് ചിന്തിച്ചു തള്ളി കളയുക.
#ജീവിതാനുഭവം
#മഞ്ചൂന്റെഅടുക്കള