ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂലൈ 31, ബുധനാഴ്‌ച

യിതു എന്തരാന്തോ?




യിതു എന്തരാന്തോ?



കഴിഞ്ഞ ആഴ്ച  ഒരു മരണ  ശുശ്രൂഷയ്ക്കിടയിൽ  പശ്ചാത്തലമായി  കേട്ടു  കൊണ്ടിരുന്ന  റിംഗ്  ടോണുകൾ   --------- "അപ്പങ്ങളെമ്പാടും  ഒറ്റയ്ക്കു  ചുട്ടമ്മായി .............................."
  "ഗഗ്നം  സ്റ്റൈൽ ........."



വിശ്വാസികൾക്ക്  പറ്റിയതാണോ   ഇത്തരം  റിംഗ് ടോണുകൾ  ഉപദേശി  ഞായറാഴ്ച   ഒരുഗ്രൻ ഉപദേശ  പ്രസംഗം  തന്നെ  നടത്തി .



ഉപദേശം  കേട്ട്  മാനസാന്തര  പെട്ട  ജാണ്‍സനും    തൻറെ  ഫോണിലെ റിംഗ് ടോണ്‍  ആത്മീയം ആക്കി ..



മുഖ്യ  കാർമ്മികൻ  പ്രാർഥനയോടെ  പെണ്ണിൻറെ  കൈ  പിടിച്ചു  ചെറുക്കൻറെ   കൈയ്യിൽ  കൊടുത്തു 



 "ദുഖത്തിൻറെ   പാന പാത്രം    
കർത്താവെൻറെ  കയ്യിൽ  തന്നു ....
  ............ സന്തോഷത്തോടെ  അത്  വാങ്ങി--
ഹല്ലേലുയ  പാടിടും  ഞാൻ......  "


 ഗായക  സംഗം  മംഗള  ഗാനം പാടാൻ തൊണ്ട ശെരിയക്കുന്നതിനിടയിൽ  ജാണ്‍സൻറെ   മൊബൈൽ ഫോണ്‍   ഇടയ്ക്ക് കയറി  പാടി 

ഉപദേശി  ദേഷ്യത്തോടെ   ജാണ്‍സനെ  നോക്കി 


നാശം ! ഒരു  ശുഭ  മുഹൂർത്തത്തിൽ  കേൾക്കാൻ പറ്റിയ  റിംഗ് ടോണ്‍ .


ജാണ്‍സണ്‍  പിന്നെയും  റിംഗ് ടോണ്‍ മാറ്റി 


ആ ബൈക്കിൽ വരുന്നത് ഉപദേശി  അല്ലെ . ജാണ്‍സണ്‍  ഒന്ന്  നോക്കിയതെയുള്ളൂ ..  ജോണ്സന്‍ നോക്കുമ്പോള്‍ ഉപദേശി ദേ കിടക്കുന്നു വെള്ളക്കെട്ടില്‍ ... ഉപദേശി എങ്ങനെയാ റോഡിനരികിലെ വെള്ള കെട്ടിൽ വീണത്‌? ജാണ്‍സണ്‍   ഉപദേശിയെ രക്ഷിക്കാൻ ഓടി അടുത്ത് ചെന്നു  .. ദേഹമാസകലം  ചെളിയുമായി  ഉപദേശി  പതുക്കെ  എഴുന്നേറ്റു 

"
സ്തുതി സ്തുതി എൻ  മനമേ ...
സ്തുതികളിൽ  ഉന്നതനെ ...
നാഥൻ  നാൾ  തോറും  ചെയ്ത 
നന്മകൾ  ഓർത്തു  പാടുക നീ എന്നും മനമേ..."... 


 ഉപദേശി  ചെളിയിൽ  വീണതിനു   ജാണ്‍സൻറെ  മൊബൈൽ  ഫോണ്‍  എന്തിനാണാവോ  ദൈവത്തെ  സ്തുതിച്ചത് .
--------------------------------------------------------------------------------------------------------------------------------------------

2013, ജൂലൈ 30, ചൊവ്വാഴ്ച

നിൻറെ ചിത്രം

ഉദ്യാന  പൂങ്കാറ്റെറ്റു  ഞാൻ
 വരച്ച വർണ്ണ  ചിത്രങ്ങൾ
ദൂരെ നിന്നും  വരുന്ന പേമാരി
കണ്ടു ഭയപ്പെട്ടു   അറിയാതെ
കളഞ്ഞ  നിൻറെ ച്ഛയ  ചിത്രങ്ങൾ
ഇന്നത്തെ  മഴയിൽ  നനഞ്ഞു  മാഞ്ഞു
പോകുന്നതീ ചില്ലു  ജാലകത്തിലൂടെ
കാണായ്



2013, ജൂലൈ 26, വെള്ളിയാഴ്‌ച

മുഖം മറയ്ക്കുന്ന തൂവാല

മുഖം മറയ്ക്കുന്ന തൂവാല
----------------------------------------

            പള്ളികുടം  കഴിഞ്ഞു  വരുന്ന  വഴിയിൽ അവൾ ശ്രദ്ധിച്ചു   അയാൾ അവിടെ നിൽക്കുന്നു.  എന്തായിരിക്കും  സംസാരിക്കുന്നത് . ബോധപൂർവ്വം അയാൾ നിൽക്കുന്ന  വശം  ചേർന്ന് നടന്നു. അടുത്തെത്തിയപ്പോൾ  നടക്കുന്നതിൻറെ വേഗത  കുറച്ചു .


 ഓ !വിവാഹ പ്രായം  ഉയർത്തിയാലും താഴ്ത്തിയാലും  ഇയാൾക്കെന്താ?
ഇയാളെ  ബാധിക്കുന്നില്ലല്ലോ ?   വിവാഹ  പ്രായത്തിനു വാക്കുക്കളാൽ സമരം  ചെയ്യുന്ന  അയാളോട്  പുച്ഛം  തോന്നി . ഇയാൾ സമരം  ചെയ്യേണ്ടത് ശുദ്ധ ജാതകത്തിനും ചൊവ്വാ ദോഷത്തിനും എതിരെയല്ലേ?     ഇത്രയും  വീറും വാശിയും  അമ്മ ജീവനോടെ  ഉണ്ടായിരുന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ  ജാതകതിനെതിരെ  നിരാഹാരം  അനുഷ്ടിച്ചിരുന്നെങ്കിൽ  ഇന്ന്  ഈ  ഏകാന്ത  ജീവിതത്തിലേയ്ക്ക് വീഴുമായിരുന്നോ?

അവൾ  ആ വഴി  കടന്നു  പോയത് അയാൾ ശ്രദ്ധിച്ചതേയില്ല .


'രാമുവിന്  പറ്റിയ  പെണ്‍കുട്ടികളെ ഞാനും  ഒത്തിരി  അന്വേഷിച്ചതാണ്    ജാതകം  ചേരണ്ടായോ?  അവൻ നല്ലവൻ ആണ്,  ഇനിയിപ്പോൾ   അവൻറെ പ്രായത്തിനു   പെണ്‍കുട്ടിയെ കിട്ടുമോ  ആവോ ? അവൻറെ വേണ്ടപ്പെട്ടവരാരും അവനെ   ശ്രദ്ധിക്കുന്നില്ല'  .ഒരിക്കൽ  അമ്മ പറയുന്നത്  കേട്ടു.


                അവൾ  സുന്ദരിയാണ് . അവളുടെ  കണ്ണുകൾക്ക്‌  ഒരു പ്രത്യേക  വശ്യതയുണ്ട് .   എല്ലാവരും കൂട്ടു കൂടാൻ  ശ്രമിക്കും .   വസ്ത്രത്തെ  കുറിച്ച് അവളുടെ  അച്ഛൻറെ കാറിനെ കുറിച്ച് ഒക്കെ എല്ലാവരും പുകഴ്ത്തി പറയും. അതുകേൾക്കുമ്പോൾ  അവൾക്കു  അസ്വസ്ഥതയാണ് . നിൻറെവീട്ടിൽകൊണ്ട്  പോകുമോ ? ചിലരെങ്കിലും  ചോദിച്ചു .  ചിലപ്പോഴൊക്കെ  ഉച്ചയൂണ്  കഴിഞ്ഞു  ക്ലാസിൽ  കയറുമ്പോൾ  ബുക്കിൽ  ആരുടെയെങ്കിലും  പ്രണയാഭ്യർത്ഥ ന  കാണും . ഒരു  കത്തിൽ  കന്യകത്വത്തിൻറെ  മഹത്വം  ആവോളം  വർണിച്ചിരിക്കുന്നു. ഛെ !വൃത്തികെട്ടവൻ... പിന്നീടിവൻ ഒരു  കാമ ഭ്രാന്തൻ ആയി മാറുമായിരിക്കും.  ഇവനെയൊക്കെ  ആര് പ്രണയിക്കും ?



              വീടിൻറെ അടുക്കള  ഭാഗത്ത്‌ നിന്നും  നോക്കിയാൽ കുട്ടികൾ  'അങ്കിൾ 'എന്ന് വിളിക്കുന്ന രാമു ചേട്ടൻറെ വീട് കാണാം . ആരുമില്ലാത്ത  വീട്ടിൽ  രാത്രിയിൽ ഒറ്റയ്ക്ക്  എങ്ങനെയാ  ഉറങ്ങുന്നത്   പാവം. രാമു ചേട്ടനു പേടി കാണും  ആരോടു പറയാൻ . ചില  രാത്രികളിൽ  അവൾ  ഭയത്തോടെ  ആ വീട്ടിലേയ്ക്ക്  നോക്കും.

       
            ഒരിക്കൽ  കണ്ടപ്പോൾ  ഇസ്തിരി  ഇടാതെ  ചുക്കി  ചുളിഞ്ഞ  ഷർട്ടുകൾ  അവളുടെ  ശ്രദ്ധയിൽ പെട്ടു.  വീട്ടിൽ  അമ്മയാണ്  അച്ഛൻറെ തുണി അലക്കി  ഇസ്തിരിയിടുന്നത്. അവൾ  ഓർത്തു. രാമു  ചേട്ടനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ  ഈ ഷർട്ടുകൾ  മിനുസമുള്ളതു  ആകുമായിരുന്നു .


             അയാളുടെ  വീട്ടിലെ  അടുക്കളയിൽ  പുക  ഉയരാറില്ല . വൃത്തിയില്ലാത്ത  ഭക്ഷണങ്ങൾ  കഴിച്ചു  സൂക്കേട്‌  പിടിച്ചു  കിടന്നാൽ    അയാളെ ആര് നോക്കും ?


'ഞാൻ നോക്കും '

'ന്ത് ' അവൾ ചോദിച്ചു

 'അതെ  ഞാൻ തന്നെ '  അവൾ  ഒന്ന് കൂടി  ഉറപ്പിച്ചു  പറഞ്ഞു

 'അതേ ഞാൻ  തന്നെ  നോക്കും , ഞാൻ അയാളെ വിവാഹം ചെയ്യും '

'അതിനു ആരെങ്കിലും  സമ്മതിക്കുമോ ?'

"ആരുടേയും  സമ്മതം  എനിക്ക് ആവശ്യമില്ല " -- ഇത്  പറഞ്ഞപ്പോൾ ശബ്ദം  മനസ്സിൽ  നിന്നും  വായിലൂടെ  പുറത്തേയ്ക്ക്  ചാടി. ആരെങ്കിലും  കേട്ടോ .
ഭാഗ്യം ആരുമില്ല .




 അയാളും  അവളും പോകുമ്പോൾ  പിറു പിറുക്കുന്ന പടു കിളവികളെ ഓർത്തവൾ   പരിഹാസത്തോടെ  ചരിച്ചു .  അയാളുടെ  കഷണ്ടി  കയറുന്ന തലയിലെ   ചുരുണ്ട  തലമുടിയിൽ അവളുടെ   സ്വപ്‌നങ്ങൾ  നെയ്യാൻ തുടങ്ങി .
അയാളുടെ ചെറിയ ചലനങ്ങൾ  പോലും  ദൂരത്തിരുന്നു  അറിയാൻ കഴിഞ്ഞു .


               ഇനിയിതു തുടരുവാൻ  വയ്യ  അയാളോട് ഒരുമിച്ചു  ജീവിക്കണം .ഭക്ഷണം ഉണ്ടാക്കി  കൊടുക്കണം  . താൻ  അലക്കി മിനുസപ്പെടുത്തിയ  വസ്ത്രങ്ങൾ അയാൾ ധരിക്കേണം . അവൾ  തീരുമാനിച്ചു .

            സന്ധ്യാ നേരത്ത്  അയാളുടെ വീടിൻറെ മുറ്റത്തെത്തി. അവളെ കണ്ടതും അയാൾവാതിൽ പടിയോളം  വന്നു.

"ഊം? "

 അവൾ ഒന്നും  മിണ്ടിയില്ല .

  അകത്തേയ്ക്ക്  പാളി  നോക്കി . അങ്ങിങ്ങ്  ചിതറി  കിടക്കുന്ന  കടലാസ് കുന്നുകൾ . കസേരയും  മേശയും  പേനയും   എല്ലാം അലക്ഷ്യമായി  കിടക്കുന്നു . എല്ലാം   അടുക്കി  വയ്ക്കണം   കുറച്ചു  ധൈര്യത്തോടെ  അവകാശത്തോടെ  അകത്തേയ്ക്ക്  കയറി.


അമ്മ  മരിച്ചതിൽ പിന്നെ  പെണ്ണുങ്ങൾ ആരും  ഇവിടെ  കയറിയിട്ടില്ല . ഭയം കൊണ്ട്  അയാൾ വിറച്ചു.

ഇടയ്ക്കെപ്പോഴോ  കിട്ടിയ  ധൈര്യത്തിൽ  അയാള്  ചോദിച്ചു

"എന്താ  ഉദ്ദേശ്യം?"

"വിവാഹം"

"വിവാഹമോ?"

"അതെ  ഞാൻ  നിങ്ങളെ  വിവാഹം  ചെയ്യാൻ  തീരുമാനിച്ചു .   ആ കാണുന്ന  വഴ നാരുകൾ മതിയാകും  എനിക്ക് "


പിറ്റെന്നത്തെ ദിന പത്രങ്ങളിൽ  മുഖം തൂവാല  കൊണ്ട്    മറച്ച  തൻറെ വർണചിത്രങ്ങൾ അച്ചടിച്ചു വരുന്നതു  അയാളുടെ  ബോധ  മണ്ഡലത്തിൽ  ആഞ്ഞു  പതിച്ചു.


'പീഡനം '


"ഇറങ്ങി പൊയ്ക്കോ  ഇവിടുന്നു " അയാൾ ആക്രോശിച്ചു .

അവൾ  തീരെ ഭയപ്പെടുന്നില്ല  എന്ന് തോന്നി . കയ്യിൽ ബലമായി  പിടിച്ചു  വലിച്ചു .

'ബലമുള്ള  കൈകൾ !  ഇവിടെ ഞാൻ  ഭദ്രമായിരിക്കും  ' അവൾ പുഞ്ചിരിച്ചു .

തെറ്റിൽ  നിന്നും  പിന്തിരിപ്പിക്കാൻ  വലിയ  കരുത്തു തന്നെ അയാൾക്ക്‌   പ്രയോഗിക്കേണ്ടി  വന്നു.


'ദൈവമേ ആരും  കാണരുതേ '  അയാൾ മനസ്സിൽ  പിറുപിറുത്തു കൊണ്ടേയിരുന്നു .

വഴിയിൽ ആരും  കാണരുതേ . ഒരു  തൂവാല  കിട്ടിയിരുന്നെങ്കിൽ  മുഖം മറയ്കാമായിരുന്നു.

"രാമു  നിന്നെ കണ്ടിട്ടൊത്തിരി നാളായല്ലോ ?"  സുഹൃത്ത്‌  കുടുംബത്തോടൊപ്പം  എങ്ങോട്ടോ  പോകുകയാണ് .
മറുപടി  എന്ത് പറഞ്ഞെന്നു  അയാൾ ഓർക്കുന്നില്ല. .കൂട്ടുകാരന്  സംശയം  തോന്നാതിരിക്കാൻ   കൈ  അല്പം അയച്ചു പിടിച്ചു . വർത്തമാനം പറയുമ്പോൾ  ഉയർന്നു താഴുന്ന   വെള്ളി  വീണ  മീശയെ അവൾ  അത്ഭുതത്തോടെ    നോക്കി .


കൂട്ടുകാരൻ പോയി കഴിഞ്ഞു. പീഡനത്തിൽ  നിന്നും  കഷ്ടിച്ച്  രക്ഷപ്പെട്ടു .  വേറാരെങ്കിലും  ആയിരുന്നെങ്കിലോ ? അവർക്ക് സംശയം തോന്നിയാലോ ?  അവളുടെ  കൈ  മുറുക്കി  പിടിച്ചു  നടത്തത്തിൻറെ  വേഗം  കൂട്ടി .

വീടിൻറെ മുറ്റത്തെത്തി

"ആഹാ!  ഇതാരാ  പതിവില്ലാതെ ?' ചിരിച്ചു  കൊണ്ട്  വാതിൽക്കൽ  നിൽക്കുന്ന അച്ഛൻ .
അയാൾ ചിരിച്ചില്ല


വല്ലാത്ത  ക്രോധത്തോടെ  അവളുടെ  കയ്യിൽ പിടിച്ചു  കുലുക്കി  .ശബ്ദം താഴ്ത്തി  പറഞ്ഞു .


"ഇവൾ, നിങ്ങളുടെ  മകൾ, മീനാക്ഷി  ; എൻറെ മുഖം മറയ്ക്കാനൊരു തൂവാലയുമായി   വന്നു ."


'ദുഷ്ടൻ നിനക്കീ  ജന്മത്തിൽ പെണ്ണ് കിട്ടില്ല '

മനസിൽ  പിറു പിറുത്തും കൊണ്ട്  അവൾ  അകത്തേയ്ക്ക്  പോയി .


-----------------------------------------------------------------------------------------------------




       







2013, ജൂലൈ 25, വ്യാഴാഴ്‌ച

കറുത്ത പൊന്ന്

കറുത്ത  പൊന്ന്
-----------------------

പച്ച നിറം ഞെട്ടിറുത്തു

ചവിട്ടി  മാറ്റി  തെറുത്തെടുത്തു

ചെമന്ന  ആ  മുത്തെടുത്തു മുത്തമിട്ടു

മുറത്തിൽ പാറ്റി

കറുത്തു ചുക്കി  ചുളിഞ്ഞ   മേനി
നോക്കി നിൽക്കാതെ

തരം തിരിച്ചു  കൂന  കൂട്ടി

പറ  നിറയ്ക്കുവിൻ

ഈ പൊന്നിൻ  നിറം  കറുപ്പ് നിറം
നട്ടെടുത്തെന്നാൽ

ഭൂമി  മലയാളമിന്നു സുന്ദര  രാജ്യം
---------------------------------------------------

2013, ജൂലൈ 23, ചൊവ്വാഴ്ച

ഒരു തെന്നൽ എൻറെ കണ്ണിൽ
ഒരു പിടി  നീർ  കണങ്ങൾ  വാരിയിട്ടു
ആഹ്ലദമൊ   സങ്കടമോ
അതെനിക്കറീ ല 

2013, ജൂലൈ 22, തിങ്കളാഴ്‌ച

ഏക താരം

ഏക താരം

ഏകനായി പോകും  ഈ മനസിലെ താരം
ക്ഷണികമീ ഭൂവിൽ ചില നേരമെങ്കിലും

കരുണയിൽ കാതൽ കാണ്മതില്ലിവിടെ
വേർതിരിവിൻ  വന്മതിൽ  തീർത്തു നീയും

പ്രേമമോ  പിന്നെ  പലവഴി പിരിയും
മോഹ ഭംഗങ്ങൾ കാരണമായാൽ

മനസിലെ  ആശ  ചാരമായി  മാറി
ഇണക്കിളി  ദൂരെ  പറന്നു പോയി

ഞാൻ നിനക്കായി കാത്തിരിക്കുമെന്ന്
ചൊല്ലി ക്ഷയിച്ചു കാത്തിരുന്നേകനായി

എങ്കിലുമെൻ മനം നിറയ്കുന്നീ സന്ധ്യയിൽ
നിൻറെ സിന്ധൂര വർണ്ണങ്ങൾ  ഓർത്ത്

നിശീഥിനി പാടുന്നു നിൻറെ സങ്കീർത്തനം
എനിക്കായിട്ടെന്നും
 മധുരമീ  നിദ്ര ശുഭ പ്രഭാതം നൽകും

പ്രഭാത സൂര്യൻ എന്നെ ഉണർത്താതെപോകും
പിന്നെയും എപ്പോഴോ നിൻ മൊഴി കേൾക്കും

പ്രിയ സഖി  നീയെന്തേ സ്വാർത്ഥയാകുന്നു
പൂഴ്ത്തി വച്ചില്ല ഞാൻ നിൻറെസ്വാതന്ത്ര്യം

നിൻറെ സ്വാതന്ത്ര്യം  മടുത്തു എന്നാകിൽ
വരൂ  ഞാനിവിടെ  കാത്തിരിക്കുന്നു

എന്തിനെന്നു  അറിയില്ല  ഏതിനെന്നു അറിയില്ല
എന്നും നിനക്കായി  ക്ഷയിച്ചു  ഈ ജീവിതം .

2013, ജൂലൈ 19, വെള്ളിയാഴ്‌ച

ബീജം കലരാത്ത ഗർഭ  പാത്രം
                    കരയുന്നു
മകനേ  നീ വീണ്ടുമൊരു   ഭ്രൂണമായി
വരുമെങ്കിൽ  ഞാൻ ഭ്രഷ്ടയാകം
നിനക്കീഭൂമിയിൻ  നന്മ കാട്ടി തരാം .

2013, ജൂലൈ 18, വ്യാഴാഴ്‌ച

ശബ്ദ രൂപം

രൂപമില്ലാത്തവയ്ക്കു  രൂപം കൊടുക്കുവാൻ
ആകുമീ ശബ്ദ രൂപങ്ങൾക്ക്‌

ഇല്ലാത്ത പാത്രങ്ങൾ  കോറീയിടുന്നു
പണ്ടത്തെ കഥകൾ  കേട്ടുകൊണ്ട്

ആരെയും  പേടിച്ചിട്ടില്ലായെങ്കിലും
കേട്ടു കേട്ടു ദൈവത്തെ  ഭയപ്പെടുന്നവർ
                            മനുഷ്യർ


ചരിത്രങ്ങൾ മാറ്റി എഴുതിയവർ
ശബ്ദ രൂപത്തിലിന്നും  ജീവിക്കുന്നു .

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക

ശബ്ദരൂപങ്ങൾ നൽകുന്നു
മാറ്റങ്ങൾ , യുദ്ധങ്ങൾ  പുരോഗമനങ്ങൾ .


വെളുപ്പിന്  വിശപ്പിൻ  അലറൽ
                           കേട്ടാലറിയാം
അകലെ  മൃഗശാലയിൽ  സിംഹമാണെന്ന് .


കേട്ടാലറിയാം ദൂരെ പായും വണ്ടിയേതെന്നു;
കണ്ണെത്താ  ദൂരത്തെ  വിമാനം അറിയാം
 അത് സഞ്ചരിക്കും ശബ്ദത്തിലൂടെ .


നാദം കേട്ടെതിർ പാട്ട് പാടും
കുയിലെന്നറിയാൻ  രൂപമേ  വേണ്ടാ



സ്വപങ്ങൾക്ക്  വിലക്ക് കൽപ്പിക്കുന്നു
  കണ്ടിട്ടേയില്ലാ താ  ചീവിടിൻ ശബ്ദം


മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം ഇന്നത്തെ   ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


അമ്മയെനിക്കെന്നുമൊരു ശബ്ദ രൂപം.
'മകളേ  ' എന്ന്  എത്ര ദൂരെ  നിന്ന്  വിളിച്ചാലും
തിരിച്ചറിയുന്നേൻ മാതാവിൻ  ശബ്ദ രൂപം.



അച്ഛൻ പിരിഞ്ഞു  ഏറെ ആയെങ്കിലും,
രാത്രിയിൽ  കാർക്കിച്ചു  വരവ്
അറിയിക്കുന്നതിപ്പോഴും  കേൾക്കുന്നു



ചേച്ചിയും  ചേട്ടനും  എത്ര അകന്നാലും
'കലപില ' എന്നത്  മറക്കുവാനാകില്ല
ഉമ്മറത്തിൽ കേൾക്കുമേ  ഇപ്പോഴും
 ദൂരെയാ തൊടിയിലെ 'കലപിലകൾ  '



ഉച്ചത്തിൽ  സംസാരിക്കും  ചെറിയമ്മ ,
ചിറ്റപ്പൻ  ആൾ രൂപങ്ങൾ  അല്ല
വെറും  ശബ്ദ രൂപം.


ഇന്നേയ്ക്ക് നമ്മൾ  ഉണ്ടാക്കുന്ന  ശബ്ദങ്ങൾ
നാളെ തലമുറയ്ക്ക്  നമ്മുടെ രൂപമാണ് .


 മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം നാളത്തെ  ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


നാളത്തെ നമ്മുടെ നല്ല രൂപം  മെനയുക













2013, ജൂലൈ 14, ഞായറാഴ്‌ച

കഥാർസിസ്




വേണമെൻ   കഥകളിൽ
                        വികാര  വിമലീകരണം

ആദ്യത്തെ  പാദത്തിൽ  കോപം അടങ്ങി
രണ്ടാമത്തെതിലോ  അസൂയയും

ഈർഷ്യയും  പിണക്കവും
               ഒന്നൊന്നായ്  അലിഞ്ഞു


വെട്ടി നിരത്തി ജാതി ചിന്തയൊക്കെയും


മതേതരത്വത്തിൻ  കൊടികൾ  പറത്തി

രാഷ്ട്രീയ  തത്വങ്ങൾ  നിരത്തി
രാഷ്ട്രീയ  കൂട്ടത്തെ  പോരിനു  വിളിച്ചു


കോഴയിൽ  വാങ്ങിയ  ഉദ്യോഗത്തെ
                               പുച്ചിച്ചു

ദാരിദ്ര്യം , കർക്കിടക  കെടുതികൾ  പാടി
 കരയിപ്പിച്ചും , നിലവിളിപ്പിച്ചും


കള്ളനും  പിടിച്ചു  പറിക്കാരനും
                      വേശ്യയും
സാമൂഹ്യ വിരുദ്ധരെന്നു  വരുത്തിയും
ജടാഭിലാഷക രെയും  വിമലീകരിച്ചു .


സംതൃ പ്തയായ കഥാകാരിയായി
'ബൂലോക'ത്തിൽ  ഇട്ടു  വായനയ്ക്കായി

നിമിഷങ്ങൾ  നിമിഷങ്ങൾ   കഴിയുന്തോറും
വികാര തള്ളലിൽ  ഭൂലോകം  പൊട്ടി

ആദ്യത്തെ  മറുപടി  കോപത്തോടെ
പിന്നെയും  ഇത്തിരി  ഈർഷ്യയോടെ

പിന്നെയും പിന്നെയും  വായിച്ചപ്പോൾ
എൻറെ  ജഡാഭിലാഷങ്ങൾ  പോലും
                                    മരിക്കുമാറു
വായനക്കാരൻറെ  നല്ല ഒരു -----------------------




2013, ജൂലൈ 12, വെള്ളിയാഴ്‌ച

പ്രകൃതിയോട്‌


എന്തിനു  തെറ്റിക്കുന്നു
                നിൻ  നിയമങ്ങളെ
നിന്നാൽ  കഴിയാത്ത
               നീർ  കുടിക്കുന്നതെന്തിനു ?
മ്ലെച്ചതതകളോട്  പ്രതികാരമോ
 വറ്റി  വരണ്ട  കുളങ്ങളിൽ
                പരൽ മീനുകൾ
ചത്തു ഒടുങ്ങുന്നതു  കണ്ടാഹ്ലാദമോ ?




പിന്നെയും  നിൻറെ ക്രോധം  കെടാതെ
കടൽ പൊട്ടിചൊഴിക്കുന്നു
                          ധരിണിമേൽ
ബൽഹീനർ  മനുഷ്യർ
                തങ്ങുമീ  മണ്‍ കൂടാരത്തിൽ
വെറും കീടങ്ങൾ  പുഴുക്കൾ
                         അഹങ്കാരികൾ
നിൻറെ  കോപത്തിൽ  ഒലിച്ചു പോം
                     വെറും  പാഴ് മരങ്ങൾ



ആകില്ല  നശിപ്പിക്കാനീ  ഭൂമിയെ
                                  നീരിനാൽ
നീയെത്ര കോപിച്ചാലും

' അഗ്നിക്കായ്  സൂക്ഷിച്ചിരിക്കുന്നീ
                                    ഉർവ്വിയെ '

അറിയുന്നില്ലേ നീയുമാ   ആപ്ത  വാക്യം



അഗ്നിയെ ശേഖരിക്കൂ  നീ നിൻറെ
                            ചൂളയിൽ

കത്തിയെരിക്കുവാനീ  ഭൂമിയിൻ
ജീവനും ജീവ ജാലങ്ങളും


 മൊത്തമായി  തീർക്കുവനാകുമീ-
                         മ്ലേച്ഛത
അഗ്നിയാൽ  നക്കി  തുടച്ചെന്നാകിൽ

2013, ജൂലൈ 11, വ്യാഴാഴ്‌ച

ഇടിയും മിന്നലും --------------------------



ഇടിയും  മിന്നലും
--------------------------


നിദ്ര തൻ  നാലുകെട്ടിൽ
 അർദ്ധ  നിശീഥിനിയിൽ
നിൻ  സ്വരം  കേട്ടു ഞെട്ടിയുണർന്നു .


നിദ്ര  കേട്ടു ഞാനെഴുതിയ
             അക്ഷര തുണ്ടുകൾ
വെന്തു വെണ്ണീ റാ യി
                     നിന്റെ  ആലിംഗനത്തിൽ


എന്തിനു  നീയെന്നെ  നിശ്ചലയക്കുന്നു
                        നിൻറെ കരുത്താൽ

തുറന്നിട്ട  വാതായനങ്ങളില്ലെങ്കിലും ,

 നെഞ്ചകം  പിളരർന്നു  ഞാൻ പെറ്റ
 അക്ഷര  കുഞ്ഞുങ്ങളെ വിഴുങ്ങി  നീ
                            കോപം  ശമിക്കാതെ

ഞാനിതാ  കേൾക്കുന്നു  എൻറെ  കുഞ്ഞുങ്ങളിൻ
                               വിലാപം


കെട്ടിയടച്ച  നാലുകെട്ടിൽ
അന്ധകാരത്തിൽ  ഞാനെന്തു  ചെയ്യാൻ?

2013, ജൂലൈ 7, ഞായറാഴ്‌ച

അരങ്ങിൽ നിന്ന് അടുക്കളയിലേയ്ക്ക്






എല്ലാരുമിങ്ങനെ  അരങ്ങു  വാണാൾ
ആരാണ്  ചമയ്പ്പതു  നല്ലയാഹാരം ?



പുകയറയിൽ നീറുന്ന  കണ്ണുമായി
പൂർവ്വന്മാർ  ചമച്ച കാവ്യ  ഭക്ഷണത്തിൻ
രുചി  മറന്നു പോയോ ?



ഏതാണ്  ശരിയെന്നും  ഏതാണ്  തെറ്റെന്നും
അറിയാത്ത കാലത്തിൽ

പകച്ചു പോയ ജന്മങ്ങൾ
നീറി പുകഞ്ഞെഴുതി  കാലത്തിൻ
             അഗ്നിയിൽ
നാടൻ  പാട്ടുകൾ  പോലുമന്നത്തെ
രുചിയുള്ള  ആഹാരം .



പുകയില്ലാ  കുശിനികൾ , അടുക്കി  വച്ച
                                വ്യഞ്ജനങ്ങൾ
പകൽ  പോലെ വെളിച്ചം  തരും
                           കണ്ണാടി  ചുമരുകൾ.



എന്നിട്ടും നീയിന്നും  നിലാവിനെ പ്രണയിച്ചു
മഴയേ  പ്രണയിച്ചു  പൂമുഖത്തു  തന്നെ
                                   ഉലാത്തുമെങ്കിൽ ,


യാത്ര  പോയ  നിൻറെ  മക്കൾ
ജീവിത  പന്ഥാവിൽ  തോറ്റു  നിന്നരികിൽ
                                  വന്നാൽ

ജടാരഗ്നിയെ ശമിപ്പിചു ഊർജം
                      കൊടുക്കുവനാരുണ്ട് ?


അരങ്ങിൽ  നിന്ന് അടുക്കളയിലേയ്ക്ക്
                ഒരു പോക്ക് നല്ലതല്ലേ?

-------------------------------------------------------------