ജനപ്രിയ പോസ്റ്റുകള്‍‌

2026 മേയ് 29, വെള്ളിയാഴ്‌ച

 മടത്തറ ശോഭ

------------------
വിവാഹം കഴിഞ്ഞ 2014 മുതൽ 2022 ഏപ്രിൽ മാസം വരെയും ഇയാൾ ആഹാരത്തിനോ ചിലവിനോ എന്ന് പറഞ്ഞു ഒരു രൂപ പോലും എൻ്റെ കയ്യിൽ തന്നിട്ടില്ല.
2015 ൽ ഗര്ഭധാരണത്തോടനുബന്ധിച്ചു മൂന്നു മാസത്തോളം SAT ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ആശുപത്രി ചെലവുകൾ എല്ലാം ഞാനും എൻ്റെ അമ്മയും മാത്രമാണ് വഹിച്ചിരുന്നത്.
ബാഗിൽ നിറയെ അയാളുടെ 'അമ്മ കൊടുത്തയച്ച തിളപ്പിച്ചാറ്റിയ വെള്ളവുമായി. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഇയാൾ മുടങ്ങാതെ വരുമായിരുന്നു.
മറ്റൊന്നും അയാൾ കൊണ്ട് വന്നതേയില്ല. പലപ്പോഴും കൊതി തോന്നും. ഇയാൾ വരുമ്പോൾ എന്തെങ്കിലും കരുതിയിരുന്നെങ്കിൽ. ഒരു ചോക്ലേറ്റ് പോലും കൊണ്ട് തരാൻ ഉള്ള ഹൃദയം അയാൾക്കില്ലായിരുന്നു
എന്നതാണ് സത്യം.
പിന്നത്തേതിൽ ഞാനിതിനെ കുറിച്ച് എന്നെ വിചാരണ ചെയ്തുകൊണ്ടിരുന്ന എൻ്റെ "ബന്ധുകോടതി" യിൽ പരാതി പറഞ്ഞിങ്ങനെ ആണ് " ഒരു മുട്ടായി പോലും ഇയാൾ എനിക്ക് വാങ്ങി തന്നില്ലല്ലോ"
"അയ്യാ.. മുട്ടായി തിന്നണ പ്രായം അല്ലെ നിനക്കു ? അമ്മൂമ്മയായി. ഇനിയാണ് മുട്ടായിയ്ക്ക് വേണ്ടി വഴക്കിടണതു
ഇവൾക്ക് മുഴുത്ത പ്രാന്താണ്" അയാളുടെ 'അമ്മ പറഞ്ഞത് കേട്ട് കൊണ്ടിരുന്ന എൻ്റെ പപ്പയ്ക്കും എതിർ അഭിപ്രായം ഇല്ലായിരുന്നു .
അയാളുടെ കുഞ്ഞമ്മയ്‌ക്കോ, അയാൾക്കോ അയാളുടെ അമ്മ പറഞ്ഞതിൽ ഒരു എതിർ അഭിപ്രായവും ഇല്ലായിരുന്നു.
ഞാൻ അമ്മൂമ്മയാണെന്നു ആദ്യമായി തിരിച്ചറിഞ്ഞു എന്നതാണ് അക്കാര്യത്തിലൂടെ എനിക്ക് കിട്ടിയ നന്മ.
പ്രസവം കഴിഞ്ഞു വട്ടിയൂർക്കാവിൽ വന്നു കുറെ നാളുകൾക്കു ശേഷമാണ് ആ കാൾ വന്നത്. 'ശോഭ മടത്തറ' എന്ന് സേവ് ചെയ്തിരിക്കുന്നു.
ശോഭ എൻ്റെ കൂടെ പ്രസവയ്ക്കാൻ വേണ്ടി ഒരേ വാർഡിൽ അഡ്മിറ്റ് ആയിരുന്ന കുട്ടിയാണ്.
അവളുടെ 'അമ്മ വാർഡിനു പുറത്ത് നിന്നപ്പോൾ ഇയാളുടെ ഫോണിൽ നിന്നും അവരെ വിളിച്ചതാണത്രേ തുടക്കം. ഇടയ്ക്കിടെ വിളിക്കും. നല്ല സുഹൃത്തുക്കൾ ആണ് .
" നിന്നെയും കൊച്ചിനെയും ചോദിക്കാറുണ്ട്."
ആഹാ ! ചോദിക്കാനും പറയാനും ആരുമില്ലാതിരുന്ന എന്നെയും കൊച്ചിനെയും അന്വേഷിക്കാൻ വേണ്ടി എൻ്റെ കെട്ടിയോനെ നിരന്തരം വിളിച്ചോണ്ടിരുന്ന സഹൃദയയായ സുഹൃത്ത് .
" ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്."
പെറ്റു കെടക്കണ ഭാര്യയെയും കൊച്ചിനെയും തിരിഞ്ഞു നോക്കാതെ ( ചിലവിനു പോലും കൊടുക്കാതെ) ഈ സുഹൃത്തിനെ കാണാൻ വട്ടിയൂർക്കാവിൽ നിന്നും പാലോട് മടത്തറ വരെ നിരന്തരം പോകേണമെങ്കിൽ .
അവരുടെ ആത്മബന്ധം (കുത്തിത്തിക്കഴപ്പ് സൗഹൃദം) എത്ര വലുതാണ്.
ഇതിനൊക്കെ വഴക്കിട്ട ഞാനെത്ര പ്രാന്തിയായിരുന്നു എന്ന് എനിക്കിന്ന് മനസ്സിലാകുന്നുണ്ട് .
ഹൈ റിസ്ക് ANTENATAL പദവിയിൽ മൂന്നു മാസത്തോളം SAT യിൽ ഞാൻ കിടന്നപ്പോൾ അയാൾക്ക്‌ കിട്ടിയ സമ്പത്ത് സ്വന്തം മകൻ അല്ല. മറിച്ചു "മടത്തറ ശോഭ" ആയിരുന്നു.
അത് കൊണ്ടാണ് എനിക്കോ കുഞ്ഞിനോ തിന്നാൻ എന്തേലും ഉണ്ടാക്കേണം എന്ന് അയാളുടെ തല മണ്ടയ്ക്ക് തോന്നാതിരുന്നത് . ജീവിക്കാൻ വേണ്ടി RISK എടുക്കാതിരുന്നത്.
NB: ഈ പോസ്റ്റിന്മേൽ സഹതാപവും കണ്ണീരും അറിയിക്കാൻ ഉള്ളവർ മുൻ പോസ്റ്റിൽ അയാൾ നമ്പർ ഇട്ടിട്ടുണ്ട് അതിൽ വിളിക്കേണ്ടത് ആണ്.

 സത്യത്തിൽ ഞാൻ പണ്ടെയൊരു പേടി തൊണ്ടിയാണ്.

ഞാനെന്റെ ഭയത്തെ മറച്ചിരുന്നത് ശബ്ദം കൊണ്ടാണ്.
ആശങ്കകളെ, സങ്കടങ്ങളെ ഒക്കെ ഈ ശബ്ദം കൊണ്ട് ആണ് തരണം ചെയ്തത്.
ഈ ശബ്ദം ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് ഇന്ന് ജീവനോടെ ഈ ഭൂമിയിൽ ശേഷിക്കുന്നത്. ഇല്ലെങ്കിൽ എന്നേ ഉന്മൂലനം ചെയ്തേനെ.
പട്ടിയെ പോലെ അന്തമില്ലാതെ കുരച്ചു തന്നെയാണ് എന്നെ കൊല്ലാൻ ശ്രമിച്ചരെ ഞാൻ തുരത്തിയത്.
പക്ഷെ എന്റെ മാനുഷിക ബലഹീനത (സ്നേഹം, പരിഗണന, ക്ഷമിക്കൽ ) നിമിത്തം എനിക്ക് പൂർണമായും അയാളെ അകറ്റാൻ കഴിഞ്ഞില്ല.
പക്ഷെ ഇന്ന് പൂർണമായും വെറുത്ത് പോയി.
എന്നിട്ടും വിവാഹത്തിന് മുൻപുള്ള ദുഖങ്ങളിൽ നിന്നും രക്ഷപെട്ടപോലെ ഓടി രക്ഷപ്പെടാൻ ആകില്ല.
ഞാൻ കഷ്ടപ്പെട്ടോ, കടമെടുത്തോ, ഭിക്ഷയെടുത്തോ , തലചായ്ക്കാൻ ഉണ്ടാക്കിയെടുത്ത ഷെഡ്ഡ് ഇരിക്കുന്ന മണ്ണിൽ അയാൾക്കും അവകാശം.
സന്തോഷത്തോടെ കുടുംബ ജീവിതം set ചെയ്യാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ സന്തോഷമായി മൈൻഡ് relax ആകുമ്പോൾ ഇയാൾ ചെയ്യുന്നതോ?
ഉത്തരവാദിത്തത്തോടെ ആയിരിക്കാൻ കഴിയില്ലെങ്കിൽ
ഞങ്ങളെ വിട്ടു ഒഴിഞ്ഞു പോകാൻ പല തവണ പറഞ്ഞു.
എന്നോടോ മക്കളോടോ യാതൊരു അനുഭാവവും ഇല്ലെങ്കിലും ആ മണ്ണിനു വേണ്ടി യാതൊരു ഉത്തരവാദിത്തങ്ങളും നിറവേറ്റാതെ പാതി രാത്രി ഒരു മണിക്കും രണ്ടു മണിക്കും കയറി വന്നു കിടക്കുന്നു. രാവിലെ ഇറങ്ങി പോകും
ആരൊക്കെയോ പറഞ്ഞു കൊടുത്ത ഐഡിയ.
ഈ മണ്ണിൽ നിന്നും ഞാൻ മാറി കൊടുക്കാൻ അയാൾ പല തവണ ആവശ്യപെട്ടു.
ഞാൻ മാറും!
എല്ലാരും ഭയത്തോടെ കാണുന്ന,തരിശ് ആയി കിടക്കുന്ന ഈ മണ്ണിൽ തന്നെ നീ ആവേശത്തോടെ, ജോലി ചെയ്തു നീ ഊട്ടിയ, ആസ്വദിച്ചു, സ്നേഹിച്ചു നാട്ടു നീളെ പ്രദർശിപ്പിച്ച, നിന്റെ തോളത്തിരുന്നു കുന്നൻപാറ വഴിയിടങ്ങോളം ചുമന്ന നിന്റെ അവിഹിത മക്കളും അവരുടെ മക്കളും നിനക്ക് കൂട്ടായിരിക്കും. അവർ നിന്നോട് നന്ദി കാണിക്കും, നിന്നെ പരിപാലിയ്ക്കും
നിന്റെ അവകാശങ്ങൾ ഒക്കെയും നീ ജനിപ്പിക്കാത്ത കണ്ടവന്റെ മക്കൾ അനുഭവിക്കും ❤️🩵❤️
ഈ മണ്ണ് അല്ലേ നിനക്ക് ആവശ്യം അത് വേഗത്തിൽ നിനക്ക് വന്നു ചേരും.
എന്റെ ഗർഭ പാത്രത്തിനു അന്ന് എന്നപോലെ ഇന്നും ഞാൻ വില കൽപ്പിക്കുന്നു.
നീ വില കൽപ്പിക്കാത്ത,, മാനിക്കാത്ത എന്റെ ഗർഭ പാത്രത്തെ നിനക്ക് വിട്ടു തരില്ല.
വിടുതലിനു ആദ്യം നിയമപരമായി ശ്രമിക്കും.
അനുകൂലമല്ലെങ്കിൽ തോൽവി ഞാൻ സമ്മതിക്കും.
-----=-------
മൂളയുള്ളവരെ, മാന്യ മനുഷ്യരെ , ഞാൻ എന്തിനാണ് തുടർച്ചയായി പോസ്റ്റ്‌ ഇടുന്നതെന്നു ചോദിക്കുന്നില്ലേ... തോൽവി സമ്മതിക്കാൻ വേണ്ടിയുള്ള ഒരുക്കം മാത്രം ❤️🩵❤️❤️🩵🩵
Rafeela Nissar Ahamad എങ്ങനെ വേണ്ടാന്നു വയ്ക്കും?? ഞാൻ ആകെ പെട്ടിരിക്കുകയാണ്. പള്ളിയിൽ വച്ചു നടത്തിയ കല്യാണ അഗ്രിമെന്റ് റദ്ദ് ചെയ്തു കിട്ടാൻ ഞാൻ പാട് പെടുന്നു. അയാൾ എന്റെ മുന്നിൽ നിന്ന് വിട്ടു പോകുന്നുമില്ല. കൂടെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കുകയും. ചതിക്കുകയും ചെയ്യുന്നു. ഈ ബന്ധം റദ്ദ് ചെയ്യാൻ എങ്ങനെ കഴിയും എന്ന് എനിക്ക് ഒരു പിടിയുമില്ല.
അയാൾ ഞങ്ങളെ വിട്ടു പോകുന്നില്ല. എന്നാൽ അയാളുടെ ജീവിതത്തിൽ ഞങ്ങൾക്ക് ഒരു സ്പെയ്സും ഇല്ല. നിയമത്തിന്റെ സഹായം ആദ്യമായി തേടിയിരിക്കുന്നു. എന്നെ അയാൾ മാക്സിമം വലിപ്പിക്കും. വിട്ടു പോകില്ല. എന്നെ സഹായിക്കാൻ മറ്റാരുമില്ല എന്ന ബോധ്യം അയാൾക്കുണ്ട്. അയാളുടെ ബന്ധുക്കൾക്കുമുണ്ട്. എത്ര നാൾ എന്നറിയില്ല.. മാക്സിമം ജീവനോടെ കിടക്കാൻ ശ്രമിക്കും. ഈ നാറിയുടെ ലേബൽ റദ്ദ് ചെയ്ത് ഒരു ദിവസം എങ്കിലും ഈ ഭൂമിയിൽ ജീവിച്ചു മരിക്കേണം എന്നുണ്ട്..
See less

 മോഷണം

----------------
ആൽബം ഡിസൈൻ വർക്ക്‌ അത്യാവശ്യം കിട്ടുമായിരുന്നു. ആ സമയങ്ങളിൽ വീട്ടിൽ ഇരുന്നാണ് വർക്ക്‌ ചെയ്തിരുന്നത്.
വിവാഹം കഴിഞ്ഞുള്ള മാസം മുതൽ എന്റെ ഓഹരി എന്ന പോലെ ചെറിയ തുക ചെലവിന് കൊടുത്തിരുന്നു.
ഞാൻ, പണം ചെലവഴിക്കുന്ന ആളും, അത്യാവശ്യം സേവ് ചെയ്യുന്ന ആളുമാണ്. അയാൾക് വരുമാനം ഇല്ല എന്നത് ആ സമയങ്ങളിൽ എനിക്ക് ഒരു ഭാരം ആയി തോന്നിയില്ല. അയാളെ വർക്ക്‌ പഠിപ്പിക്കണം സ്റ്റുഡിയോ ഇടണം എന്റെ പ്ലാൻ അതായിരുന്നു.
അയാൾ കിടക്കമേൽ എന്നെ സന്തോഷിപ്പിക്കുന്നില്ല എന്നത് എന്നെ സംബന്ധിച്ച് വലിയ പ്രശ്നം ആയി തുടങ്ങി. ഇയാൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ അയാൾ പറഞ്ഞത് പോലെ എന്റെ ശരീര ഘടനയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഇയാൾ മറ്റാരെയെങ്കിലും ആണോ ഇഷ്ടപ്പെടുന്നത്?
ആകെ ചിന്താ കുഴപ്പത്തിലായി. ബുക്കുകളിൽ ഇതൊക്കെ എഴുതി മനസിനെ തരണം ചെയ്തു കൊണ്ടിരുന്നു.
വിവാഹം വരെയും എന്നോട് സംസാരിച്ചു കൊണ്ടിരുന്ന ആൾ വിവാഹം കഴിഞ്ഞു അയാളുടെ വീട്ടിൽ ചെന്ന് കയറിയ നാൾ മുതൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു പെരുമാറി കൊണ്ടിരുന്നത്.
ഞങ്ങളുടെ വീട്ടിൽ അമ്മയോ പപ്പയോ എവിടെ യെങ്കിലും ഒക്കെ ആണ് പൈസ വയ്ക്കാറുള്ളത്. "നിങ്ങൾ ആരെങ്കിലും ഇവിടെ ഇരുന്ന പൈസ എടുത്തോ?" എന്ന് ഒരു തവണ പോലും ഞങ്ങൾ മൂന്ന് പെണ്മക്കളോടും ചോദിക്കേണ്ടി വന്നിട്ടില്ല. എത്ര നാൾ കണ്മുന്നിൽ ഇരുന്നാലും ഞങ്ങൾ ക്യാഷ് എടുക്കാറില്ല. അതു ജീവിതത്തിൽ set ചെയ്തിട്ടുള്ളതാണ്.
അത് കൊണ്ട് തന്നെ എന്റെ പേഴ്സും അശ്രദ്ധമായി ആണ് വീട്ടിൽ ഇട്ടേക്കുന്നത്.
അവർ എന്നെ. "മുതുക്കി " കോൺസെപ്റ്റ് വച്ചു കെട്ടിയാലും ആ നാളുകളിൽ ഞാൻ എനിക്ക് പുതു മണവാട്ടി തന്നെയാണ്.
പുതുമണം മാറാത്ത ആ നാളുകളിൽ ഒരിക്കൽ ഒരു ചിന്ത.
" പേഴ്സിൽ നിന്നും ക്യാഷ് കാണാതാകുന്നു'
അക്കാലങ്ങളിൽ എനിക്ക് ഡെയിലി വർക്ക്‌ ഉണ്ട്. നല്ല വരുമാനം ഉണ്ട്. ആദ്യമൊക്കെ തുക പോകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
രാത്രിയിൽ ഞാൻ കുളിക്കാറുണ്ട്. ബാത്രൂം പുറത്ത് ആണ്. ബാത്‌റൂമിൽ കയറി tap full തുറന്നിട്ടു.
കുളിക്കാൻ കെട്ടിയ കൈലി വേഷത്തിൽ പെട്ടന്ന് ഞങ്ങളുടെ റൂമിലേക്ക് ഓടി ചെന്നു.
തുറന്ന പേഴ്സിൽ കൈയിട്ടു നിൽക്കുന്ന ലവളുടെ "കൂത്തി മാപ്ല ".
ഞാൻ എത്രയോ കഷ്ടപ്പെട്ട് ആണ് ഈ തൊഴിൽ മേഖലയിൽ എത്തിയത്. കുറച്ചു ക്ലയിന്റിനെ കണ്ടെത്തിയത്. അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് അല്ലെങ്കിൽ എങ്ങനെ ആണ് എന്റെ കയ്യിൽ ക്യാഷ് വന്നത്തുന്നത് എന്ന് ചിന്തിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല. അങ്ങനെ കഴിയുകയുമില്ല.
കാരണം. ഞാൻ ആഞ്ഞു പിടിച്ചു തൊഴിൽ മേഖല കണ്ടെത്തുമ്പോൾ അയാൾ ആഞ്ഞു പിടിച്ചു "കൂത്തി പപ്പ , കൂത്തി മാപ്ല" പദവി അലങ്കരിക്കുക ആയിരുന്നു.
ഞാൻ ഇങ്ങനെ എഴുതിയതിൽ എല്ലാവരും നീരസപ്പെടും. ഇത് ചെയ്യുമ്പോൾ അയാൾക്ക് 35 വയസ് ആയിരുന്നു.
എന്നിൽ, തഴുകപെടേണ്ട ശരീരം കണ്ടെത്താൻ കഴിയാതെ എന്റെ പേഴ്സിലെ ക്യാഷ് തുടർച്ചയായി മോഷ്ടിച്ചവന് ഞാനിന്ന് കൊടുക്കുന്ന സർട്ടിഫിക്കറ്റ് ഇത് തന്നെ ആണ്.
അടുത്ത ജീവിത പങ്കാളിയോട് ഇവൻ ഇങ്ങനെ പെരുമാറാതെ ഇരിക്കട്ടെ. അന്നെന്നെ ഉപദ്രവിക്കുവാൻ കൂട്ട് നിന്ന അയാളുടെ അമ്മ, അനുജൻ എന്നിവർ ഇനി അയാൾക്ക്‌ കൂട്ടി കൊടുപ്പ് നടത്താതിരിക്കട്ടെ.
See less

 2019 ജനുവരി ഒന്നാം തീയതി ഞങ്ങൾ നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു. തലേ ദിവസം പള്ളിയിൽ പോയി വെളുപ്പിനെ വന്നതാണ്.

മണ്ണമ്മൂല പുലരി ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഒന്നാം തീയതി അയാൾ ചിക്കൻ വാങ്ങി കൊണ്ട് വന്നു ഭക്ഷണം ഉണ്ടാക്കി.
നാളെ എനിക്ക് കല്യാണ വർക്ക്‌ ഉണ്ട്. സുചിത്ര ചേച്ചിയുടെ മകളുടെ. ഇന്ന് റിസപ്ഷൻ വേഷത്തിൽ കുറച്ച് ഫോട്ടോസ് എടുക്കാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
ഉച്ച ഭക്ഷണം കഴിച്ചു ചേച്ചിയും ഭർത്താവും പോയി.
മോനെ മുടി വെട്ടിയിട്ട് വരാം എന്ന് പറഞ്ഞു അയാൾ കുഞ്ഞിനേയും കൊണ്ട് പോയി. കുറെ നേരം ആയിട്ടും അയാളെയും കുഞ്ഞിനേയും കണ്ടില്ല.
നടന്നു പോകാവുന്ന ദൂരമേയുള്ളൂ ജങ്ക്ഷനിലേയ്ക്ക്. ഇത്രയും നേരം എന്തായാലും എടുക്കില്ലല്ലോ. എന്ത് പറ്റി.
മോൻ വന്നു അവനെ കണ്ടിട്ട് ഒരുമ്മ കൊടുത്തിട്ട് വേണം വർക്കിന്‌ പോകാൻ.
ഞാൻ അയാളുടെ ഫോണിലേക്ക് വിളിച്ചു.
" "ഞാനും കൊച്ചും എന്റെ അനിയന്റെ കല്യാണ ഉറപ്പീരിന് ബാലരാമപുരത്ത് എത്തി. നാളെയോ മറ്റൊ കൊച്ചിനെ കൊണ്ട് തരാം " അയാൾ പെട്ടന്ന് ഫോൺ വച്ചു.
ഞാനാകെ പതറി പോയി. എന്റെ കുഞ്ഞ്! ഇയാൾ എന്താണീ ചെയ്തിരിക്കുന്നത്? വീട്ടിൽ നിന്ന വേഷത്തിൽ എടുത്ത് കൊണ്ട് പോയതാണ്.
ഞാൻ പിന്നെയും വിളിച്ചു.
" നീ വച്ചിട്ട് പോടീ മൈരേ. " തുടർന്നു അയാളുടെ വാക്കുകളിൽ അധിഷേപം നിറച്ചിട്ടുണ്ടായിരുന്നു.
പിന്നീട് ഫോൺ ബ്ലോക്ക്‌ ചെയ്തു.
എന്നെ ജീവിത പങ്കാളി ആയിട്ടല്ല വിവാഹം ചെയ്തത്. മറിച്ചു പ്രസവിക്കാൻ വേണ്ടി മാത്രം ആണ് എന്ന് ഇതിനകം ഞാൻ മനസ്സിൽ ആകിയിട്ടുണ്ട്. കുഞ്ഞിനെ മാത്രം എടുത്ത് എന്നെ അടിച്ചോടിക്കാൻ അയാളും അമ്മയും അയാളുടെ അനിയനും പലതവണ നന്നായി പരിശ്രമിച്ചെങ്കിലും ഞാനെന്റെ കുഞ്ഞിനേയും അയാളെയും കൊണ്ട് മാത്രമേ പുറത്തിറങ്ങിയുള്ളൂ.
അതെന്റെ മിടുക്കാണോ എന്ന് ചോദിച്ചാൽ "അതേ " എന്ന് ധൈര്യമായി പറയാൻ കഴിയും. അത്രമേൽ ദ്രോഹികൾ ആയിരുന്നു എനിക്ക് അയാളുടെ അമ്മയും അനിയനും.
പക്ഷേ ഇപ്പോൾ അങ്ങനെ അല്ല. എന്റെ മിടുക്ക് ആകെ ചോർന്നിരിരിക്കുന്നു.
എന്റെ കുഞ്ഞ് പൂർണമായും അവരുടെ കയ്യിൽ ആയി. അയാൾ വളരെ ബുദ്ധി പൂർവ്വം തട്ടിയെടുത്തിരിക്കുന്നു. എന്റെ ഗർഭ പാത്രത്തെ വളരെ നികൃഷ്ടമായി പുച്ഛിച്ചിരുന്നു.
അയാൾക്ക് എന്നോട് യാതൊരു ഇമോഷണൽ അടുപ്ലവുമില്ല. ഞാൻ അതു തിരിച്ചറിഞ്ഞു കഴിഞ്ഞു. വെറുമൊരു കെണിയും തട്ടിപ്പും ആയിരുന്നു എന്റെ കല്യാണം എന്ന് തിരിച്ചറഞ്ഞു. പക്ഷേ കുഞ്ഞ്! . എന്റെ മകൻ! അവൻ മാത്രമേ ഈ ഭൂമിയിൽ എനിക്കുള്ളൂ. അയാൾ മുൻപ് ആവശ്യപ്പെട്ടത് പോലെ കുഞ്ഞിനെ തട്ടിഎടുത്തിരിക്കുന്നു.
എനിക്ക് ഭ്രാന്തായി. ഞാൻ ഏങ്ങി എങ്ങി കരഞ്ഞു.. എന്റെ തല പെരുത്ത് കയറി കൊണ്ടേയിരുന്നു. കരഞ്ഞത് കൊണ്ട് ആശ്വാസം കിട്ടിയില്ല.
മുറിക്കുള്ളിൽ കയറി ചുവരിൽ തുരു തുരെ തല അടിച്ചു.
ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല.
ആത്മഹത്യാ....
എന്റെ കുഞ്ഞിനെ കാണാതെ എങ്ങനെ??
എന്റെ കുഞ്ഞിനെ ഇപ്പോൾ കാണേണം
വണ്ടിയുമെടുത്ത് ഭ്രാന്തിയെ പോലെ പുറത്തേയ്ക്ക് ഇറങ്ങി.
എങ്ങോട്ട് പോകും?
ബാലരാമപുരത്ത് എവിടെ പോയാൽ എന്റെ കുഞ്ഞിനെ കിട്ടും?
ഞാൻ ബാലരാമപുരത്ത് എത്തുമ്പോൾ അയാൾ കുഞ്ഞിനേയും കൊണ്ട് വേറൊരുടേതയ്ക്കു മറയില്ലേ?
" ചേട്ടാ എന്റെ തലമുടി വഴിച്ചിറക്കേണം " ബാർബർ ഷോപ്പിലെ ചേട്ടൻ അമ്പരന്ന് പോയി.
"അയ്യോ എന്താ ബെൻസി. തല വഴിക്കാനും ഒന്നും പറ്റില്ല. വേണമെങ്കിൽ അറ്റം മുറിച്ചു തരാം "
"പറ്റൂല ചേട്ടാ! എന്റെ തല മുഴുവനും പെരുത്ത് വരുന്നു. തലമുടി മൊത്തത്തിൽ മറ്റേണം "
പ്രസവ ശേഷം എന്റെ മുടിയ്ക്ക് നല്ല നീളമുണ്ടായിരുന്നു നല്ല കനമുണ്ടായിരുന്നു.
മൂന്നു നാല് ന്യൂസ്‌ പേപ്പറിൽ ആയിട്ട് പൊതിഞ്ഞു മുറുകെ പിടിച്ച എന്റെ ഭ്രാന്തുമായി തിരികെ വീട്ടിൽ എത്തി.
വേഷം മാറി വർക്ക്‌ എടുത്തു തിരികെ വന്നു.
പിറ്റേന്ന് ആയിരത്തിൽ അധികം ഓഡിയൻസ് ഉള്ള ആ ഓഡിറ്റോറിയത്തിൽ എന്റെ മൊട്ട തലയുമായി നിന്നാണ് ആ ചതിയെ/വഞ്ചനയെ തരണം ചെയ്തത്.
ഒരു പക്ഷേ ഞാൻ ആത്മഹത്യ ചെയ്തെങ്കിൽ വാർത്ത ഇങ്ങനെ വന്നേനെ :
ഭർതൃ സഹോദരന്റെ വിവാഹ നിശ്ചയം വിളിക്കാത്തതിൽ മനം നൊന്ത് യുവതി (മുതുക്കി ) ആത്മഹത്യ ചെയ്തു.
"സൂസിയുടെ (സൂസ) " "കൂത്തി മാപ്ല"യുടെ ( തെളിവുണ്ട് ) കല്യാണ നിശ്ചയം കൂടാൻ കഴിയാത്തത് കൊണ്ട് ആണ് ഞാൻ ചത്തത് എന്ന് വാർത്ത വരാത്തതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു. ഏറ്റവും രസകരമായ കാര്യം ഞാൻ ഇവിടെ പ്രാന്തായി നടക്കുമ്പോൾ ലവൻ ചതിച്ച "സൂസി" കിളി പാറി നടക്കുന്നുണ്ടായിരുന്നു. ഈ കാര്യം പിന്നത്തെത്തിൽ തെളിവ് സഹിതം കിട്ടി കേട്ടോ.
ലവന്റെ കല്യാണം മൊടക്കാൻ ആണ് മൊട്ട യടിച്ചതെന്ന കണ്ടെത്തൽ ആണ് ലളിതയ്ക്കും രായമ്മയ്ക്കും, കൂട്ടത്തിൽ മോനും. ലവന്റെ കല്യാണ ദിവസം (ഞാൻ കൂടാൻ പോയതല്ല, വഴക്ക് കൂടാൻ പോയപ്പോൾ. അതും മകന് വേണ്ടിyaanu💙പോയത് )എന്നെ അധിക്ഷേപിക്കാൻ അവർ അങ്ങനെ ആണ് വിളിച്ചു കൂവിയത്.
ഞാൻ ന്യൂസ്‌ പേപ്പറിൽ സൂക്ഷിച്ച എന്റെ തലമുടിയ്ക്ക് എന്ത് പറ്റി എന്ന് പിന്നത്തേതിൽ എഴുതുന്നുണ്ട്.
ങ്ങാ മറന്നുപോയി. ഈ പോസ്റ്റിന്മേൽ സഹതാപവും കണ്ണീരും അർപ്പിക്കാനുള്ളവർ 9633211731 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ജ്യോതിഷ്കുമാർ s/ഓ കൃഷ്ണൻകുട്ടി നിങ്ങൾക്ക് ആശ്വാസം തരുന്നതായിരിക്കും

 ഈ വോയിസ്‌ ജ്യോതിഷിന്റെ മുൻ ഭാര്യയുടേത് ആണ്.

28/10/ 2014 ൽ ആയിരുന്നു എന്റെയും Jyothish Kumar ജ്യോതിഷിന്റെയും വിവാഹം.
ഇളയ മകളും ജനിച്ചു കഴിഞ്ഞു 27/04/2021 ൽ ആണ് ഈ വോയിസ് നോട്ട് എനിക്ക് ലഭിക്കുന്നത്. ജ്യോതിഷ് എന്ത് കൊണ്ട് എന്നോട് ഇങ്ങനെ ആയിരിക്കുന്നു എന്നതിന്റെ വ്യക്തത എനിക്ക് പൂർണമായും ഈ സമയത്ത് ആണ് മനസ്സിൽ ആയത്.
പപ്പയോടു കാര്യം പറഞ്ഞെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ചേർത്ത് കൊള്ളാൻ തയ്യാർ അല്ലായിരുന്നു.
ഇന്ന് എന്ന പോലെ അന്നും എനിക്കും കുഞ്ഞുങ്ങൾക്കും തല ചായ്ക്കാൻ ഒരിടം വലിയ പ്രശ്നം ആയിരുന്നു.
പേരൂർക്കട ഐ പി എസ് ചർച്ചിന്റെ ഭാഗത്തു നിന്നാണ് ആലോചന വന്നത്.
അവിടത്തെ വിശ്വാസികൾ ആയ എസ്തർ, ലാലു എന്നിവർ ആയിരുന്നു ഇടനിലക്കാർ.
3000.രൂപ കൊടുത്തു ആട്ടിൻ വേഷം അണിഞ്ഞു വന്ന വഞ്ചകനായ ചെന്നായ മാത്രമാണ് എന്റെ ജീവിതത്തിൽ ഈ ജ്യോതിഷ്കുമാർ
ഞാൻ എഴുതി തുടങ്ങിയതേയുള്ളൂ

 ജീവനുള്ള പരേതൻ

---------------------------------
""അച്ഛൻ മരിച്ചു പോയി". അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ പറഞ്ഞു .
അമ്മ, അനിയൻ , അപ്പച്ചിയുടെ മകൻ , അമ്മയുടെ അനിയത്തി അവരുടെ മക്കൾ ഇടനിലക്കാരനും അയാളുടെ ബന്ധുവുമായ ലാലുവും അയാളോടൊപ്പം വന്നിരുന്നു . എല്ലാവരും അച്ഛൻ മരിച്ചു പോയി എന്ന് തന്നെയാണ് പറഞ്ഞത്.
കല്യാണം വീട്ടുകാർ ഉറപ്പിച്ചതിനു ശേഷം, അവരുടെ പള്ളി ഐ പി സി (ഇന്ത്യ പെന്തക്കോസ്തു ചർച് = കെ സി തോമസ് ) പേരൂർക്കട യിൽ നിന്നും അസിസ്റ്റന്റ് പാസ്റ്റർ സതീഷ് ആയിരുന്നു തകുതി എഴുതാൻ വന്നത്.
തിരുവനന്തപുരം, പ്ലാമൂട് ചാരാച്ചിറ ദി പെന്തക്കോസ്തു (ഞാൻ ആ ചർച് വിശ്വാസിയായിരുന്നു -- ഇപ്പോൾ അല്ല ) ചർച്ചിൽ ആയിരുന്നു തകുതി എഴുതി ഒപ്പിട്ടത്.
ആ റെക്കോർഡിലും പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ എന്ന് തന്നെയാണ് രേഖപ്പെടുത്തി ഒപ്പിട്ടത്.
എന്നെ വിവാഹം ചെയ്യാൻ ഉറപ്പിച്ച മനുഷ്യൻ ജ്യോതിഷ് കുമാർ , അയാളുടെ അമ്മ രാജമ്മ , അനുജൻ സതീഷ്കുമാർ, വിവാഹ ഇട നിലക്കാരൻ ലാലു (ഐ പി സി ചർച് പേരൂർക്കട വിശ്വാസി ) എന്നിവർ ചേർന്ന് സാക്ഷ്യ പ്പെടുത്തി ആണ് പരേതൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിന് മുമ്പ് 3 സഭാരധാനകളിൽ പരസ്യം ചെയ്യൽ ഉണ്ട്. അപ്പോഴും പരേതൻ ആയ കൃഷ്ണൻകുട്ടിയുടെ മകൻ എന്ന് തന്നെ ആണ് വിളിച്ചു ചൊല്ലിയത്.
വിവാഹശുശ്രൂഷയിലും പാസ്റ്റർ പരേതനായ കൃഷ്ണൻകുട്ടി എന്ന് പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞ നാളുകളിൽ എനിക്ക് അയാളുടെ അയൽക്കാരുമായോ, നാട്ടുകാരുമായോ സംസാരിക്കാൻ പോലും ഉള്ള സാഹചര്യം തന്നില്ല.
വീട്ടിൽ പൂട്ടിയിടൽ ആണോ എന്ന സംശയം തോന്നിയാണ് ഞാൻ കുഞ്ഞു ജനിച്ചതിനു ശേഷം കാൽ നടയായി നാട്ടിലേയ്ക്കൊക്കോ ഇറങ്ങാൻ തുടങ്ങിയത്.
ഹ! പിന്നെയങ്ങോട്ട് കഥകളുടെ വരവായിരുന്നു. ഉള്ളതോ കള്ളമോ? (ഇത് അച്ഛനെ കുറിച്ചല്ല. വേറെ കഥകൾ. വഴിയേയുണ്ട് ആ നൊണ കഥകളും )
കൺഫ്യൂസ്ഡ് ലൈഫ്!
"ആരു പറഞ്ഞു ചത്തെന്നു അവന്റെ അച്ഛൻ ജീവനോടെ ആ തിരുമല ഉണ്ട്."" വഴിയിൽ കാലും നീട്ടി ഇരിക്കണ അമ്മച്ചിയാണ് പറഞ്ഞത്.
ഓഹോ!
" അതേ, നിങ്ങള അച്ഛൻ ജീവനോടെ തിരുമല ഉണ്ടെന്നു?""
"ആ? എനിക്കറിഞ്ഞൂട" അയാൾ മറ്റൊന്നും പറയാനും തയ്യാറല്ല. കൂടുതൽ ചോദിച്ചാൽ കാടൻ ഉപദ്രവിച്ചേ അടങ്ങൂ.
"മുണ്ടൻ തൊളസീന്ന് ചോദിച്ചാൽ മതി. ആ വില്ലേജ് ആപ്പീസിന്റ മുൻപില് എഴുതാൻ കാണും " ചില മനുഷ്യർ അങ്ങനെ പറഞ്ഞു തന്നു.
വണ്ടിയുമെടുത്ത് അല്പം അലഞ്ഞു തിരിഞ്ഞു.
"ഇവിടെ ആളുണ്ടോ? " ഒരു ചെറിയ വീടിന്റെ മറ്റൊരു ചായ്‌പ് മുറിയിലേയ്ക്ക് നോക്കി
ഞാൻ ചോദിച്ചു.
കരിമ്പൻ നിറഞ്ഞ ഒരു തോർത്തുമുടുത്ത് പൊക്കം കുറഞ്ഞ മനുഷ്യൻ. കുടിച്ചിട്ടുണ്ട്.
"ആരാണ് "
" ഞാൻ നിങ്ങളുടെ മരുമകൾ ആണ്. ജ്യോതിഷിന്റെ ഭാര്യ. "
" ജ്യോതിഷ് എന്റെ മോനൊക്കെ തന്നെ, നീ അവന്റ എത്രാമത്തെ ഭാര്യ? എന്റെ മോന് ആഴ്ചയോടാഴ്ച പെണ്ണ് കെട്ടൽ ആണ് അതിൽ ഏതാ നീ? "
ഞാൻ വെറുതെ ചിരിച്ചു കൊണ്ട് നിന്നു.
" നിന്നെ കൊണ്ടു വന്നവൻ റോഡിൽ നിക്കണ? അതാ ഇവിടെ എവിടെയേലും മറഞ്ഞു നിക്കണ "
ഞാൻ ഒറ്റയ്ക്ക് ചെന്നു എന്ന് ആദ്യമൊന്നും വിശ്വസിക്കാൻ അയാൾ തയാറായില്ല.
പിന്നീട് അല്പം ഒന്നു അയഞ്ഞു.
"ബെൻസി ഇങ്ങു കേറി വാ " എന്റെ പേര് മാത്രം അല്ല. എന്നെ കുറിച്ച് സകല ഡീറ്റൈൽസും പുള്ളിയ്ക്കറിയാമായിരുന്നു.
ഭാര്യയെ കുറിച്ച്, മക്കളെ കുറിച്ച് ഒക്കെ നൂറു നൂറു കുറ്റങ്ങൾ പറഞ്ഞു. ഞാൻ അതൊന്നും മുഖവിലക്കെടുത്തതേയില്ല.
ഞാൻ അയാളെ കാണാൻ പോയത് അയാളുടെ ചെറു കുട്ടിയെ കാണിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാൻ മാത്രം ആയിരുന്നു.
അവസാനം അയാൾ കുറ്റം പറച്ചിലൊക്കെ നിർത്തി. അയാളെ തേടി വന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
കുഞ്ഞിനെ കൊണ്ടു വരട്ടെ എന്ന് ഞാൻ ചോദിച്ചു.
ഒറ്റ ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ജ്യോതിഷ് കുഞ്ഞിനെ കൊണ്ടു വരരുത്."
എന്റെ അമ്മയെയും , പപ്പയെയും കൂട്ടി തിരുമല ജൻക്ഷനിൽ വച്ചു എന്റെ കുഞ്ഞിനെ അല്ല! ഞങ്ങളുടെ കുഞ്ഞിനെ ആ പരേതന് കാണിച്ചു കൊടുത്തു.
പിന്നീട് പല നാൾ ഞാൻ കുഞ്ഞിനെ കൊണ്ടു കാണിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ അയാളുടെ പുലമ്പലുകൾക്കും, കരച്ചിലുകൾക്കും, ചെവിയോ മനസ്സോ കൊടുക്കാൻ പറ്റിയ മാനസിക അവസ്ഥ അല്ലായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

 എന്റെ ഭർത്താവിനെയോ, ഭർത്താവിന്റെ അമ്മയെയോ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടേയില്ല

പക്ഷേ ഭർത്താവിന്റെ അനുജനെ ഞാൻ സ്വപ്നം കാണാറുണ്ട്.
സ്വപ്നത്തിൽ പ്രണയിക്കാറുണ്ട്. ഉമ്മ വയ്ക്കാറുണ്ട്, ചില സ്വപ്നങ്ങൾ അല്പം കടുത്ത ഉന്മാദത്തിൽ എത്തിക്കാറുണ്ട്.
കാര്യം അതൊന്നുമല്ല. ഇവനെ സ്വപ്നം കണ്ടെഴുന്നേറ്റാൽ അന്നത്തെ ദിവസം രാത്രി ആകുന്നതിനിടയിൽ എന്നെ എന്റെ ഭർത്താവ് അടിച്ചു വശം കെടുത്തി കളയും. പ്രത്യേകിച്ചും എന്റെ മുഖം അടിച്ചു വികൃതമാക്കികളയും. ഇത് ഞാൻ തുറന്നെഴുതുന്ന സത്യം ആണ്.
ഉറക്കം ഉണർന്ന് കഴിഞ്ഞാൽ ഈ നാറിയെ ചിന്തിക്കുന്നത് പോലും അറപ്പാണ് 🙏
ഇവൻ സ്വപ്നത്തിൽ പോലും കടന്നു വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കിടക്കും. എപ്പോഴും ഇവൻ സ്വപ്നത്തിൽ വരാറില്ല. വന്നാൽ അടി, ഉറപ്പായിട്ടും നടന്നിരിക്കും. എത്ര കടുപ്പത്തിൽ സ്വപ്നത്തിൽ പ്രേമിക്കുന്നോ അത്രത്തോളം ഭർത്താവ് എന്നെ അടിച്ചു വികൃതമാക്കിയിരിക്കും. ആരോഗ്യം കെടുത്തിയിരിക്കും.
ചുരുക്കി പറഞ്ഞാൽ എനിക്ക് ചാത്തൻ ഒരാളേ ഉള്ളൂ.
ആർക്കും പിടി കിട്ടില്ല അല്ലേ! . എനിക്കും സംഗതി ഇത് വരെ പിടി കിട്ടിയിട്ടില്ല 🙏