ജനപ്രിയ പോസ്റ്റുകള്‍‌

2026 മേയ് 29, വെള്ളിയാഴ്‌ച

 ജീവനുള്ള പരേതൻ

---------------------------------
""അച്ഛൻ മരിച്ചു പോയി". അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ പറഞ്ഞു .
അമ്മ, അനിയൻ , അപ്പച്ചിയുടെ മകൻ , അമ്മയുടെ അനിയത്തി അവരുടെ മക്കൾ ഇടനിലക്കാരനും അയാളുടെ ബന്ധുവുമായ ലാലുവും അയാളോടൊപ്പം വന്നിരുന്നു . എല്ലാവരും അച്ഛൻ മരിച്ചു പോയി എന്ന് തന്നെയാണ് പറഞ്ഞത്.
കല്യാണം വീട്ടുകാർ ഉറപ്പിച്ചതിനു ശേഷം, അവരുടെ പള്ളി ഐ പി സി (ഇന്ത്യ പെന്തക്കോസ്തു ചർച് = കെ സി തോമസ് ) പേരൂർക്കട യിൽ നിന്നും അസിസ്റ്റന്റ് പാസ്റ്റർ സതീഷ് ആയിരുന്നു തകുതി എഴുതാൻ വന്നത്.
തിരുവനന്തപുരം, പ്ലാമൂട് ചാരാച്ചിറ ദി പെന്തക്കോസ്തു (ഞാൻ ആ ചർച് വിശ്വാസിയായിരുന്നു -- ഇപ്പോൾ അല്ല ) ചർച്ചിൽ ആയിരുന്നു തകുതി എഴുതി ഒപ്പിട്ടത്.
ആ റെക്കോർഡിലും പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ എന്ന് തന്നെയാണ് രേഖപ്പെടുത്തി ഒപ്പിട്ടത്.
എന്നെ വിവാഹം ചെയ്യാൻ ഉറപ്പിച്ച മനുഷ്യൻ ജ്യോതിഷ് കുമാർ , അയാളുടെ അമ്മ രാജമ്മ , അനുജൻ സതീഷ്കുമാർ, വിവാഹ ഇട നിലക്കാരൻ ലാലു (ഐ പി സി ചർച് പേരൂർക്കട വിശ്വാസി ) എന്നിവർ ചേർന്ന് സാക്ഷ്യ പ്പെടുത്തി ആണ് പരേതൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിന് മുമ്പ് 3 സഭാരധാനകളിൽ പരസ്യം ചെയ്യൽ ഉണ്ട്. അപ്പോഴും പരേതൻ ആയ കൃഷ്ണൻകുട്ടിയുടെ മകൻ എന്ന് തന്നെ ആണ് വിളിച്ചു ചൊല്ലിയത്.
വിവാഹശുശ്രൂഷയിലും പാസ്റ്റർ പരേതനായ കൃഷ്ണൻകുട്ടി എന്ന് പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞ നാളുകളിൽ എനിക്ക് അയാളുടെ അയൽക്കാരുമായോ, നാട്ടുകാരുമായോ സംസാരിക്കാൻ പോലും ഉള്ള സാഹചര്യം തന്നില്ല.
വീട്ടിൽ പൂട്ടിയിടൽ ആണോ എന്ന സംശയം തോന്നിയാണ് ഞാൻ കുഞ്ഞു ജനിച്ചതിനു ശേഷം കാൽ നടയായി നാട്ടിലേയ്ക്കൊക്കോ ഇറങ്ങാൻ തുടങ്ങിയത്.
ഹ! പിന്നെയങ്ങോട്ട് കഥകളുടെ വരവായിരുന്നു. ഉള്ളതോ കള്ളമോ? (ഇത് അച്ഛനെ കുറിച്ചല്ല. വേറെ കഥകൾ. വഴിയേയുണ്ട് ആ നൊണ കഥകളും )
കൺഫ്യൂസ്ഡ് ലൈഫ്!
"ആരു പറഞ്ഞു ചത്തെന്നു അവന്റെ അച്ഛൻ ജീവനോടെ ആ തിരുമല ഉണ്ട്."" വഴിയിൽ കാലും നീട്ടി ഇരിക്കണ അമ്മച്ചിയാണ് പറഞ്ഞത്.
ഓഹോ!
" അതേ, നിങ്ങള അച്ഛൻ ജീവനോടെ തിരുമല ഉണ്ടെന്നു?""
"ആ? എനിക്കറിഞ്ഞൂട" അയാൾ മറ്റൊന്നും പറയാനും തയ്യാറല്ല. കൂടുതൽ ചോദിച്ചാൽ കാടൻ ഉപദ്രവിച്ചേ അടങ്ങൂ.
"മുണ്ടൻ തൊളസീന്ന് ചോദിച്ചാൽ മതി. ആ വില്ലേജ് ആപ്പീസിന്റ മുൻപില് എഴുതാൻ കാണും " ചില മനുഷ്യർ അങ്ങനെ പറഞ്ഞു തന്നു.
വണ്ടിയുമെടുത്ത് അല്പം അലഞ്ഞു തിരിഞ്ഞു.
"ഇവിടെ ആളുണ്ടോ? " ഒരു ചെറിയ വീടിന്റെ മറ്റൊരു ചായ്‌പ് മുറിയിലേയ്ക്ക് നോക്കി
ഞാൻ ചോദിച്ചു.
കരിമ്പൻ നിറഞ്ഞ ഒരു തോർത്തുമുടുത്ത് പൊക്കം കുറഞ്ഞ മനുഷ്യൻ. കുടിച്ചിട്ടുണ്ട്.
"ആരാണ് "
" ഞാൻ നിങ്ങളുടെ മരുമകൾ ആണ്. ജ്യോതിഷിന്റെ ഭാര്യ. "
" ജ്യോതിഷ് എന്റെ മോനൊക്കെ തന്നെ, നീ അവന്റ എത്രാമത്തെ ഭാര്യ? എന്റെ മോന് ആഴ്ചയോടാഴ്ച പെണ്ണ് കെട്ടൽ ആണ് അതിൽ ഏതാ നീ? "
ഞാൻ വെറുതെ ചിരിച്ചു കൊണ്ട് നിന്നു.
" നിന്നെ കൊണ്ടു വന്നവൻ റോഡിൽ നിക്കണ? അതാ ഇവിടെ എവിടെയേലും മറഞ്ഞു നിക്കണ "
ഞാൻ ഒറ്റയ്ക്ക് ചെന്നു എന്ന് ആദ്യമൊന്നും വിശ്വസിക്കാൻ അയാൾ തയാറായില്ല.
പിന്നീട് അല്പം ഒന്നു അയഞ്ഞു.
"ബെൻസി ഇങ്ങു കേറി വാ " എന്റെ പേര് മാത്രം അല്ല. എന്നെ കുറിച്ച് സകല ഡീറ്റൈൽസും പുള്ളിയ്ക്കറിയാമായിരുന്നു.
ഭാര്യയെ കുറിച്ച്, മക്കളെ കുറിച്ച് ഒക്കെ നൂറു നൂറു കുറ്റങ്ങൾ പറഞ്ഞു. ഞാൻ അതൊന്നും മുഖവിലക്കെടുത്തതേയില്ല.
ഞാൻ അയാളെ കാണാൻ പോയത് അയാളുടെ ചെറു കുട്ടിയെ കാണിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാൻ മാത്രം ആയിരുന്നു.
അവസാനം അയാൾ കുറ്റം പറച്ചിലൊക്കെ നിർത്തി. അയാളെ തേടി വന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
കുഞ്ഞിനെ കൊണ്ടു വരട്ടെ എന്ന് ഞാൻ ചോദിച്ചു.
ഒറ്റ ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ജ്യോതിഷ് കുഞ്ഞിനെ കൊണ്ടു വരരുത്."
എന്റെ അമ്മയെയും , പപ്പയെയും കൂട്ടി തിരുമല ജൻക്ഷനിൽ വച്ചു എന്റെ കുഞ്ഞിനെ അല്ല! ഞങ്ങളുടെ കുഞ്ഞിനെ ആ പരേതന് കാണിച്ചു കൊടുത്തു.
പിന്നീട് പല നാൾ ഞാൻ കുഞ്ഞിനെ കൊണ്ടു കാണിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ അയാളുടെ പുലമ്പലുകൾക്കും, കരച്ചിലുകൾക്കും, ചെവിയോ മനസ്സോ കൊടുക്കാൻ പറ്റിയ മാനസിക അവസ്ഥ അല്ലായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ