ഞാൻ
ലക്ഷ്യങ്ങളില്ലാതെ വഴി തെറ്റി
അക്ഷരങ്ങളെ വായിച്ചെടുത്തവൾ
എഴുത്തറിയില്ല , ഭാവനയില്ല
പൊട്ടി തെറിക്കും വിമർശനങ്ങൾ ഇല്ല .
ഇടിമഴ , പെരുമഴ , തോരാമഴയത്ത്
ഒന്ന് ,രണ്ടു , മൂന്നാൾക്കാർ
ഒരു കുടക്കീഴിൽ പോണ കണ്ടോ ?
ചേമ്പില വെട്ടി കുടയുണ്ടാക്കിനനഞ്ഞൊലിച്ച പള്ളിക്കുടം
മഴയത്തീറൻ മാറാത്ത
കൈലിയുമുടുത്ത് പെണ്ണുങ്ങൾ
വയലേലകൾ താണ്ടുന്നു
പാലം കടക്കും പിള്ളർക്കായി .
വിശപ്പ്
വിശപ്പില്ലാത്ത വയറുമായിവിശപ്പിന്റെ കഥയെഴുതാൻനാലഞ്ചു വട്ടം തുനിഞ്ഞു.വാക്കുകളില്ല നാവിന്തുമ്പിലും , തൂലികയിലും .ഒരുപിടി അന്നം കൊടുക്കുവാൻവിശന്നൊട്ടിയ വയറുകൾ തേടി നടന്നു .എങ്ങുമില്ല്ല ഒട്ടിയ വയറുകളും ,അവിഹിത ഗർഭത്ത ൽ വീർത്ത വയറുകളും.ഉദര രോഗം പിടിപെട്ടവർ ,വയറൊട്ടുവാൻ അത്താഴ പഷ്ണി കിടക്കുന്നവർ .വിശപ്പിന്റെ മാധുര്യ അറിയുവാനാളില്ല ;ആവോളം മധുരം ഭുജിക്കാൻ കഴിയുന്നവരുമില്ല .