ജനപ്രിയ പോസ്റ്റുകള്‍‌

2026 മേയ് 29, വെള്ളിയാഴ്‌ച

 എന്റെ ഭർത്താവിനെയോ, ഭർത്താവിന്റെ അമ്മയെയോ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടേയില്ല

പക്ഷേ ഭർത്താവിന്റെ അനുജനെ ഞാൻ സ്വപ്നം കാണാറുണ്ട്.
സ്വപ്നത്തിൽ പ്രണയിക്കാറുണ്ട്. ഉമ്മ വയ്ക്കാറുണ്ട്, ചില സ്വപ്നങ്ങൾ അല്പം കടുത്ത ഉന്മാദത്തിൽ എത്തിക്കാറുണ്ട്.
കാര്യം അതൊന്നുമല്ല. ഇവനെ സ്വപ്നം കണ്ടെഴുന്നേറ്റാൽ അന്നത്തെ ദിവസം രാത്രി ആകുന്നതിനിടയിൽ എന്നെ എന്റെ ഭർത്താവ് അടിച്ചു വശം കെടുത്തി കളയും. പ്രത്യേകിച്ചും എന്റെ മുഖം അടിച്ചു വികൃതമാക്കികളയും. ഇത് ഞാൻ തുറന്നെഴുതുന്ന സത്യം ആണ്.
ഉറക്കം ഉണർന്ന് കഴിഞ്ഞാൽ ഈ നാറിയെ ചിന്തിക്കുന്നത് പോലും അറപ്പാണ് 🙏
ഇവൻ സ്വപ്നത്തിൽ പോലും കടന്നു വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കിടക്കും. എപ്പോഴും ഇവൻ സ്വപ്നത്തിൽ വരാറില്ല. വന്നാൽ അടി, ഉറപ്പായിട്ടും നടന്നിരിക്കും. എത്ര കടുപ്പത്തിൽ സ്വപ്നത്തിൽ പ്രേമിക്കുന്നോ അത്രത്തോളം ഭർത്താവ് എന്നെ അടിച്ചു വികൃതമാക്കിയിരിക്കും. ആരോഗ്യം കെടുത്തിയിരിക്കും.
ചുരുക്കി പറഞ്ഞാൽ എനിക്ക് ചാത്തൻ ഒരാളേ ഉള്ളൂ.
ആർക്കും പിടി കിട്ടില്ല അല്ലേ! . എനിക്കും സംഗതി ഇത് വരെ പിടി കിട്ടിയിട്ടില്ല 🙏

 ഞങ്ങൾ മൂന്നും പെൺമക്കൾ ആണ്.

പെണ്മക്കളെ മാത്രമല്ല, ആണ്മക്കളെയും സൂക്ഷിച്ചു വളർത്തേണ്ടതുണ്ട് എന്ന് അയാളെ വിവഹം കഴിച്ചു കഴിഞ്ഞാണ് മനസ്സിൽ ആയത്.
ഒരു വീട്ടീന്ന് ഇറങ്ങി മറ്റേ വീട്ടിൽ കയറി. ഇങ്ങനെ കോളനിയിലെ വീടുകൾ തോറും നെരങ്ങാൻ ആണ്മക്കളെയും വിടരുത് 🙏.
വികലമായ ജീവിതങ്ങൾ തെരഞ്ഞെടുത്ത് അതിൽ മുങ്ങി നീരാടി ജീവിക്കുന്നവന്മാരെ നന്നാക്കി എടുത്ത് ഉത്തരവാദിത്തമുള്ള കുടുംബക്കാരനാക്കി മാറ്റാനുള്ള സൂപ്പർ നാച്ചുറൽ പവർ ഒന്നും എന്നെ പോലുള്ളവർക്ക് കാണില്ല 🙏
ഇങ്ങനെ ഉള്ളവന്മാർ ദയവായി കല്യാണം കഴിക്കരുത്. കുട്ടികളെ പ്രസവിക്കാൻ പെണ്ണ് കെട്ടാനും തുനിയരുത്.
നിങ്ങൾക്കു വേണ്ടി പെണ്ണുങ്ങൾ നിറയെ പെറ്റിട്ടുണ്ട്. അവർക്കു വല്ലതും ഒക്കെ കൊടുത്ത് അവരുടെ വിശപ്പു മാറ്റി അവർക്ക് തണലായും തുണയായും ഒക്കെ അങ്ങ് കഴിഞ്ഞു പോകുക. അധികം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവായി അങ്ങനെ അങ്ങ് ജീവിച്ചു പോകാൻ കഴിയും. അവരും അല്പം കഞ്ഞി ഒക്കെ കുടിച്ചു ജീവിച്ചു പോകും.
ചേച്ചിമാർ മാക്സിമം ഉപയോഗിച്ച് കളഞ്ഞ വെറും ചമ്പ് ആയ ഈ തായോളി എന്റെ ശരീരത്തെ ആദ്യമായി കണ്ടു "ചമ്പ്" എന്ന് പറഞ്ഞു.
നിനക്ക് കുട്ടിയെ വേണമെങ്കിൽ നിന്റെ മറ്റേ അക്കനെ ഓപ്പറേഷൻ ചെയ്തു പ്രസവിപ്പിച്ചാൽ പോരായിരുന്നോ നാറി. (ങ്ങാ ഇടയ്ക്ക് എന്റെ കെട്ടിയോന്റോടെ പറഞ്ഞതാ )
മണ്ണമ്മൂല ഞങ്ങൾ വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ വീട്ടിൽ കയറി വന്ന കുന്നൻപാറ "കാളയെ കുറിച്ച് ആണ് മറ്റേ വോയിസ് നോട്ടിൽ "കാള" എന്ന് പറയുന്നത്.
ഞാൻ കുടുംബ ജീവിതം തുടങ്ങിയ ശേഷം'കാള " കള്ളം പറഞ്ഞു എന്റെ വീട്ടിൽ കയറി വന്നത് കൊണ്ടു ആണ് ഈ പോസ്റ്റ്‌ ഇടുന്നത്
ഈ കാളയെ, ഇവനുമായിട്ടുള്ള ബന്ധത്തിന്റെ ഈ തെളിവ് വോയിസ്‌ കിട്ടുന്നതിന് മുൻപ് പല തവണ കണ്ടിട്ടുള്ളതാണ്.
ഞാൻ മുൻപ് പറഞ്ഞല്ലോ. എന്നെ അയാളുടെ ഏരിയയുമായി സഹകരിക്കുന്നതിൽ നിന്നും വളരെ ബുദ്ധിപൂർവം ഇയാളും അമ്മച്ചിയും തട ചെയ്യുന്നു എന്ന് മനസ്സിൽ ആക്കിയപ്പോൾ പതിയെ ആ നാട്ടിലേക്ക് കൽനടയായി ഇറങ്ങി നടക്കാൻ തുടങ്ങി എന്ന്.
ആ സമയം മൂന്നോ നാലോ പേർ എന്നെ വളഞ്ഞു നിന്നു എന്റെ കെട്ടിയോന്റെ"അക്കാ കഥകൾ" പറയുകയായിരുന്നു.
അപ്പോൾ ഈ കാള പാസ്സ് ചെയ്തു പോയി.
എന്റെ അടുത്ത് അത് വരെയും അധികം കഥ വിളമ്പാത്ത, പ്രായമുള്ള ഒരു ചേച്ചി വളരെ പക്വതയുള്ള ടോണിൽ പറഞ്ഞു
" മക്കളെ ഇനി വന്നതും പോയതുമൊക്കെ പോട്ടെ. ദേ ലാ പോണവളെ ഒന്നും നീ കുടുംബ ജീവിതത്തിൽ ഒന്നും അടുപ്പിക്കാതെ ശ്രദ്ധയോടെ മുന്നോട്ട് പോകേണം. അങ്ങോട്ട് വന്നാൽ പോലും ഒരുതരത്തിലും അടുപ്പിക്കരുത് " നല്ലത് നല്ലത്.
നല്ല കുടുംബ ജീവിതത്തിനു ഒരു മുൻകരുതൽ ആയിട്ട് മാത്രം അതെടുത്തു.
പിന്നീട് വഴി അരികിൽ കാലും നീട്ടി ഇരിക്കാറുള്ള അമ്മച്ചിയാണ് കുറച്ചൂടെ കഥ പറഞ്ഞത്.
" എന്റെ പൊന്നു മക്കളെ നിന്റെ അമ്മായീ ഒക്കെ ദുഷ്ട കൂട്ടങ്ങളാണ്. എന്റെ ഒരു ബന്ധു തന്നെ ദോ അപ്പറത്തു താമയിക്കണ് (ലവള പേരും പറഞ്ഞു ). നിന്റെ അമ്മായി ഓപ്പറേഷൻ ആയി കിടന്നപ്പോൾ ആശുപത്രിലും കൂട്ടിനു നിന്നു , പിന്നെ നേരം വെളുക്കമ്പം അവിയലും സാമ്പാറും അങ്ങനെ എന്ന് വേണ്ടാ ഒക്കെ വച്ചു ഇങ്ങു വീട്ടിൽ കൊണ്ടു കൊടുക്കും. ഇപ്പം എന്താരാന്തോ നിന്റെ അമ്മായി അടുപ്പിക്കൂല. നന്ദിയില്ല. അവള് ദുഷ്ടത്തി. "
ശെടാ എന്നാലും ഇത്രേം ഒരുമിച്ച് തിന്നു കുടിച്ച് കിടന്ന കാള ചേച്ചി കല്യാണത്തിന് വന്നില്ലാലോ എന്ന ദുഖമായിരുന്നു എനിക്ക്.
"എന്റെ പൊന്നപ്പി, ലവള് ഇങ്ങോട്ട് വരേ, അപ്പം തന്ന ഈ തള്ള വിറകിനും ചൂട്ടിനും എന്നും പറഞ്ഞു പണയിലോട്ട് ഇറങ്ങി പോകും. ഞായറാഴ്ച്ച തള്ള പള്ളിയിൽ പോകും പിന്നെ ലവള് ഇവിടെ തന്ന. ഞങ്ങൾ ഇതെല്ലാം ഇവിടെ ഇരുന്നു കാണും അപ്പി. ഈ തള്ളയാണ് ഈ മക്കളെ ഇത്രയും ഇല്ലാതാക്കി കളഞ്ഞത് " തൊട്ടയല്പക്കത്തെ ഇവരുമായി അധികം ബന്ധം സ്ഥാപിക്കാത്ത ചേച്ചിമാർ (രണ്ടിൽ കൂടുതൽ ആൾക്കാർ പറഞ്ഞിട്ടുണ്ട്.)
" അത് പിന്നെ മറ്റേ ആശുപത്രി കേസിനുള്ള പ്രത്യുപകാരം അല്ലെ വിട്ടു കള " ഞാൻ എന്റെ മനസിനെ പറഞ്ഞു പറഞ്ഞു ആശ്വസിപ്പിച്ചു.
അതുമല്ല കിട്ടാത്ത മുന്തിരിയ്ക്കു മോങ്ങിയിരിന്നിട്ട് എന്ത് കാര്യം 😭
പക്ഷെ അനീര പെണ്ണ് പറഞ്ഞത് അങ്ങനെ അല്ല " ഇളേവന്റെ പണം അത്രേം ഇവള് തിന്നു. കൊച്ചണ്ടി തിരക്കി നടക്കണ കൊറേ വളുമാര് ഇവിടെയൊക്കെ ഉണ്ട് "
കർത്താവേ നാടിനെയും നാട്ടാരെയും അറിയണ്ട. 🙏.
ഒള്ള ജീവനും കൊണ്ടു ഓടുന്നത് അല്ലേ നല്ലത്.
" പപ്പാ എന്തോ ഒരു കെണി പോലെ ഫീൽ ചെയ്യുന്നു "
" നീ മിണ്ടാതിരി, കുടുംബ ജീവിതം നോക്ക്. നാട്ടാര് പലതും പറയും. അതൊക്കെ ചെവി കൊടുത്താൽ ജീവിതം മുമ്പോട്ട് പോവൂല ""
അല്ല വോയിസ് നോട്ടിൽ സൂസി പറയുന്നത് കാള ഇയാളുടെ കൂടെ എന്നല്ലേ? പക്ഷേ നാട്ടാര് പറഞ്ഞത് മറ്റവന്റെ കൂടെ എന്നല്ലേ.
ഇനി രണ്ടുപേരും! ഹോ ഭാഗ്യവതി.
ഞാനിവിടെ ഉറക്കമില്ലാതെ ലവന്റെ ഉണരാത്തതിൽ ആഞ്ഞു പിടിച്ചു ആട്ടിയാലും ഉണരുന്നില്ല. അക്കാലങ്ങളിൽ രാത്രിയെ അതി ജീവിക്കാൻ എനിക്ക് വലിയ പ്രയാസം ആയിരുന്നു.
ദൂരേക്ക് വലിച്ചെറിയുമ്പോൾ തലയ്ക്കും മുഖതും കിട്ടുന്ന ക്ഷതം ആണ് എന്റെ ഓർഗാസം 💙
ലവൾക്ക് രണ്ടു പേരുമോ!
ങ്ങ കാള കാര്യത്തിലേക്ക് വീണ്ടും വരാം.
വീട്ടിൽ വഴക്ക് നടക്കുന്നു. പെണ്ടാട്ടി ഞാൻ പറയുന്നത് കേൾക്കുന്നുമില്ല. ഇനി പള്ളിയിൽ പോകുന്നത് എന്തിനാ? കല്യാണം കഴിഞ്ഞിട്ട് പള്ളിയിൽ പോകാതിരിക്കാൻ ലയാൾ കാരണവും കണ്ടെത്തി. അയാൾ ഞായർ പള്ളിയിൽ വരില്ല.
ഞാനും കുഞ്ഞും മുടങ്ങാതെ പള്ളിയിൽ പോകും.
അന്നത്തെ ദിവസംഞാൻ പള്ളിയിൽ പോയില്ല (2018ൽ ആണേ ).
ഞങ്ങൾ പ്രത്യേകം കുടുംബമായി പുതിയ ഒരിടത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
ഈ കാള വളരെ കൂളായി എന്റെ വീട്ടിനകത്തേയ്ക്ക് വന്നു. അതായത് സ്ഥിരമായി വരുന്ന ഒരാളെ പോലെ.
ഞാൻ ചോദിച്ചു " എന്താ? "
അല്പം ഒന്ന് അറച്ചെങ്കിലും പെട്ടന്ന് അവൾക്ക് മറുപടി കിട്ടി. " പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുക്കാൻ പറ്റുമോ? സ്റ്റുഡിയോ തുറക്കുമോ? " ഇല്ല ചേച്ചി എന്നും പറഞ്ഞു ജ്യോതിഷ് ഇവളെയും കൊണ്ടു മാറി നിന്നു സംസാരിച്ചു
കുറച്ചു കഴിഞ്ഞു അവൾ പോയി.
ഇത് സംബന്ധിച്ച് വഴക്കോ വക്കാണമോ നടന്നിട്ടില്ല കേട്ടോ.
കുടപ്പനക്കുന്നിൽ സ്വന്തം ഭൂമിയിൽ തർപോളിൽ മറച്ചു ഒരു ഷെഡ്‌ഡിലേയ്ക്ക് മാറി.
"കാള " കോർപറേഷൻ ഓട ക്ലീനിങ് ജോലിയുമായി ബന്ധപ്പെട്ട് ഈ ഭാഗത്തു ആണ്.
ഞാൻ കുടുംബ ജീവിതത്തിനായി മറച്ചു കെട്ടിയ ഇടവും വേശ്യാ വൃത്തിയ്ക്കായ് ഇയാൾ ഉപയോഗിക്കുമോ? ഉപയോഗിക്കുന്നുണ്ടോ? ഉപയോഗിച്ചിട്ടുണ്ടോ?
അറപ്പ് അല്ല ഭയമാണ്.
പെണ്മക്കളെ സൂക്ഷിച്ചു വളർത്തുന്ന പോലെ ആണ്മക്കളെയും സൂക്ഷിച്ചു വളർത്തേണ്ടതല്ലേ.
ഞാനും അക്കാര്യത്തിൽ ജയിക്കേണ്ടതല്ലേ. പരാജയപ്പെട്ടാൽ 😭
അയാളുടെ ആദ്യത്തെ റിലേഷനെ കുറിച്ച് എന്റെ പിതാവിന്റെ മുൻപിൽ വച്ചു ഈ അടുത്ത കാലത്ത് പറഞ്ഞത് ഇങ്ങനെ ആണ്. "വേശ്യാ വൃത്തിയ്ക്ക് പൊയ് കൊണ്ടിരുന്നത് ആരും കെട്ടാൻ പോകുന്ന പെണ്ണിനോട് പറയാറില്ലല്ലോ . അത് കൊണ്ടു പറഞ്ഞില്ല " എന്നാണ്.
അങ്ങനെ എങ്കിൽ വേശ്യാ വൃത്തിയിൽ ആനന്ദം കണ്ടെത്തി ജീവിക്കുന്നവർക്ക് ഭാര്യ 'ചമ്പ് " ആയിരിക്കുമോ?
നിങ്ങൾക്ക് ഈ പോസ്റ്റ്‌ വായിച്ചിട്ട് സങ്കടം തോന്നുന്നില്ലേ? കണ്ണീരു വരുന്നില്ലേ. അപ്പോൾ നിങ്ങൾ ദേ 9633211731 എന്ന നമ്പറിൽ വിളിക്കണം, കുറച്ചു ഒരു ആശ്വാസം തരും, എന്റെ കെട്ടിയോൻ ജ്യോതിഷ് കുമാർ. നിങ്ങൾക്ക് ധൈര്യമായി വിളിക്കാം. ഈ ഭൂമിയിൽ ഞാനൊഴികെ ബാക്കി എല്ലാവരോടും പുള്ളി ഡീസന്റ് ആണ്. 🙏
ചേട്ടനും അനിയനും കാളയുമായുണ്ടായിരുന്ന വല്ലാത്തൊരു " ചിട്ടിക്കഥ " നിങ്ങൾക്ക് പറഞ്ഞു തരും 👍

2026 ഏപ്രിൽ 23, വ്യാഴാഴ്‌ച

 ചമ്പ്  ( TOTAL WASTE)


28/10/2014 RECEPTION   കഴിഞ്ഞു  ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . അനുവാദം ചോദിച്ചിട്ടാണ് ഉറങ്ങിയത് . ആ രാത്രിയിൽ എപ്പോഴെങ്കിലും   അയാൾ എന്നെ ചുംബിച്ചോ എന്ന് എനിക്കറിയില്ല .

 പിറ്റേന്നുള്ള പകലും ഞാൻ ഓർക്കുന്നില്ല .  

മുൻപത്തെ പോലെ  അയാൾ എന്നോട് സംസാരിച്ചതേയില്ല 

രണ്ടാം ദിനം രാത്രി അയാൾ എവിടെയൊക്കെയോ പോയിട്ട് വന്നു .  കിടക്കമേലും പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല . 

നമുക്ക് പ്രാര്ഥിച്ചിട്ടു കിടക്കാമോ ?  ഞാൻ ചോദിച്ചു  അയാൾക്ക് പ്രാർത്ഥിക്കാൻ അറിയില്ലായിരുന്നു . അപ്പോൾ ഐ പി സി പള്ളിയിൽ എന്തോ സുവിശേഷ പ്രവർത്തനമൊക്കെ ചെയ്തു വരുന്നു എന്ന് പറഞ്ഞത് ? അയാൾ വ്യക്തം ആയി      മറുപടിയൊന്നും പറഞ്ഞില്ല . 

അന്നും എന്നോട്  സ്നേഹത്തോടെ സംസാരിച്ചില്ല , സ്നേഹത്തോടെ ചുംബിച്ചില്ല , എന്നെ തഴുകിയില്ല . 

അന്ന് അയാൾ പെട്ടെന്ന് എന്നെ വിവസ്ത്രയാക്കുകയാണ് ചെയ്തത് , 

 "അയ്യേ ഇതൊക്കെ  വെറും ചമ്പ്  ആയല്ലൊടി "  

എന്റെ ഹൃദയം നുറുക്കപ്പെട്ടുപോയി . ഞാനൊരു മണവാട്ടി അല്ല എന്ന് എന്റെ മനസിനെ അംഗീകരിപ്പിയ്ക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് അത് വലിയ കഷ്ടമായിരുന്നു.


എൻറെ കണ്ഫ്യൂഷന് ഇടയിൽ അയാൾ എന്നെ എന്തൊക്കെയോ ചെയ്തു വേഗം കിടന്നുറങ്ങി . 

കഴിഞ്ഞ ഏഴു വർഷത്തിൽ അധികമായി COMPUTER നു മുന്നിൽ ഇരുന്നുള്ള ജോലി.   2 LAYER വീണ  ഇടുപ്പിനെക്കുറിച്ചു ആകുലപ്പെട്ടു  ഞാൻ  ആ രാത്രി കഴിച്ചു കൂട്ടി . 

ആദ്യമായി ഭാര്യയുടെ ശരീരം കണ്ടു "ടോട്ടൽ വേസ്റ്റ്"  സംബോധനയും നൽകി ഭര്തതാവ് എന്നവൻ സുഖമായി ഉറങ്ങി.  പിന്നീടുള്ള രാത്രികൾ മുൻപെന്നപോലെ എനിക്ക് ഉറക്കമില്ലാത്തതായി മാറി. 

2026 ഏപ്രിൽ 22, ബുധനാഴ്‌ച

 എമർജൻസി എക്സിട് ഉപയോഗിക്കേണ്ട സമയങ്ങളിൽ അത് തന്നെ ഉപയോഗിക്കേണ്ടിയിരുന്നു .

അക്കാര്യത്തിൽ ബുദ്ധിക്കേടുകൾ പലതും എൻ്റെ വശത്ത് തന്നെ.
വിവാഹത്തിന് മുൻപുള്ള ജീവിതവും ശേഷമുള്ള ജീവിതവും കയ്പേറിയതു തന്നെ .
എങ്കിലും വിഹാഹ ശേഷമുള്ള ജീവിതം ഞാൻ എന്ന വ്യക്തിയെ സംപൂർണമായും കൊന്നു കളഞ്ഞിരിക്കുന്നു.
പലതവണ എഴുതിയതാണ്. ഏറെ പേജുകൾ എഴുതി വഴിയിൽ കളഞ്ഞു . ഒന്നുമേ പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല .
സുഹൃത്തിനു വോയിസ് നോട്ട് അയച്ചു കൊടുത്തു ക്യാഷ് കൊടുത്തു എഴുതിപ്പിച്ചു . അതും പൂർത്തീകരിക്കാൻ ആയില്ല.
അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നപ്പോൾ പകുതി ജീവനും കൊണ്ട് പായേണ്ടിയിരുന്നു. ഇന്നെന്റെ തലയ്ക്കു മീതെ നിറഞ്ഞു നിൽക്കുന്ന വെള്ളം , വലിയ ഒരു കടൽ ആണത്. നിറയെ മലിന്യങ്ങൾ നിറഞ്ഞ കടൽ .
ഇവിടെ ഞാൻ ഒരു കയ്യുയർത്തി വച്ചിരിക്കുന്നു . എന്റെ മക്കൾ തളർന്നു പോയ എൻ്റെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു . എന്റെ കൈ തളർന്നു പോകും . എന്റെ കുഞ്ഞുങ്ങൾ ഈ മാലിന്യ കടലിൽ തന്നെ വീണു പോകും അവരും ഇത് നീന്തി കടക്കാൻ ആകാതെ ഉഴറി പോകും,
ഒഴുക്കി കളയേണ്ടതുണ്ട് . ഈ മലിന കടലിലെ ജലം ഒഴുകി പോകാൻ എത്ര നാൾ എടുക്കുമെന്നെനിക്കു അറിയില്ല.
എങ്കിലും എഴുതി തുടങ്ങുന്നു. മറു വശത്ത് നിയമപരമായ വിടുതലിനും ശ്രമിക്കുന്നു.
വലിയൊരു കൂട്ടം
ആക്രമിക്കാൻ വന്നേയ്ക്കാം . ഇത് വരെ വന്നതിനും അപ്പുറത്തേയ്ക്ക് ഒന്നും വരാനില്ല .
2014 മാർച്ച് മുതൽ 2026 വരെയുള്ള എൻ്റെ ജീവിത കാലഘട്ടം ആണ് എഴുതി തുടങ്ങുന്നത് . ആരും വായിക്കാന് അല്ല . ഉപദേശങ്ങൾ സ്വീകരിക്കാൻ അല്ല , മനസ്സിൽ നിന്നും ഒഴുക്കി കളയേണ്ടതിനു മാത്രം.
മരണം അല്ലെ അവസാന വാക്ക് !

2024 ഡിസംബർ 7, ശനിയാഴ്‌ച

 ചെറുകഥ -


മഴയാത്മാക്കൾ 

---------------------------

പണ്ട് പരന്ന ഭൂമിമേൽ പതിച്ച ഇടിയും മിന്നലും രണ്ടാക്കി മാറ്റിയ മലകൾക്ക് നടുവിലെ നീർച്ചാലുകൾ. മണ്ണിട്ട് നികത്തി വച്ച കൂടിനുള്ളിലിരുന്നു രാത്രി മകൾ പറഞ്ഞു " പ്രേതം പാഞ്ഞു വരുന്നു, പേടിയാകുന്നമ്മേ "


ഭയമോട്ടും ഇല്ലാതെ അമ്മ പറഞ്ഞു " ശബ്ദം കേട്ടാൽ അറിയില്ലേ മുൻപ്  പോയവർ നമ്മെ കൂടെ കൂട്ടാൻ ഒന്നായി വരുന്നതാണ് "


ഓരോ മഴയും  ആത്മക്കളായി വരുന്നു, പ്രിയമുള്ളോരേ ഒക്കെ കൂട്ടുവാൻ

-----------------------------

2024 ഏപ്രിൽ 25, വ്യാഴാഴ്‌ച

 അകലുന്ന പകലിൽ ആകാശത്തേയ്ക്ക് നോക്കിയിരിക്കാറുണ്ട് 

വർണങ്ങൾ വാരി വിതറിയ 

ഇടങ്ങളിൽ ശൂന്യത അറിയാറെയില്ല,

ഒപ്പിയെടുത്താൽ മനം മയക്കുന്ന സ്വപ്നങ്ങൾ കൊണ്ട് വരച്ച ചിത്രങ്ങൾ ആണ് എന്റെ സായാഹ്നം ❤️


2024 ഏപ്രിൽ 5, വെള്ളിയാഴ്‌ച

 ഇന്നലെ രാത്രിയിൽ എപ്പോഴോ  ഗർഭിണി ആയി.

പങ്കാളി ആരെന്നറിയില്ല.

ഓർത്തെടുക്കാനും കഴിയുന്നില്ല.

ഓർത്തെടുക്കാൻ ശ്രമിയ്ക്കുന്നുമില്ല.


ഒറ്റയ്ക്കാണ് ഉറങ്ങാൻ കിടന്നത്.

മക്കള് രണ്ടു പേരും അച്ഛനോടൊപ്പം.


മൂന്നാമത്തെ കുട്ടി,  സന്തോഷം ഇല്ല.

സങ്കടവും ഇല്ല.

ഏതാനും നിമിഷം കൊണ്ട് കുട്ടി വളർന്നു.


പെറ്റു വീണ കുട്ടിയോടൊപ്പം ആശുപത്രിയിലെ കട്ടിലിൽ  കിടന്നപ്പോൾ 

അപ്പുറത്തെ കട്ടിലിലെ  അമ്മ കരയുന്നു.

തന്റെ കുട്ടിയെ കാണാൻ വരാത്ത അമ്മായിയെ കുറിച്ച് അവൾ പുലമ്പുന്നു.


ഞാനും കൂടി.


അമ്മായിയുടെ കുറ്റങ്ങളുട ഒരു ഭാണ്ഡം തന്നെ ഞാൻ ചുമക്കുന്നുണ്ടായിരുന്നു.


എല്ലാം അവളുടെ മുൻപിൽ ഇറക്കി വച്ചു.

ആ അമ്മ അശ്വസിച്ചു കാണേണം. കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിലെ അമ്മ കരയുന്നു.

തനിക്ക് ആശ്വാസമായിരിക്കാത്ത അമ്മയെ കുറിച്ചവൾ പുലമ്പുന്നു.


 'അമ്മ എനിക്ക് തന്ന മുറിവുകൾ' 

എനിക്കും ഉണ്ടായിരുന്നു.


അവളെ അശ്വസിപ്പിക്കാൻ ഞാനെന്റെ മുറിവുകൾ ഒക്കെയും കാണിച്ചു. മുറിവുകൾ കണ്ടില്ലെങ്കിലും

അമ്മയെല്പിച്ച മുറിവിന്റെ പാടുകൾ എങ്കിലും അവൾ കണ്ടിട്ടുണ്ടാകേണം.

അവൾ തേങ്ങൽ അടക്കി. കുഞ്ഞു പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിൽ പെറ്റൊരുവൾ കരയുന്നുണ്ട്.

പെറാൻ പോണ മോളെ കുറിച്ച് ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനെ കുറിച്ച്.

അവളെ ആശ്വസിപ്പിക്കാനും  കയ്യിൽ കുന്നോളം ഇരുന്ന അനുഭവങ്ങൾ പങ്കിട്ടു.

അവളും ചിരിച്ചു.


"നിന്റെ കുട്ടി ആണോ പെണ്ണോ?"


അപ്പുറത്തെ കട്ടിലിൽ ചത്തു പോയ എന്റെ അമ്മ പെറ്റു കിടക്കുന്നു. തൊട്ട് ചേർന്ന് ചോരയിൽ ഞാനും. കൊടി മുറിച്ചിട്ടില്ല.


" നിന്റെ കുട്ടി ആണോ പെണ്ണോ?

 ഞാൻ അമ്മയെ നോക്കി.


തിരിഞ്ഞോടി.


" എന്റെ കുട്ടി ആണോ? പെണ്ണോ? "  ഞാൻ നോക്കിയില്ല. വേദനയ്ക്കിടയിൽ ആരോടും ചോദിച്ചതുമില്ല. 


" എന്റെ കുട്ടി ആണോ പെണ്ണോ?  

അയ്യോ ഞാൻ എന്റെ കുട്ടിയെ നോക്കിയില്ല, ശ്രദ്ധിച്ചില്ല. നിലവിളിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് ഓടി.

നിശബ്ദമായി ചരിഞ്ഞു കിടന്ന കുഞ്ഞിനെ ഞാൻ വാരി എടുത്തു.


ചലനമില്ല. 


പൊട്ടാൻ  നിന്ന ഞെട്ടുകൾ കുഞ്ഞി വായിലേയ്ക്ക് വെപ്രാളത്തോടെ തിരുകി.


അയ്യോ. മഞ്ഞ പാൽ പോലും നനയാതെ എന്നെ വിട്ട് പോയ പിള്ള.


ഞാനെന്റെ ഭാന്ധങ്ങൾ ഇറക്കുമ്പോൾ, മുറി പാടുകൾ പ്രദർശിപ്പിക്കുമ്പോൾ  തൊണ്ട നനയ്ക്കാൻ എന്നെ തപ്പി നടന്ന "എന്റെ പിള്ള "


ചാപിള്ള.


"മ്മാ.."

 ദൂരെ കട്ടിലിൽ കുഞ്ഞിനോടൊപ്പം കിടക്കുന്ന എന്റെ അമ്മയെ നോക്കി ഞാനുറക്കെ നിലവിളിച്ചു.


എന്റെ കുഞ്ഞു ആണോ പെണ്ണോ എനിക്കറിയില്ല. ഒന്നറിയാം. അമ്മിഞ്ഞ പാൽ കിട്ടാതെ ചത്ത ചാപിള്ള ആണെന്റെ കുഞ്ഞ്.


"ഭാന്ധങ്ങൾ തുറക്കാൻ മറ്റിടങ്ങൾ തോറും നടക്കരുത് മുറിപ്പാടുകൾ പ്രദർശിപ്പിക്കരുത്. അപ്പനെ കുറ്റം പറഞ്ഞു നടക്കരുത്."


"ഇനി കണ്ണ് തുറക്ക് നിന്റെ സന്തോഷത്തിന്റെ നവ ജാത ശിശു മരിച്ചു 

പോയില്ല. പാൽ കൊടുത്തു വളർത്തൂ "


പൊക്കിൾ കൊടി മുറിച്ചു എന്നെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് എന്റെ അമ്മ പറഞ്ഞു.


ഒറ്റ രാത്രി കൊണ്ട്  വിത്തിട്ട് വിളയിച്ച പ്രസവം. അതാണ്‌ ഇന്നലത്തെ രാത്രി സ്വപ്നം.