ജനപ്രിയ പോസ്റ്റുകള്‍‌

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

'വിഡ്ഢി പ്പെണ്ണ് '
************

ഞാനൊരു  വിഡ്ഢി 
ആദ്യ കണ്ടു മുട്ടലിൽ 
ഞാനതു   പറഞ്ഞു 

എന്റെ  വിഡ്ഢിത്തം 
ഇഷ്ടമാണെന്ന്  അന്ന് 
നീ പറഞ്ഞു .


നിന്നോടുള്ള  എന്റെ 
മറുപടികൾ വിഡ്ഢിത്തം
ആയിരിക്കുമെന്നുമറിഞ്ഞിട്ടും  
നീ പലതുമെന്നൊടു 
ചോദിച്ചുകൊണ്ടേയിരുന്നു 

'വിഡ്ഢി പ്പെണ്ണ് ' നീ എന്റെ 
മറുപടികൾക്ക്  തന്ന 
പാരിതോഷികം 


ഞാനിന്നെറ്റവും 
ഇഷ്ടപ്പെടുന്ന  വാക്ക് 
നീയെനിക്ക്  കിരീടം
തന്ന പോലെ  എന്റെ 
തലയിൽ ചൂടുന്നു

******************

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച


നീർകുമിള 
********


ഉത്സവം  കാണാൻ പോയതാണ് . ആരോ ഊതി പറത്തി വിട്ട  നീർകുമിളകളിൽ   ഒരെണ്ണത്തിനുള്ളിൽ  ഞാൻ പെട്ട് പോയി . ആരാണീ  കുമിള  പറത്തി വിട്ടത്    കച്ചവടക്കാരനോ ?  നിഷ്കളങ്കനായ കുട്ടിയോ ?

          കുമിളയിലെ  വൃത്തത്തിനുള്ളിൽ നിന്നുമാണ്  പിന്നീടു  ഞാൻ ഉത്സവം കണ്ടത് .  കുമിള ആകശത്തേയ്ക്കു   പറന്നു .  വളരെ  ഉയരത്തിൽ  നിന്നും താഴെ ഭൂമിയിലെ ഉത്സവം ആ കണ്ണാടീ കൂടിനുള്ളിൽ ഇരുന്നു  ഞാൻ കണ്ടു. ഉത്സവ പറമ്പിലെ  തിരക്കുകളിലൊന്നും  പെട്ടില്ല . മഞ്ഞു കൊളളതെ   തണുത്തു വിറയ്ക്കാതെ  പ്രണയ ചൂടിനുള്ളിൽ കണ്ട  വർണ്ണ പ്രകാശങ്ങൾ നൽകിയ   ആനന്ദം അവർണ്ണനീയമാണ് 


  എത്ര നാൾ ഞാൻ ആ കുമിളയ്ക്കുള്ളിൽ ആയിരുന്നു ? വളരെ കുറച്ചു നാൾ .  അതിനുള്ളിൽ  ഇരുന്ന  എനിക്ക്  പ്രഭാത കിരണങ്ങൾ വേർതിരിച്ചു   അറിയാൻ  കഴിയാതെ പോയിരുന്നു. ഇന്ന് ഈ സമയം എന്തിനു ഈ നീർകുമിള പൊട്ടിത്തെറിച്ചു . എന്തിനു   നിശബ്ദമായ ഈ സമയത്ത്  എന്നെ പൊതിഞ്ഞിരുന്ന  പ്രണയമെന്ന കവചം പൊട്ടിച്ചു?  സൂര്യന്റെ ശോഭയിലെയ്ക്ക്  അത് യാത്ര തിരിച്ചു . 

 ഉയരത്തിൽ പറന്ന  ഞാൻ താഴെയ്യ്ക്ക് പതിച്ചത് ഉത്സവ പറമ്പ് ചുടല പറമ്പ് പോലെ  തോന്നിപ്പിയ്ക്കുന്ന സമയത്തായിരുന്നു.  ഈ തീ പാറുന്ന വെയിലത്ത്‌ ഞാൻ കുറെ അലഞ്ഞു തിരിഞ്ഞു .  സന്ധ്യക്കുള്ള തിരക്കിനായി വീണ്ടും കാത്തിരുന്നു . 

          കാത്തിരിപ്പുകൾക്കൊടുവിൽ വിഷ മഞ്ഞിൽ  നിന്ന്  മറ പിടിക്കാനും എന്റെ തണുപ്പ്  മാറ്റുവാനും  നീർകുമിള   പറന്നു വന്നില്ല . 

അല്ലെങ്കിൽ തന്നെ ഒരു നീർകുമിളയ്ക്കുള്ളിൽ അധിക കാലം പാർത്തു   ഉത്സവ കാലം കഴിക്കാം എന്നു  ചിന്തിച്ച ഞാൻ അല്ലെ വിഡ്ഢി .    അതിനു ഞാൻ അല്ലല്ലോ നീർകുമിളയ്ക്കുള്ളിൽ   കയറിയത്  അതല്ലേ എന്നെ വന്നു മൂടിയതും ഞാൻ അതിനുള്ളിൽ ആയതും.


ഈ നീർകുമിള ഊതി പറത്തി വിട്ടത് ആരാണ് ? ഉത്സവ പറമ്പിലെ കച്ചവടക്കാരനോ ?നിഷ്കളങ്കനായ കൊച്ചു കുട്ടിയോ ?



*********************************************************************************

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച


 അവൾ   ആദ്യമായി കാണുമ്പോൾ 
അയാളുടെ താടിയിൽകുറ്റിരോമങ്ങൾ,  
താടിയുടെ നീളം കൂടുംതോറും അയാളുടെ   
അരികിലേക്ക്   അവൾ പോയ്‌ കൊണ്ടിരുന്നു
അയാളാകട്ടെ  അവൾ  തൊട്ടു അശുദ്ധനാ -
കാതെയിര്ക്കുവാൻ   ഓടിപോയ്കൊണ്ടെയിരിന്നു.
രക്താംബരം  ധരിച്ച  മുനിയുടെ താടിയിൽ
 ചൊരിഞ്ഞ  നിലവിളക്കിന്റെ  വെളിച്ചം
അവളുടെ പ്രണയം ആയിരുന്നു .
മുനിക്കാകട്ടെ    തന്റെ  പരീക്ഷണ
കാലം  എന്ന് തീരുമെന്ന  ചിന്തയും
ഒടുവിൽ  മുനി തപസു   പൂർത്തിയാക്കുമോ  ?
അതോ അവളുടെ വെളിച്ചത്തിൽ
അലിഞ്ഞു ചേരുമോ?


2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

നാളെ  അനാഥയാകാതെയിരിക്കുവാൻ
കാലമേ ഞാനിന്നെന്തു  കരുതേണം
ദ്രവ്യമോ ?  പുത്ര സമ്പത്തോ ?
ഇന്നിമ്പം തരും സൌഹൃദങ്ങളോ ?

ഇന്ന്  സായാഹ്നത്തിൽ  നാളെ യാകും
മുൻപ്  വഴി പോകവേ  വീണാലും
ഞാനിന്നുമൊരു  അനാഥ തന്നെ .


നീയില്ലാത്ത ഭൂവിൽ
അനാഥയാണ് ഞാനിന്ന്

ആരുമറിയാതെ  കല്ലറയിൽ
അർപ്പിച്ച  കടലാസു  പൂക്കൾ
വായിക്കുവാൻ ആകുമോയീ
നിലാ രാത്രിയിൽ,   അകലെ
ആകാശ പൂന്തോട്ടത്തിൽ
നിന്നുമുതിർന്ന   പുഞ്ചിരിയ്ക്കായി
നീട്ടിയ കുമ്പിളിൽ നിറഞ്ഞത്  കണ്ണീരോ?

നിന്നെ പുണരുവാൻ  അതിയായി
മോഹിച്ചീ  മണ്‍ ച്ചുവരിനെ
ചുംബിച്ചു ഞാൻ.  മണ്ണേ ,
നീയെന്നിൽ അലിയൂ ശേഷം
നാഥനോട് ഒത്തെൻ  പുഞ്ചിരിയും
കണ്ണീരും ഉതിരട്ടെ വിതാനങ്ങളിൽ 

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

 എകാകിനീയ്ക്ക്  പൊട്ടു ചാർത്തിയ  മുഖ പുസ്തകം
------------------------------------------------------

സന്ധ്യക്ക്‌  തുടങ്ങും അവളുടെ ബാധ .   ചില നെരങ്ങളിൽ     ഇവിടെ വീട്ടു ഉപകരങ്ങൽക്കു  തന്നെ ബാധയെന്നു തോന്നും.

 'ആ നാല്കവലയിലെ  ബഹളം ഇതിനെക്കാൾ ഭേദം തന്നെ ' അയാൽ ചിന്തിച്ചു .

അയാൽ  ചില നേരം വേഗത്തിലും  ചില നേരം വളരെ സാവധാനത്തിലും  അവിടെയ്ക്ക് പൊയ് കൊണ്ടിരുന്നു .
നിരത്തി  വച്ച കച്ചവട സാധനങ്ങളിൽ ചിലത് അയാള്  വെറുതെ വാങ്ങി . ഇതിപ്പോൾ ആവശ്യമുണ്ടോ എന്നു പോലും ചിന്തിക്കാൻ അയാള്ക്കായില്ല

കവല പ്രസംഗികളെയും  തെരുവ് നാടകക്കാരേയും  വെറുതെ നോക്കി നിന്നു.  അവരിൽ  നിന്നു  പുതുതായി അയാള്ക്കൊന്നും  കിട്ടിയില്ല
എല്ലാം കേട്ടിട്ടുള്ളവ തന്നെ.

"പണ്ടത്തെയാത്ര  ശബ്ദ  തീഷ്ണതയില്ല  "  ആരോടെന്നിലാതെ പിറു പിറുത്തു .

ജനങ്ങൾക്ക്‌ യാതൊരു പ്രാമുഖ്യവുമില്ലാതെ  ഗ്രൂപിസങ്ങൽക്ക്  വേണ്ടിയുള്ള  ചെളി വാരിയെരിയലുകൾ  അയാൾക്ക്  അരോചകം ആയി തോന്നി . എന്തെങ്കിലും പറഞ്ഞു  പോകാത്തിരിക്കാൻ  അയാൾ  പ്ര്യതേകം ശ്രദ്ധിച്ചു. . പണ്ടു  വര്ണ  വിവേചനവും സാമ്പത്തിക  വിവേചനവും എങ്കിൽ ഇന്ന് ഏതെങ്കിലും ഒരു സങ്കടനയുടെ നേതാവ് ആണ് അവിടുത്തെ ജന്മി. ഈ നാടിലെ ജന്മിയല്ലേ ഈ മണ്ടത്തരങ്ങളൊക്കെ  പ്രസംഗി ക്കുന്നത്  തിരുത്തിയാൽ കഴുത്തു  വെട്ടാൻ  ഉത്തരവിടും. പിന്നെ തന്നെ എല്ലാവരും ചേർന്ന് സംഘടിതമായി  ആക്രമിക്കും   അയാള് അവിടെ നിന്നും  വേഗത്തിൽ നടന്നു.

കച്ചവടക്കാരും  ഉപഭോക്താക്കളും  നാടകക്കാരും പ്രസംഗകരും കേള്വിക്കാരും ഒക്കെ തിങ്ങി നിറഞ്ഞ ഈ  കവലയിൽ താൻ ഏകനായി നടക്കുന്നത് അപ്പോഴാണ്‌ അയാള് ശ്രദ്ധിച്ചത്.  ചിലര് എവിടെയോകെയോ പോകാൻ വാഹങ്ങൾ  കാത്തു  നിൽക്കുന്നവർ. ചിലര് എവിടെയോകെയോ പോയിട്ട് വാഹങ്ങളിൽ നിന്നും വന്നിറ ങ്ങുന്നവർ .  തനിക്കു എങ്ങോട്ടും  പോകേണ്ടതില്ല  ഇവിടെ തന്നെ നില്ക്കേണം.പക്ഷെ ഈ ബഹളം. അത് അയാള്ക്ക് സഹിച്ചു കൂടാ .

വീട്ടിലെയ്ക്ക് തരിച്ചു പോയാലോ? പലവട്ടം തരിച്ചു പോയതാണ് . പക്ഷേ വീണ്ടും വീട്ടിലെ ബാധ തുള്ളുമ്പോൾ  ഈ നാല്കവലയിലെ  ബഹളത്തിലേയ്ക്ക് താൻ   വന്നു പോകുന്നു.

'ഇന്ന് എന്തായാലും തിരിച്ചു പോകില്ല' അയാള് തീരുമാനിച്ചു .

നാല്കവലയോട്  ചേര്ന്നുള്ള  വായനശാലയിൽ കയറി എന്തൊകെയോ വായിച്ചു. വലിയ പണ്ഡിതനായ തനിക്കു പുതിയതയിട്ടൊന്നും അവിടെ നിന്നും കിട്ടിയില്ല . നാട്ടിലെ  കുറച്ചു സാഹിത്യകാരന്മാർ  കൂടി നിന്ന് സംസാരിക്കുന്നിടത്ത് അയാൾക്ക്‌  അല്പം  ആശ്വാസം തോന്നി. ചർച്ചയുടെ  അവസാനം. സാഹിത്യകാരന്മാർ സംഘ ടിതമായി അയാളെ ആക്രമിച്ചു  ഓടിച്ചു.


മഴക്കാറ്  കൊണ്ടാണോ കറുത്ത വാവ് കൊണ്ടാണോ എന്ന് അറിയില്ല  ആ നാല്കവല നേരത്തെ നിശബ്ദമായി. അയാൾക്ക്‌ ആശ്വാസം തോന്നി . ആ നിശബ്ദതയിൽ   ആരെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു.

അയാൾ  നാല് വശത്തേയ്ക്കും നോക്കി ആരെയും കണ്ടെത്തിയില്ല .  രാഷ്ട്രീയക്കാർ ഉപേക്ഷിച്ചു പോയ  മൈക്ക് അയാൾ  എടുത്തു. തൊട്ടു മുൻപ് തന്നെ ആക്രമിച്ച സാഹിത്യകാരന്മാരെ ശബ്ദത്തിലൂടെ  ആക്രമിക്കാൻ ശ്രമിച്ചു . എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക്  പൊയികഴിഞ്ഞിരുന്നു  അയാളുടെ ഘനമേറിയ ശബ്ദം നിശബ്ധതയിൽ ബഹുദൂരം സഞ്ചരിച്ചു  അയാളിലേയ്ക്ക് തന്നെ തിരിച്ചു വന്നു. . തന്റെ ശബ്ദം ആരും കേൾക്കനില്ലതതോർത്തു അയാള്ക്ക് കരച്ചിൽ വന്നു.

"ആരെങ്കിലും ഉണ്ടോ ഇവിടെ ?  ആരെങ്കിലും എൻറെ ശബ്ദം കേള്ക്കുന്നുണ്ടോ?. ഞാൻ ഇവിടെ ഏകൻ  ആണ്  ആരെങ്കിലും എന്നെ ശ്രവിയ്കുവാൻ വരുമോ?"

അയാൾ  ഉച്ചത്തിൽ  വിളിച്ചു  ചോദിച്ചു .

"ഞാൻ മാത്രമേ ഇവിടെയുള്ളൂ . എനിക്കാനെങ്കിൽ  നിങ്ങൾ പറയുനതൊന്നും  മനസിലാകുന്നില്ല "

അയാള്  ഇരുട്ടിലേയ്ക്കു ചെവിയോര്ത്. വളരെ നേർത്ത  ശബ്ദം . ഈ പാതി രാത്രിയിൽ  കിളി ചിലയ്ക്കുകയോ ? അയാൾ   ശ്രദ്ധിച്ചു .

ഇല്ല വെറും തോന്നൽ

" നീ എന്നെ കേൾക്കുന്നുണ്ടോ ?" അയാൾ  അൽപം   ശബ്ദം ഉയരത്തി  വീണ്ടും ചോദിച്ചു

"അതേയ് ഞാൻ കേൾക്കുന്നു "  അകലെ ആയിരുന്ന കിളി നാദം ഇപ്പോൾ കുറച്ചടുത്തായി  കേട്ടു  .

"നീ മാത്രം ഇതു  വരെയും വീട്ടിലേയ്ക്ക് പോയില്ലേ ?"

"ഇല്ല.  നിങ്ങൾ  എന്താണ് പോകാത്തത് ?"

"വീട്ടിൽ  ബാധയാണ് . അവിടെ കൂടിയ ബാധ ഒഴിപ്പിക്കാൻ എന്നെ കൊണ്ടാകില്ല . തനിയെ ഒഴിയുനന്തു വരെ ഞാനീ കവലയിൽ സമയം ചിലവഴിക്കും.. നീ പെണ്ണല്ലേ .  ഈ പാതി രാത്രിയിൽ ഈ കവലയിൽ ഇങ്ങനെ ആയിര്ക്കുന്നത് ശെരിയാണോ? സുരക്ഷിതമാണോ?"


"ഈ കവലയിലെ ശബ്ദ കോലാഹലങ്ങൾ എനിക്കിഷ്ടമാണ്. അകലെ ഒരു ആളൊഴിഞ്ഞ കോണില ഞാൻ ഏകയായി താമസിക്കുന്നു   ആരും അവിടെയ്ക്ക് വരില്ല ഞാൻ എന്നും ഇവിടെയ്ക്ക് വരും.അവസാനത്തെ ആൾ പോകുന്നത് വരെയും ഞാൻ ഇവിടെ തന്നെ കാണും.  എനിക്കീ ശബ്ദ കോലാഹലങ്ങൾ  ഇഷ്ടമാണ് എല്ലാ നാടകങ്ങളും കാണും. എല്ലാ പ്രസങ്ങളും ശ്രദ്ധിക്കും .  പക്ഷെ ഇത് വരെയും ആരും ഇങ്ങനെ വിളിച്ചു ചോദിച്ചിട്ടില്ല എൻറെ  പ്രസംഗം ആരെങ്കിലും കേൾക്കുന്നുണ്ടോയെന്നു "


അയാൾക്ക്  ചിരി വന്നു . അവളുടെ ശബ്ദം കിളിയുടെ നാദ ത്തേ ക്കാൾ  സുന്ദരമെന്നു  തോന്നി . അയാൾ നേരത്തെ    ഒരാവശ്യവുമില്ലാതെ വാങ്ങിയ ചാന്തു  പൊട്ടു അവളുടെ നെറ്റിയിൽ തൊട്ടു . അന്ന് കറുത്ത വാവ് ആയത് കൊണ്ടായിര്ക്കം. നിലാ ചന്ദ്രൻ  പോലും  അവളുടെ നെറ്റിയിൽ  ചാർത്തിയ  പൊട്ടിന്റെ   നിറം കണ്ടില്ല .

വീട്ടിലെ ബാധ സ്വയം  ഒഴിഞ്ഞു പെണ്ണ് കാത്തിരുന്നു .  നാല്കവലയിലെ ബഹളം കാണാൻ പോയ്‌  തിരിച്ചു വരാറുള്ള പ്രിയ തമൻ അന്ന് വന്നില്ല .

അങ്ങകലെ  ഒഴിഞ്ഞ കോണിലെ ഏകാകിയ്ക്ക് അയാൾ  കൂട്ടായി  എന്ന് പെണ്ണ് അറിഞ്ഞപ്പോൾ അവളിൽ  ബാധ ഇല്ലായിരുന്നു . ബാധയില്ലാത്ത പെണ്ണിനെ സഹായിക്കാൻ  നാട്ടുകാരും കൂട്ടുകാരും കോടതിയും .


വീട്ടിൽ  നിന്നും ഒഴിഞ്ഞ ബാധ നാൾ കവലയിൽ കുറെ ചുറ്റി സഞ്ചരിച്ചു . അവിടുത്തെ കോലാഹലങ്ങളിൽ മടുത്തു  അങ്ങകലെ കോണിലേയ്ക്കു സഞ്ചരിച്ചു . ഇടയ്ക്കൊരിടത്തു  ബാധ ഒഴിഞ്ഞ പെണ്ണിനെ ഓർത്തു  ദുഖിക്കുന്ന  അയാളെ  ഈ ബാധ കണ്ടു.

ഇപ്പോൽ  അങ്ങകലെ കോണിലെ പെണ്ണ് ബാധ പേടിച്ചു ഇപ്പോൾ നാൽകവലയിൽ  വീണ്ടും കറങ്ങി നടക്കുന്നത്രേ

                  ---------------------------------------------------------------------------

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഞാൻ കാവൽക്കാരൻ
-------------------------------


അവിടെ ഞാൻ കുറ്റം തെളിയിക്കാനായി വേഷം കെട്ടി


ഇവിടെ  ഒരുവൻറെ  കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ
കാവൽക്കാരന്  യോജിക്കാത്ത വേഷം കെട്ടുന്നു ഞാൻ

ഇവിടെ ഒരുവൻറെ  കുറ്റം തെളിയ്ക്കാൻ
മൃഗീയമായി  ശിക്ഷിക്കുന്നു  ഞാൻ


അവിടെ   കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ
മാത്രം  ഞാൻ ശിക്ഷിക്കുന്നു . പിന്നെയൊരിക്കലുമവനു
തെറ്റ് പറ്റാറില്ല . ഞാൻ അവിടെയ്ക്ക്  പോകുന്നു .