ജനപ്രിയ പോസ്റ്റുകള്‍‌

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

നീയില്ലാത്ത ഭൂവിൽ
അനാഥയാണ് ഞാനിന്ന്

ആരുമറിയാതെ  കല്ലറയിൽ
അർപ്പിച്ച  കടലാസു  പൂക്കൾ
വായിക്കുവാൻ ആകുമോയീ
നിലാ രാത്രിയിൽ,   അകലെ
ആകാശ പൂന്തോട്ടത്തിൽ
നിന്നുമുതിർന്ന   പുഞ്ചിരിയ്ക്കായി
നീട്ടിയ കുമ്പിളിൽ നിറഞ്ഞത്  കണ്ണീരോ?

നിന്നെ പുണരുവാൻ  അതിയായി
മോഹിച്ചീ  മണ്‍ ച്ചുവരിനെ
ചുംബിച്ചു ഞാൻ.  മണ്ണേ ,
നീയെന്നിൽ അലിയൂ ശേഷം
നാഥനോട് ഒത്തെൻ  പുഞ്ചിരിയും
കണ്ണീരും ഉതിരട്ടെ വിതാനങ്ങളിൽ 

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

 എകാകിനീയ്ക്ക്  പൊട്ടു ചാർത്തിയ  മുഖ പുസ്തകം
------------------------------------------------------

സന്ധ്യക്ക്‌  തുടങ്ങും അവളുടെ ബാധ .   ചില നെരങ്ങളിൽ     ഇവിടെ വീട്ടു ഉപകരങ്ങൽക്കു  തന്നെ ബാധയെന്നു തോന്നും.

 'ആ നാല്കവലയിലെ  ബഹളം ഇതിനെക്കാൾ ഭേദം തന്നെ ' അയാൽ ചിന്തിച്ചു .

അയാൽ  ചില നേരം വേഗത്തിലും  ചില നേരം വളരെ സാവധാനത്തിലും  അവിടെയ്ക്ക് പൊയ് കൊണ്ടിരുന്നു .
നിരത്തി  വച്ച കച്ചവട സാധനങ്ങളിൽ ചിലത് അയാള്  വെറുതെ വാങ്ങി . ഇതിപ്പോൾ ആവശ്യമുണ്ടോ എന്നു പോലും ചിന്തിക്കാൻ അയാള്ക്കായില്ല

കവല പ്രസംഗികളെയും  തെരുവ് നാടകക്കാരേയും  വെറുതെ നോക്കി നിന്നു.  അവരിൽ  നിന്നു  പുതുതായി അയാള്ക്കൊന്നും  കിട്ടിയില്ല
എല്ലാം കേട്ടിട്ടുള്ളവ തന്നെ.

"പണ്ടത്തെയാത്ര  ശബ്ദ  തീഷ്ണതയില്ല  "  ആരോടെന്നിലാതെ പിറു പിറുത്തു .

ജനങ്ങൾക്ക്‌ യാതൊരു പ്രാമുഖ്യവുമില്ലാതെ  ഗ്രൂപിസങ്ങൽക്ക്  വേണ്ടിയുള്ള  ചെളി വാരിയെരിയലുകൾ  അയാൾക്ക്  അരോചകം ആയി തോന്നി . എന്തെങ്കിലും പറഞ്ഞു  പോകാത്തിരിക്കാൻ  അയാൾ  പ്ര്യതേകം ശ്രദ്ധിച്ചു. . പണ്ടു  വര്ണ  വിവേചനവും സാമ്പത്തിക  വിവേചനവും എങ്കിൽ ഇന്ന് ഏതെങ്കിലും ഒരു സങ്കടനയുടെ നേതാവ് ആണ് അവിടുത്തെ ജന്മി. ഈ നാടിലെ ജന്മിയല്ലേ ഈ മണ്ടത്തരങ്ങളൊക്കെ  പ്രസംഗി ക്കുന്നത്  തിരുത്തിയാൽ കഴുത്തു  വെട്ടാൻ  ഉത്തരവിടും. പിന്നെ തന്നെ എല്ലാവരും ചേർന്ന് സംഘടിതമായി  ആക്രമിക്കും   അയാള് അവിടെ നിന്നും  വേഗത്തിൽ നടന്നു.

കച്ചവടക്കാരും  ഉപഭോക്താക്കളും  നാടകക്കാരും പ്രസംഗകരും കേള്വിക്കാരും ഒക്കെ തിങ്ങി നിറഞ്ഞ ഈ  കവലയിൽ താൻ ഏകനായി നടക്കുന്നത് അപ്പോഴാണ്‌ അയാള് ശ്രദ്ധിച്ചത്.  ചിലര് എവിടെയോകെയോ പോകാൻ വാഹങ്ങൾ  കാത്തു  നിൽക്കുന്നവർ. ചിലര് എവിടെയോകെയോ പോയിട്ട് വാഹങ്ങളിൽ നിന്നും വന്നിറ ങ്ങുന്നവർ .  തനിക്കു എങ്ങോട്ടും  പോകേണ്ടതില്ല  ഇവിടെ തന്നെ നില്ക്കേണം.പക്ഷെ ഈ ബഹളം. അത് അയാള്ക്ക് സഹിച്ചു കൂടാ .

വീട്ടിലെയ്ക്ക് തരിച്ചു പോയാലോ? പലവട്ടം തരിച്ചു പോയതാണ് . പക്ഷേ വീണ്ടും വീട്ടിലെ ബാധ തുള്ളുമ്പോൾ  ഈ നാല്കവലയിലെ  ബഹളത്തിലേയ്ക്ക് താൻ   വന്നു പോകുന്നു.

'ഇന്ന് എന്തായാലും തിരിച്ചു പോകില്ല' അയാള് തീരുമാനിച്ചു .

നാല്കവലയോട്  ചേര്ന്നുള്ള  വായനശാലയിൽ കയറി എന്തൊകെയോ വായിച്ചു. വലിയ പണ്ഡിതനായ തനിക്കു പുതിയതയിട്ടൊന്നും അവിടെ നിന്നും കിട്ടിയില്ല . നാട്ടിലെ  കുറച്ചു സാഹിത്യകാരന്മാർ  കൂടി നിന്ന് സംസാരിക്കുന്നിടത്ത് അയാൾക്ക്‌  അല്പം  ആശ്വാസം തോന്നി. ചർച്ചയുടെ  അവസാനം. സാഹിത്യകാരന്മാർ സംഘ ടിതമായി അയാളെ ആക്രമിച്ചു  ഓടിച്ചു.


മഴക്കാറ്  കൊണ്ടാണോ കറുത്ത വാവ് കൊണ്ടാണോ എന്ന് അറിയില്ല  ആ നാല്കവല നേരത്തെ നിശബ്ദമായി. അയാൾക്ക്‌ ആശ്വാസം തോന്നി . ആ നിശബ്ദതയിൽ   ആരെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു.

അയാൾ  നാല് വശത്തേയ്ക്കും നോക്കി ആരെയും കണ്ടെത്തിയില്ല .  രാഷ്ട്രീയക്കാർ ഉപേക്ഷിച്ചു പോയ  മൈക്ക് അയാൾ  എടുത്തു. തൊട്ടു മുൻപ് തന്നെ ആക്രമിച്ച സാഹിത്യകാരന്മാരെ ശബ്ദത്തിലൂടെ  ആക്രമിക്കാൻ ശ്രമിച്ചു . എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക്  പൊയികഴിഞ്ഞിരുന്നു  അയാളുടെ ഘനമേറിയ ശബ്ദം നിശബ്ധതയിൽ ബഹുദൂരം സഞ്ചരിച്ചു  അയാളിലേയ്ക്ക് തന്നെ തിരിച്ചു വന്നു. . തന്റെ ശബ്ദം ആരും കേൾക്കനില്ലതതോർത്തു അയാള്ക്ക് കരച്ചിൽ വന്നു.

"ആരെങ്കിലും ഉണ്ടോ ഇവിടെ ?  ആരെങ്കിലും എൻറെ ശബ്ദം കേള്ക്കുന്നുണ്ടോ?. ഞാൻ ഇവിടെ ഏകൻ  ആണ്  ആരെങ്കിലും എന്നെ ശ്രവിയ്കുവാൻ വരുമോ?"

അയാൾ  ഉച്ചത്തിൽ  വിളിച്ചു  ചോദിച്ചു .

"ഞാൻ മാത്രമേ ഇവിടെയുള്ളൂ . എനിക്കാനെങ്കിൽ  നിങ്ങൾ പറയുനതൊന്നും  മനസിലാകുന്നില്ല "

അയാള്  ഇരുട്ടിലേയ്ക്കു ചെവിയോര്ത്. വളരെ നേർത്ത  ശബ്ദം . ഈ പാതി രാത്രിയിൽ  കിളി ചിലയ്ക്കുകയോ ? അയാൾ   ശ്രദ്ധിച്ചു .

ഇല്ല വെറും തോന്നൽ

" നീ എന്നെ കേൾക്കുന്നുണ്ടോ ?" അയാൾ  അൽപം   ശബ്ദം ഉയരത്തി  വീണ്ടും ചോദിച്ചു

"അതേയ് ഞാൻ കേൾക്കുന്നു "  അകലെ ആയിരുന്ന കിളി നാദം ഇപ്പോൾ കുറച്ചടുത്തായി  കേട്ടു  .

"നീ മാത്രം ഇതു  വരെയും വീട്ടിലേയ്ക്ക് പോയില്ലേ ?"

"ഇല്ല.  നിങ്ങൾ  എന്താണ് പോകാത്തത് ?"

"വീട്ടിൽ  ബാധയാണ് . അവിടെ കൂടിയ ബാധ ഒഴിപ്പിക്കാൻ എന്നെ കൊണ്ടാകില്ല . തനിയെ ഒഴിയുനന്തു വരെ ഞാനീ കവലയിൽ സമയം ചിലവഴിക്കും.. നീ പെണ്ണല്ലേ .  ഈ പാതി രാത്രിയിൽ ഈ കവലയിൽ ഇങ്ങനെ ആയിര്ക്കുന്നത് ശെരിയാണോ? സുരക്ഷിതമാണോ?"


"ഈ കവലയിലെ ശബ്ദ കോലാഹലങ്ങൾ എനിക്കിഷ്ടമാണ്. അകലെ ഒരു ആളൊഴിഞ്ഞ കോണില ഞാൻ ഏകയായി താമസിക്കുന്നു   ആരും അവിടെയ്ക്ക് വരില്ല ഞാൻ എന്നും ഇവിടെയ്ക്ക് വരും.അവസാനത്തെ ആൾ പോകുന്നത് വരെയും ഞാൻ ഇവിടെ തന്നെ കാണും.  എനിക്കീ ശബ്ദ കോലാഹലങ്ങൾ  ഇഷ്ടമാണ് എല്ലാ നാടകങ്ങളും കാണും. എല്ലാ പ്രസങ്ങളും ശ്രദ്ധിക്കും .  പക്ഷെ ഇത് വരെയും ആരും ഇങ്ങനെ വിളിച്ചു ചോദിച്ചിട്ടില്ല എൻറെ  പ്രസംഗം ആരെങ്കിലും കേൾക്കുന്നുണ്ടോയെന്നു "


അയാൾക്ക്  ചിരി വന്നു . അവളുടെ ശബ്ദം കിളിയുടെ നാദ ത്തേ ക്കാൾ  സുന്ദരമെന്നു  തോന്നി . അയാൾ നേരത്തെ    ഒരാവശ്യവുമില്ലാതെ വാങ്ങിയ ചാന്തു  പൊട്ടു അവളുടെ നെറ്റിയിൽ തൊട്ടു . അന്ന് കറുത്ത വാവ് ആയത് കൊണ്ടായിര്ക്കം. നിലാ ചന്ദ്രൻ  പോലും  അവളുടെ നെറ്റിയിൽ  ചാർത്തിയ  പൊട്ടിന്റെ   നിറം കണ്ടില്ല .

വീട്ടിലെ ബാധ സ്വയം  ഒഴിഞ്ഞു പെണ്ണ് കാത്തിരുന്നു .  നാല്കവലയിലെ ബഹളം കാണാൻ പോയ്‌  തിരിച്ചു വരാറുള്ള പ്രിയ തമൻ അന്ന് വന്നില്ല .

അങ്ങകലെ  ഒഴിഞ്ഞ കോണിലെ ഏകാകിയ്ക്ക് അയാൾ  കൂട്ടായി  എന്ന് പെണ്ണ് അറിഞ്ഞപ്പോൾ അവളിൽ  ബാധ ഇല്ലായിരുന്നു . ബാധയില്ലാത്ത പെണ്ണിനെ സഹായിക്കാൻ  നാട്ടുകാരും കൂട്ടുകാരും കോടതിയും .


വീട്ടിൽ  നിന്നും ഒഴിഞ്ഞ ബാധ നാൾ കവലയിൽ കുറെ ചുറ്റി സഞ്ചരിച്ചു . അവിടുത്തെ കോലാഹലങ്ങളിൽ മടുത്തു  അങ്ങകലെ കോണിലേയ്ക്കു സഞ്ചരിച്ചു . ഇടയ്ക്കൊരിടത്തു  ബാധ ഒഴിഞ്ഞ പെണ്ണിനെ ഓർത്തു  ദുഖിക്കുന്ന  അയാളെ  ഈ ബാധ കണ്ടു.

ഇപ്പോൽ  അങ്ങകലെ കോണിലെ പെണ്ണ് ബാധ പേടിച്ചു ഇപ്പോൾ നാൽകവലയിൽ  വീണ്ടും കറങ്ങി നടക്കുന്നത്രേ

                  ---------------------------------------------------------------------------

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഞാൻ കാവൽക്കാരൻ
-------------------------------


അവിടെ ഞാൻ കുറ്റം തെളിയിക്കാനായി വേഷം കെട്ടി


ഇവിടെ  ഒരുവൻറെ  കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ
കാവൽക്കാരന്  യോജിക്കാത്ത വേഷം കെട്ടുന്നു ഞാൻ

ഇവിടെ ഒരുവൻറെ  കുറ്റം തെളിയ്ക്കാൻ
മൃഗീയമായി  ശിക്ഷിക്കുന്നു  ഞാൻ


അവിടെ   കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ
മാത്രം  ഞാൻ ശിക്ഷിക്കുന്നു . പിന്നെയൊരിക്കലുമവനു
തെറ്റ് പറ്റാറില്ല . ഞാൻ അവിടെയ്ക്ക്  പോകുന്നു .

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച


നീയെനിക്കാരിന്ന് ? മിത്രമല്ല 
തീർച്ച ;  ഞാൻ പരാജിത.. 
നീയതറിഞ്ഞിട്ടുമെന്നെ പിമ്പിലും   
മുമ്പിലും ആക്രമിക്കുന്നതെന്തിനു 
കൂർത്ത  മുള്ളുകളാൽ ? 

ശത്രുവെങ്കിൽ  ഇനിയു-
മേന്തിനെന്നോട്‌  യുദ്ധം ?

ഓ  ! ഒരു വാക്കിൽ  പോലും 
അടിമയെങ്കിൽ പിന്നെയെന്തുമാകാം .
മറന്നു പോയ്‌ ഞാൻ  , ക്ഷമിക്കുക 


തൃപ്തിയാവോളം  ഭുജിക്ക നീ-
യെൻറെ  മുറിവേറ്റ ഹൃദയം ;

മട്ടോളം  ഊറ്റി  കുടിക്ക
താപം മാറാത്ത നിണം 

പിന്നീടുറങ്ങുക  നീ തൃപ്തനായി .


**********************************

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

 ഞൊറിയഞ്ചിട്ട  മുറ്റത്തെ പൂവിൻ
ഒരിതളിൽ കൂട് വച്ച കുഞ്ഞുറുമ്പേ
വേദനിപ്പിക്കാതെ നീ നിൻറെ  രസത്താൽ
വാടി  പോകുമീ കുഞ്ഞു ദളം
താങ്ങുവാനാകാത്ത ദു :ഖത്താൽ 

-------------------------------------------------------


വഴക്കിട്ടതെന്തിനാ  ?
പിണങ്ങാനറിയില്ലെങ്കിൽ
വഴക്കിടാനാകില്ലെങ്കിലും
പിണക്കമാണ് നിന്നോട് 

---------------------------------------------------------                                                         

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

പൊന്മുടിയുടെ താഴ്വാരം

വാനത്തെ തൊടുമാ മാമലയിൻ
ചെറു പൈതലായി പിറന്നു
കളകളമൊഴുകി  കുണുങ്ങി കുണുങ്ങി
പുഞ്ചിരി പൊഴിക്കും   നിനക്ക്
തേൻ  വയമ്പ് തന്നതാരാണ് ?

ഊഞ്ഞാലാട്ടും  ചെറു കാറ്റോ
ഈണത്തിൽ   പാടും കുയിലുകളോ ?

ശിലയാൽ മടിത്തട്ടൊരുക്കി
ക്കാത്തിരുന്ന  നിൻറെ  തറവാട്ടു
മുറ്റവും  വിട്ടു കൌമാരത്തിൻ സഖിയാം
ചിറ്റാറിനോടൊപ്പം കാട്ടിലൂടൊഴുകി
യെത്തി  കാത്തിരിക്കുന്നതാരെ  നാണത്തിൽ
മറയ്ക്കും നിറഞ്ഞ ഹൃദയവുമായി 

തരു കൂട്ടത്തിൻ മറ പറ്റി  നിന്നധരം
നുകരുമീ താഴ്വാരത്തെ പ്രണയിക്കയോ ?

ഋതുക്കളിൽ  വീഞ്ഞായി  പതയട്ടെ
പിറക്കട്ടെ  നിൻ പൈതങ്ങളീ താഴ്വാരത്തിൽ

പ്രഭാതത്തിൽ വിടർന്ന  പൂവുപോൽ
ചിരിക്കും നദിയെ വരിച്ചല്ലോ

 നേരുന്നു സർവ്വ മംഗളങ്ങളും
ഞാനിന്നേരം താഴ്വാരമേ നിനക്ക്

-----------------------------------------------------




2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഇപ്പോൾ ഞാനും  സാമിയും മാത്രമാണിവിടെ . സാമിയുടെ  തേജസുള്ള  കണ്ണുകളിലേയ്ക്ക്  ഞാൻ വീണ്ടും നോക്കി. സാമി എന്നെ വലിച്ചടിപ്പിക്കുമോ  എന്ന് ഭയപ്പെട്ടു .  പെട്ടന്നദേഹം  അകത്തെ മുറിയിലേയ്ക്ക് പോയി തിരിച്ചു വന്നു . കയ്യിൽ  ഒരു ഡയറി .

" നോക്കൂ , നീ കഥയായി കവിതയായി  പണ്ടൊരിക്കൽ എൻറെയുള്ളിൽ  ഉണ്ടായിരിന്നിരിക്കണം . ഇല്ലെങ്കിൽ ഞാനെന്തിനു ഈ ഡയറിയെ കുറിച്ചിപ്പോൾ ഓർക്കേണം ?"


 ആ ഡയറി വാങ്ങി പേജുകൾ മറിച്ചു  നോക്കി ; നിറയെ വെളിച്ചം വിതറും   കഥകൾ . ഒരു കഥ ഞാനിവിടെ പറയട്ടെ. ആത്മീയ ഉൾക്കണ്ണ്‍  കൊണ്ട് വായിച്ചോളൂ .


1975 ആഗസ്റ്റ്‌ മാസം 17  - ആം  തീയതി സാമി എഴുതിയത് 



                                                       ഭാരം
                                                       ******


"ഹെയ്  ഹെയ് "

വണ്ടി നീങ്ങി കൊണ്ടിരുന്നു . കാളകൾ വലിക്കാൻ നന്നേ പാട് പെടുന്നുണ്ട് . വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വണ്ടി കുലുങ്ങിത്തെറിച്ചു . അയാൾക്ക്‌ ദേഷ്യം വന്നു. കാളകളെ ആഞ്ഞടിച്ചു .


"ഹെയ് ,ഹെയ് "

ഈ വഴിക്ക് വരണ്ടായിരുന്നു . മറ്റെ  വഴി കുറെ കൂടി ഭേദമായിരുന്നു .അയാൾ  അങ്ങകലെ  ലക്ഷ്യം  മനസിൽ കണ്ടു .

പക്ഷേ  അയാൾക്ക്‌  ഇതിലെ പൊയ്കൊള്ളേണമെന്നു നിർബന്ധം  നിവൃത്തിയില്ല . വണ്ടി അയാളുടെതല്ലേ .

അയാൾ  കടിഞ്ഞാണിലേയ്ക്കു  നോക്കി . ഇതെൻറെ  കയ്യിൽ തന്നെയാണോ?
സത്യത്തിൽ അല്ല .

എന്നെങ്കിലും ഈ വണ്ടി സ്വന്തമാക്കേണം . ഇതിൽ നിന്നും മോചനം നേടണം .

വണ്ടി കുലുങ്ങിത്തെറിച്ചു .

ക്രോധത്തോടെ  കാളകളെ അടിച്ചു .

ഈ നിലയ്ക്കാണെങ്കിൽ അവിടെയെത്തുമ്പോൾ പുര മാത്രമേ കാണൂ .

പിന്നെന്തിനിതെല്ലാം 

മറ്റെ  വഴിക്കൂ  പോയെങ്കിൽ ഭേദമായിരുന്നു . അതിനു ഈ വണ്ടി സ്വന്തമാക്കേണം . സ്വന്തമാക്കും .

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചപ്പോൾ  അയാൾ  തിരിഞ്ഞുള്ളിലെയ്ക്ക്  നോക്കി , ഗോതമ്പ് ചാക്കുകളിലേയ്ക്ക് . വല്ലതും ചോർന്നു  തുടങ്ങിയോ ? 

എത്ര ചാക്കുകളാണ് . ഇതിൻറെ  എണ്ണം കുറഞ്ഞിരുന്നെങ്കിൽ തന്നെ നന്നായിരുന്നു . 

പിന്നിലെ ചാക്കിൽ  നിന്നുതിർന്നു  വീഴുന്ന ഗോതമ്പ് മണികളെ  നോക്കി അയാൾ ചിരിച്ചു .

' പിന്നെ ഇത്രയധികം ഭാരവും തന്നിങ്ങനത്തെ  വഴിയിലൂടെ പറഞ്ഞയച്ചാൽ ചോരാതിരിക്കുമോ?


 ഈ ചാക്കുകൾ മുഴുവൻ വഴിയിൽ പലയിടങ്ങളിലായി ഏൽപ്പിച്ചു  കൊടുക്കേണ്ടതാണ് .

അതെ , ഇതിൽ നിന്നും  ഞാനത് മുതലാക്കും . എന്നിട്ടീ വണ്ടി സ്വന്തമാക്കി സുഖിക്കും . 


"അയ്യോ "

പുറത്തു മറിഞ്ഞു വീണ ഗോതമ്പ്  ചാകിനിടയിൽ നിന്നും  കുടഞ്ഞു പുറത്തേയ്ക്ക് വന്നു .

കഷ്ടം !
പിന്നിൽ ചാക്കുകളൂർന്നു  വീഴുന്ന ശബ്ദം കേട്ട്  വണ്ടി നിർത്തി  പിന്നിലേയ്ക്ക് ചെന്നു .

നിലത്തു വീണ ചാക്കുകൾ താങ്ങി  അകത്തേയ്ക്ക് വച്ചു .

 ഈ ചാക്കുകൾ വീണിടത്ത് തന്നെ കിടന്നോട്ടേ എന്ന് കരുതിയാൽ മതിയായിരുന്നു. പക്ഷേ  അവ പല സ്ഥലങ്ങളിലും കൊടുക്കാനുള്ളതും അതിൽ നിന്നെനിക്ക് മുതലാക്കനുമുള്ളതുമാണ് .


അത് കൊണ്ടവ  എനിക്കാവശ്യമുള്ളവയാണ്. ആവശ്യമാണെങ്കിലും  ചാക്കുകളെ വെറുപ്പോടെ നോക്കി ..ഉറ്റു നോക്കി . അവയോടു സ്നേഹം തോന്നി . 

ഒരു വീടിനു മുൻപിൽ വണ്ടി നിർത്തി നാലഞ്ചു  ചാക്കുകൾ അവിടെ കൊണ്ടു  പോയി കൊടുത്തു  തിരിച്ചു  വന്നു.

വണ്ടിയിൽ കയറിയിരുന്നു . കൈയ്യിലെ കാശിലേയ്ക്ക് നോക്കി . കുറച്ചു കാശതിൽ  നിന്നും മാറ്റി വച്ചു . വീണ്ടും എണ്ണി  നോക്കി .  മാറ്റി വച്ചതിൽ ഒരു ഭാഗം ബെൽറ്റിനുള്ളിലും  ഒരു ഭാഗം പൊതിയിലും വച്ചു .

 ചിരിച്ചു .

അതെ,  ഇത് തുടരും . ഞാനിത്  സ്വന്തമാക്കും . ഇതിൽ നിന്നും മോചനം നേടും.

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചു .

അയാൾ ചിരിച്ചു .

വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ടു ഉരുണ്ടു കൊണ്ടിരുന്നു.

----------------------------------------------------------------------------------