തേങ്ങയുടച്ചിട്ടും
ഉപവാസമിരുന്നിട്ടും
പ്രാർത്ഥ യ്ക്കുത്തരം
തരുന്നോനെന്റെ
തൊലി നിറം മാറ്റാൻ
ദയ കാട്ടുന്നില്ല.
കുറ്റം പറയുന്നതായൊ
രുവനെയും ഞാൻ കണ്ടീല
നിറം മാറ്റാൻ
കഴിയാത്ത സ്നേഹവാനെ.
ഇന്നലെ ഞാനൊരു സ്വപനം കണ്ടു.
ശാസ്ത്രജ്ഞർ ആദ്യമായി എത്തിപ്പെട്ടോരു ഗ്രഹം.
വഴി തെറ്റി ചെന്നതാണവിടെ.
ഏതൊക്കെയോ മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, നടക്കുന്നു, തങ്ങളുടെ പ്രവർത്തികൾ ചെയ്യുന്നു.
ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് സന്ദേശം അയച്ചു.
നമ്മുടെ ഇടയിൽ നിന്നും പോയവർ ഇവിടെ ഉണ്ട്.
പലരോടും അവർ സംസാരിച്ചു.
ഭൂമിയിലെ അവരുടെ ബന്ധങ്ങളെ കുറിച്ച്, ജീവിതത്തെ കുറിച്ചൊക്കെ അവർ പങ്കിട്ടു.
പട്ടണം പോലെ ഒരു ഭാഗം, ഗ്രാമം പോലെ മറ്റൊരിടം.
അവരിൽ കുറച്ചു പേരെ തിരികെ ഭൂമിയിലേക്ക് കൊണ്ട് വരൂ.
ഇവിടം വരെ എത്തിപ്പെടുമോ എന്ന് നോക്കട്ടെ.
പരീക്ഷണത്തിന് ആണ്.
പട്ടണത്തിൽ നിന്നും രണ്ടു പേരെ സമ്മതിപ്പിച്ചു സ്പേസ് ഷിപ്പിൽ കയറ്റി.
ഗ്രാമത്തിൽ നിന്നും ഒരാളെ.
വിജനമായോരിടത്ത് മരത്തിനു ചുവട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീ.
അവരോടും ചോദിച്ചു ഭൂമിയിലേക്ക് വരുന്നുണ്ടോ എന്ന്?
അരമനസോടെ തലയാട്ടി.
വരുന്ന വഴിയിൽ ഓരോരുത്തരായി ശ്വാസം കിട്ടാതെയും, ജന്നി വന്നും മറ്റും ചത്തുപോയി.
ദൂരെ ശൂന്യതയിലേക്ക് ചത്തവരെ വലിച്ചെറിഞ്ഞു.
ഒറ്റയ്ക്കു മരച്ചുവട്ടിൽ ഇരുന്ന സ്ത്രീ മാത്രം ജീവനോടെ ശേഷിച്ചു.
മരിച്ചു പോയതിനു ശേഷം ഭൂമിയിലേയ്ക്ക് തിരികെ എത്തിയ ആദ്യത്തെ ആൾ.
ഇന്നലെ എന്നെ കാണുവാൻ വന്നു.
ഞങ്ങളെ വിട്ട് പോയതിനു ശേഷം ആദ്യമായ് എന്റെ സ്വപ്നത്തിൽ അമ്മ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെ ആണ് ❤️
മനസ് പിടി കിട്ടാതിരുന്ന നാളുകളിൽ ആരും തിരിച്ചറിയാതെ ഒറ്റ മുറിയിൽ മൗനം ആയിരുന്നു.
പിന്നീട് മനസിനെ പിടിച്ചു കെട്ടി.
പുറത്തെ കെട്ടുകൾ വലിച്ചെറിഞ്ഞു
ഒറ്റയ്ക്ക് യാത്രയിൽ ആയിരുന്നു,
ശബ്ദ കോലാഹലങ്ങളോട് കൂടി സഞ്ചരിച്ചു.
നിലപാടുകൾക്ക് വേണ്ടി ജീവിച്ചിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി മരിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി മുറിവേല്പിക്കാറില്ല.
ഉള്ളിൽ നിന്നും വന്ന ധാർഷ്ട്യങ്ങൾ എല്ലാം പ്രതിരോധത്തിനു വേണ്ടി മാത്രം.
ഫാന്റസി ജീവിതം തേടി നടന്നവർക്ക് ഞാൻ ഒരു ഇരയായി മാറിയിട്ടില്ല.
എന്റെ മനസിന്റെ ചെറിയ വ്യതിയാനം പോലും എനിക്ക് നന്നായി അറിയാം.
മരണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന മനസിനെയും ഞാൻ ഒറ്റയ്ക്ക് തിരിച്ചറിഞ്ഞത് ആണ്.
ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗി എന്ന് പ്രചരിപ്പിക്കും.
ജീവൻ നില നിർത്താൻ
ചില രഹസ്യ ജീവിതങ്ങളെ പരസ്യമാക്കേണ്ടതുണ്ട്.
ഒഴിവാക്കപ്പെടുന്നത് മരണം എന്ന, എപ്പോഴും തുറക്കപ്പെടാവുന്ന വാതിൽ തന്നെ.
ചില പരസ്യപെടലുകൾ വേഷം കെട്ടൽ ആയി മാറാം.
ഒറ്റ മുറികൾക്കുള്ളിൽ നിന്നും പുറത്തേയ്ക്ക് വരേണ്ടത് മരണം എന്ന വാതിലിൽ കൂടി വേണ്ട എന്ന് തീരുമാനിച്ചിരുന്നു.
ഇപ്പോഴും fantasi ജീവിതത്തിനു ഇരയാക്ക പെട്ടു കൊണ്ടിരിക്കുന്നവളും എന്നെ ഭ്രാന്തി എന്ന് വിളിച്ചിരിക്കുന്നു. വിഭ്രാന്തികൾ ആർക്കും എപ്പോഴും വരാം എന്ന് അറിയാവുന്നത് കൊണ്ടു അവൾക്ക് മറുപടി എന്റെ മൗനം മാത്രം (അക്കാര്യത്തിൽ എന്റെ മനസ് എന്റെ പിടിയിൽ അല്ല എന്ന് അറിയാവുന്നത് കൊണ്ടു ) ആയിരുന്നു.
ഇരയാക്കപ്പെടുന്നവർക്ക് മതിയായ ചികിത്സ ആവശ്യം ആയിരുന്നു. ഇല്ലെങ്കിൽ സാവകാശത്തിനുള്ള അല്പം സമയം കൊടുക്കേണ്ടതായിരുന്നു.
ഞാൻ എന്റെ യാഥാർദ്യങ്ങളിൽ നിന്നും ഇരകളോടൊപ്പം ജീവിച്ചു. പക്ഷേ നിരന്തരമായി വേട്ടയാടപ്പെട്ടവരും, ഇരയാക്കപ്പെട്ടവരും ആയിരുന്നു അവർ എന്ന് എനിക്ക് അറിയില്ലായിരുന്നു.
അവർ എന്നെ പിച്ചി ചീന്താൻ തന്നെ ആ.ണ് ഇപ്പോഴും ശ്രമിക്കുന്നത്. അവർക്ക് മറ്റൊന്നും അറിയില്ലല്ലോ. എനിക്ക് ഇവിടെ പ്രതിരോധങ്ങൾ തീർക്കേണ്ടതുണ്ട്.
പ്രതിരോധങ്ങൾ തീർത്തു തന്നെ ജീവിക്കും.
മറ്റാർക്കും എനിക്ക് വേണ്ടി പ്രതിരോധം തീർക്കുവാൻ ഇല്ല. മറ്റാർക്കും കഴിയുകയുമില്ല.
ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗ പട്ടം കൊടുക്കാൻ എന്തൊരുത്സാഹം 🤣.
നീ ഒന്നോർക്കുക, എന്റെ മനസ് ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമാണ്.
നിനക്കോ?
ഇപ്പോഴും ഇരയാക്കപെട്ടു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിവ് പോലും ഇല്ലാതെ ജീവിച്ചു തീർക്കുന്നു. കല്ലെറിയുന്നില്ല, കല്ലുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്, നീ പറഞ്ഞ മരണം എന്ന വാക്കിന് തലക്കലും കാൽക്കലും വയ്ക്കുവാൻ
കഴുവേറ്റപ്പെട്ട എന്റെ സ്വപനങ്ങൾ,
എന്റേതല്ലാത്ത കാരണങ്ങളാൽ
കഴുവേറപ്പെട്ട എന്റെ സുന്ദര സ്വപ്‌നങ്ങൾ
കണ്ണുകൾ പുകയാൽ മറച്ചു
കാഴചകളെ മറച്ചത്
കഴുവേറും മുൻപേയാണ്.
പുകഞ്ഞു പുകഞ്ഞു ചുട്ട് പൊള്ളി
ഉയർന്നു വന്ന പുകയായിരുന്നോ?
തണുത്തു മരവിച്ച നിശ്വാസങ്ങളിൽ
എന്തെന്ന് തിരിച്ചറിയാ-
തെന്റെ ദേഹവും മുന്നേ മരവിച്ചു പോയിരുന്നു.
കാരണങ്ങളറിയതെ, തെളിവുകൾ
ഇല്ലാതെ എന്റെ സ്വപ്‌നങ്ങൾ കഴുവേറ്റപ്പെട്ടു.
നീല വരകൾ ആണെന്ന് തോന്നുന്നു.
അതിനു മുകളിൽ പണ്ടൊരു ഉറുമ്പിൻ കഥ എഴുതി.
ഒരു ഉറുമ്പിന്റെ കഥയല്ല
ഒത്തിരി ഉറുമ്പുകളുടെ കഥ.
പഞ്ചസാര തിന്നു തിന്നു ചത്ത ഉറുമ്പുകളെ കുറിച്ചെഴുതിയത് മാത്രം ഓർമയുണ്ട്
മറ്റുറുമ്പുകളെ കുറിച്ച് ഞാൻ എന്തായിരുന്നിരിക്കാം എഴുതിയിരുന്നത്.
ഞാൻ തന്ന ആ ബുക്ക് തിരികെ തരുമോ?
ഇല്ല തരില്ല.
നീയത് വായിച്ചു പോലും നോക്കി കാണില്ല.
നീ എന്തിനാണ് അന്ന് വെറുതേ വാങ്ങി വച്ചത്.
ഞാൻ പറഞ്ഞതെല്ലാം നീ സ്വന്തമാക്കി.
ഞാൻ സ്വന്തമാക്കിയ കുഞ്ഞുറുമ്പുകളെ
നീ അടച്ചു വച്ചു.
എവിടെ ആയിരിക്കും ആ കുഞ്ഞുറുമ്പുകളെ അടക്കിയതെന്നു എനിക്ക് പറഞ്ഞു തരുമോ?
ഞാൻ അതു ചോദിക്കുന്നത് ഉറുമ്പുകളെ കാണുവാൻ മാത്രമല്ല.
പിന്നെയോ?
അവസാനത്തെ പേജുകളിൽ എവിടെയോ ഞാൻ പാർത്തിരുന്ന ആൽമരത്തിന്റ പടം വരച്ചിട്ടിരുന്നു.
നീയത് കണ്ടോ?
രാത്രിയിൽ പാമ്പായി മാറുന്ന ഒരു ആൽമരം.
പ്രിയ കുട്ടുകാരി ഞാൻ നിനക്ക് തന്ന വാക്ക് പാലിക്കാം... ഇന്നത്തെ ദിനം തീർന്നു പോയില്ലല്ലോ...
.........................................................................
ഈ കാത്തിരിപ്പെനിക്കിഷ്ടം..
കാത്തിരിക്കുന്പോഴല്ലേ
ഒരുക്കങ്ങളുള്ളൂ...
വരും...വരാതിരിക്കില്ല
നിരാശയല്ല... പ്രതീക്ഷ...
പ്രതീക്ഷയെന്റെ
ഒരുക്കങ്ങൾക്ക് വേഗം കൂട്ടുന്നു.
ഒരുക്കങ്ങൾ സന്തോഷമല്ലേ..
സന്തോഷം...അതു തന്നെ....
സന്തോഷത്തോടെ വരവേല്ക്കണം
പിരിയാതെ മുറുകെ പുണരേണം...
പിടി വിട്ടു പോയാൽ...
അകന്നുപോയാൽ..
വീണ്ടുമൊരു കാത്തിരിപ്പ്..
നിരാശ...പ്രതീക്ഷകളില്ലാത്ത
കാത്തിരിപ്പ്...
അതു വേണ്ട....
ഇപ്പോഴത്തെയീ ഒരുക്കങ്ങൾ
സന്തോഷങ്ങൾ... വാരിപുണരൽ
ചുറ്റും ഉയരുന്ന സ്നേഹ നിലവിളികൾ..
നടന്നു നീങ്ങുന്ന മൗനപ്രാർത്ഥനകൾ..
മൗനം.....
അതുമതി....
നീണ്ട മൗനത്തിനായീ
ഞാൻ കാത്തിരിക്കുന്നു...
തിരക്കിലാണ്...
മൗനത്തെ വരവേല്ക്കാൻ
ഒരുക്കത്തിലാണ്.....
സന്തോഷത്തിലാണ്..