ജനപ്രിയ പോസ്റ്റുകള്‍‌

2013, നവംബർ 12, ചൊവ്വാഴ്ച

ചില യാഥാർത്യങ്ങൾ മാത്രം ഒപ്പിയെടുക്കപ്പെട്ടു
ഇരുട്ടറയിലെയ്ക്ക്  കൊണ്ട് പോകപ്പെട്ടപ്പോൾ
എന്റെ ആത്മാവും  ആ ഇരുട്ടറയിൽ ആയി.
വരച്ചെടുക്കുവാൻ  ആരുമില്ലാതെ  ഉപേഷിക്കപ്പെട്ട
നെഗറ്റീവുകൾക്കൊപ്പം ഞാനും എന്റെ ആതമാവും
വെളിച്ചം കണ്ടില്ല.കാലമെത്രയോ വേഗത്തിൽ  മുൻപോട്ടു പോയി
ഈ ഡിജിറ്റൽ യുഗത്തിൽ ഉപേക്ഷിക്കപ്പെട്ടു പോകാമായിരുന്ന
എന്റെ ജീവിതമെന്ന  ഫിലിമിൽ പതിഞ്ഞിരുന്ന   പഴയ നിമിഷങ്ങളെ
വീണ്ടും  വരച്ചെടുത്തത്  ആര്? ഇന്ന് നിങ്ങൾ കാണുന്ന എന്റെ
മുഖ ചിത്രം വരചെടുത്തു  അതിൽ സന്തോഷം എന്ന  വർണം
വിതറിയത് ആര് ?

2013, നവംബർ 3, ഞായറാഴ്‌ച

ആളി കത്തുന്ന   വിശപ്പിനെ
യകറ്റി വർണ  ദീപങ്ങൾ
ചൊരിയുന്ന ശബ്ദങ്ങൾ
കൊള്ളുന്ന വിഷ പൊടികളി
ന്നെന്റെ നിദ്രയെ ലവലേശം
തൊട്ടില്ല.  നീട്ടിയ കൈകളിൽ
വീഴാത്ത നന്മകളാലെൻ
പൈതലിൽ മയക്കത്തിൻ
ആക്കവും കൂടി പിഞ്ചു പൈതലിൽ
ഭാരം  വഹിയാതെയല്ലയോ
 തെരുവിലെ  കുപ്പയ്കരികിലീ
ഞങ്ങളും നായ്ക്കളുമൊരു
കുടുമ്പം പോൽ  അന്തിയുറങ്ങിയത്

പൂത്തിരിയോ  തറ ചക്രങ്ങളോ
ഉഗ്ര സ്പോടനം ആഹ്ലാദിപ്പിക്കും
അമിട്ടുകളോ  ഏതെന്നറിയില്ല
ആരോ തന്നൊരീ  സാരീ  തലപ്പിൽ
കൊളുത്തി  നീ ആഘോഷിക്കുന്നോ
ഇളം മുറ തമ്പുരാനെ . നിന്റെ
പ്രായത്തിനൊത്ത  എൻ പൈതലിനെ
പുതപ്പിച്ച ചേലയിൽ നീയിട്ട
തീപ്പൊരിയിൽ  വെന്തെന്റെ ഹൃദയവു
മവനിൻ മുഖവുമൊരു പോൽ
നീറുന്നു  അരുതരുതിനി മേലാൽ
മേലാള  പൈതലേ തെരുവിലുറങ്ങുമീ
എൻ മക്കൾക്കായി ഞാൻ കേണിടുന്നു

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച


അലഞ്ഞു ഞാനേറെ നാൾ
നനവുള്ള മണ്ണതിൽ
അലിഞ്ഞു ചേരാ-
നേകയായി ഏറെ ദൂരം

എങ്കിലോ  മുൻപിലെ
തീ പാറും  കല്ലുകൾ
തീർത്ത  മണ്‍തരികളിൽ
പതിഞ്ഞെന്റെ പാദം
വെന്തു പിളർന്നു
തളർന്നു പോയി

ആകുമോ താണ്ടുവാൻ
ഈ ദൂരമൊക്കെയും
തീ  കാറ്റിൽ തിളയ്ക്കുമീ
പാതയോരങ്ങളിൽ
തളർന്നു  മയങ്ങിയ
മിഴികളുമായി.

ആശിപ്പൂ   നിന്റെ സ്നേഹ
സാന്ത്വനം എൻ കാൽ
തിണർപ്പുകൾ   വറ്റിക്കുവാൻ

നീരുള്ള മണ്ണായി നീ
മാറുമെങ്കിൽ  ഞാൻ
ഏറെ ദൂരം ഇനി യാത്ര ചെയ്യാം

ഒടുവിൽ  നിൻ തരികളി-
ലൊന്നായി തീരുവാൻ നനവുള്ള
മണ്ണേ ഞാൻ നിന്നധോ
ഭാഗത്ത്‌ വീണുറങ്ങാം












2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മഴ തുള്ളി തീർത്ത
മതിലുകൾക്കുള്ളി-
ലെൻ  മിഴികൾ
കാണാൻ
കൊതിക്കുന്തോറും
പെരുമഴയായി
പെയ്തെന്റെ കാഴ്ച
മറയ്ക്കുമീ  കണ്ണീർ
തുടയ്ക്കുവാൻ
വെമ്പുന്ന നിന്റെ
ചുണ്ടുകൾ ഞാൻ  കണ്ടു .

 ചങ്ങലയ്ക്കിട്ട നിന്റെ
ചിന്തകൾ  പൊട്ടിച്ചെറിഞ്ഞു
വരികെന്റെ പ്രിയ സഖേ
ചാരത്ത് നിന്നെന്റെ   കണ്ണീർ
തുടചെന്റെ  കാഴ്ച്ചയിൽ
തെളിയട്ടേ  ഹിമം പോൽ
വിശുദ്ധമാം  നിന്റെ രൂപം .

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

പുറം ലോകം കാണാൻ ആഗ്രഹിച്ചവൾ


 പുറം ലോകം കാണാൻ ആഗ്രഹിച്ചവൾ
-------------------------------------------

ഈ  നാൽകാലിയുമായി ഞാൻ എത്ര  പെട്ടന്നാണ് ഇണങ്ങിയത്  .
 നഴ്സറി ടീച്ചെറിന്റെയും  കൂട്ടുകാരുടെയും മുഖങ്ങൾ എന്റെ ഉള്ളിൽ  മങ്ങി തുടങ്ങി. ആശുപത്രിയിൽ പോലും അവരാരും കാണാൻ  വന്നില്ല . ഇപ്പോൾ അവരെ കുറിച്ച് തീരെ ഓർമയില്ല.

ആസ്പത്രിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട്  ഈ മുറിക്കുള്ളിൽ ഒതുക്കപ്പെട്ട ആദ്യത്തെ നാളുകളിൽ എല്ലാവരെയും കാണാൻ ആഗ്രഹിച്ചു. പിന്നെടെന്റെ ആഗ്രഹങ്ങളും  മോഹങ്ങളും നാല് കാലുകളിൽ  ബന്ധിക്കപ്പെട്ടു .  ചത്ത മരം  കുളിര് തരാതെ  മുതുകു പൊട്ടിയൊലിച്ചു.

കൂട്ടി കൂട്ടി വായിച്ച  അക്ഷരങ്ങൾ, മുറിവിന്റെ ആഴങ്ങളെ  നികത്തി കൊണ്ടേയിരുന്നു .

മണ്ണിൽ കിളിർത്തു  വരുന്ന പുൽകൊടികളെ  പിഴുതെടുത്ത്‌   ദൂരേയ്ക്ക് കളഞ്ഞു  മുറ്റമടിക്കുന്ന  പാവടക്കാരിയാകാൻ കൊതിച്ചു.

വീട്ടിലെ ശുഭ മുഹൂർത്തങ്ങൾ കണ്‍ നിറയെ കണ്ടാസ്വദിക്കാൻ ആഗ്രഹിച്ചു.

"മോളെ നല്ല വണ്ണം നോക്കേണം കേട്ടോ "  വിദേശത്തുള്ള  പപ്പയും  മമ്മിയും സഹായിക്കാൻ  നിൽക്കുന്ന ഡാലി ചേച്ചിയെ ഇടയ്ക്കിടയ്ക്ക് വിളിച്ചു ഓർമ്മപ്പെടുത്തും .


മുറിവുകൾ  ഉണങ്ങിയ മുതുകിൽ നിന്നല്ല ഇത്തിരി ചോര പൊടിഞ്ഞതെന്നു  കണ്ടു പിടിച്ചപ്പോൾ എന്നും  മുഖത്ത്  ഒരു തിരി വെളിച്ചം പരത്തി  വരുന്ന അപ്പുറത്തെ വീട്ടിലെ സതിയമ്മ കെട്ടി പിടിച്ചു കരഞ്ഞു  .

  പതിമൂന്നു വയസോ?    വർഷങ്ങൾ എത്ര കടന്നു പോയി.

പുറം ലോകം കാണേണം പുറത്തെ  മനുഷ്യരെ കാണേണം. എന്റെ  വീടിന്റെ മുറ്റം കാണേണം  അവിടെ കുറെ നേരം ഇരിക്കേണം   മുറ്റത്തിരുന്നു   ആകാശം കാണേണം .  പുസ്തകങ്ങളിൽ  കണ്ടിട്ടുള്ള പ്രകൃതിയെ  പ്രണയിക്കേണം  അവയോടു കിന്നരിക്കേണം .

തിര തള്ളി വരുന്ന ആഗ്രഹങ്ങളെ  അടക്കാൻ കഴിഞ്ഞില്ല .  എന്റെ ശരീരം എന്റെ ആ ഗ്രഹങ്ങളോട്  മല്ലു യുദ്ധം ചെയ്തു . ഒരിക്കലും ചേരാത്ത വിധത്തിൽ   രണ്ടുപേരും തമ്മിൽ പിരിഞ്ഞു .


എന്നെ ധരിപ്പിച്ചത്   കല്യാണ വസ്ത്രമാണെന്ന് എന്നെനിക്കറിയില്ലായിരുന്നു . നിശ്ചലമായ  എന്റെ ശരീരത്തെ കെട്ടി പിടിച്ചു കരയുന്ന മമ്മിയുടെ  കണ്ണിൽ  നിന്നും ഒരു തുള്ളി കണ്ണീർ എന്നെ  ആശ്ലെഷിച്ചെങ്കിലെന്നു ഞാൻ    ആശിച്ചു.

 വീടിന്റെ  മുറ്റത്തേയ്ക്കെന്നെ എടുത്തപ്പോൾ   ചാടി ഇറങ്ങി ഓടാൻ തോന്നി . എന്റെ വീട്ടിൽ  ഞാൻ കാണുന്ന ആദ്യത്തെ ശുഭ മുഹൂർത്തം .  കയ്യിൽ  പിടിപ്പിച്ചിരി ക്കുന്ന പൂക്കൾ എന്നെ കാണാൻ വന്നവർക്ക്   കൊടുക്കാൻ ശ്രമിച്ചു.  എന്നെ നോക്കുന്നവരിലെ  നിർവികാരത മരണത്തിനു മുൻപുള്ള  ജീവിതത്തേക്കൾ  അരോചകം ആക്കി  . എങ്കിലും ദൂരെ മാറി കൂട്ടം കൂട്ടമായി നിന്ന് രസിക്കുന്നവർക്കിടയിലെയ്ക്ക്  ചെല്ലുവാൻ വൃഥാ  ഒരു ശ്രമം നടത്തി .


മുറ്റത്തു കിടന്നു ആകാശത്തിലെ നീലിമ ഞാൻ കണ്ടു .  രാത്രിയിൽ ആകാശം കാണാൻ  പകലിനെക്കാൾ സുന്ദരമാണെന്ന്   വായിച്ചിട്ടുണ്ട്.  രാത്രി  ആകുന്നത്‌ വരെ ഈ മുറ്റത്ത്    കിടത്തിയിരുന്നെങ്കിൽ.

 വെളുത്ത ളോഹയിൽ  താടിക്കാരൻ അച്ചന്റെ   ചുണ്ടുകൾ  ചലിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് ഈശോയെ  കാണാമല്ലോ  എന്ന  സന്തോഷം  തോന്നി.

വീടിനെ എന്നേയ്ക്കുമായി പിരിഞ്ഞപ്പോൾ എനിക്ക് തന്ന അന്ത്യ ച്ചുമ്പനങ്ങളെല്ലാം  നിർ ജീവമായിരുന്നു.


വെള്ള വാനിൽ ചുറ്റും  കുറെ പേർ തിങ്ങി നിറഞ്ഞിരുന്നത്   കൊണ്ട് പണ്ട്  നഴ്സറിയിൽ  ഓടി ചാടി പോയ വഴി കാണാൻ പറ്റിയില്ല .

 പള്ളിഎത്രയോ മാറി പോയി  .    സണ്‍‌ഡേ ക്ലാസ്സിൽ പഠിക്കാൻ പണ്ട് വന്നിരുന്നപ്പോൾ  പള്ളി ഇത്ര പുരോഗമിച്ചിട്ടില്ലായിരുന്നു  .എന്റെ പെട്ടിയുടെ പ്രതിബിംബം  പള്ളിയിലെ തറയിൽ  തിളങ്ങി നിന്നിരുന്നു  എന്ന് തോന്നി .


എല്ലാവരും എന്നെ വിട്ടു പോയി. .. പുറത്തെ ലോകത്തിലേയ്ക്കല്ല   ഭൂമിയിലെ ആഴങ്ങളിലേയ്ക്കാണ്  എന്നെ തള്ളിയിട്ടതെന്നു ഞാൻ തിരച്ചറിഞ്ഞു . സതിയമ്മയും ഡാലി ചേച്ചിയും  വളരെ നേരം അവിടെ നിന്നിരിക്കണം .എന്നെ കൊണ്ട് താങ്ങാൻ പറ്റാത്തത്ര  മണ്ണ് എന്നെ മൂടിയിരിക്കുന്നു .ഞാൻ അടക്കപ്പെട്ടിരിക്കുന്നു .

എന്താണ്  വല്ലാത്ത  ശബ്ദം. എന്നെ  അഴങ്ങളിലേയ്ക്ക്  താഴ്ത്തി കൊണ്ടിരുന്ന  മണ്ണിന്റെ ഭാരം കുറയുന്നുവോ?  ഞാൻ മുകളിലെയ്ക്ക് ഉയർത്തപ്പെടുന്നുവോ?

 അതേയ്  ഈ രാത്രിയിൽ ഞാൻ  ആകാശം കാണുന്നു . എന്ത് സുന്ദരമായ ആകാശം.

കുപ്പികൾ പൊട്ടി ചിതറുന്ന  ശബ്ദം. അവർ മൂന്നുപേർ.    മരിച്ച എന്നിൽ പോലും  അവരുടെ  വായിലെ മദ്യത്തിന്റെ ഗന്ധം അറപ്പുളവാക്കി.

ഞാൻ പിടിച്ചിരുന്ന പൂക്കൾ അവരിലൊരാൾ മറ്റൊരു കല്ലറയിലെയ്ക്ക് വലിച്ചെറിഞ്ഞു എന്റെ കല്യാണ   വസ്ത്രം  ഇന്ന് വെട്ടിയ മണ്ണിൽ  പുതഞ്ഞു.  . സഹായത്തിനായി ആകാശത്തിലെ  ചന്ദ്രനെ ഞാൻ നോക്കി .  എന്റെ പിച്ചി ചീന്തപ്പെട്ട നഗന്ത കാണാൻ ത്രാണിയില്ലാത്തത് കൊണ്ടോ ചന്ദ്രൻ ഓടി ഒളിച്ചത് ?

ഇതാണോ   ഞാൻ ആഗ്രഹിച്ച രാത്രിയിലെ ആകാശം . ഇതാണോ ഞാൻ സ്വപ്നം  കണ്ട ആ പുറം ലോകം. വെളിച്ചം വരും മുൻപ് ആരെങ്കിലും എന്നെ ആ കല്ലറയിലേയ്ക്ക്  മറവു ചെയ്തെങ്കിൽ . ഇല്ല;  നേരം വെളുക്കുവോളം എന്റെ ജഡം ഭോഗിക്കപ്പെടാൻ വിധിക്കപെട്ടിരുന്നു.


"കേസും നാണക്കേടും  ആരോടും ഇനിയിപ്പോൾ പറയേണ്ട.  ലീവ്  രണ്ടു ദിവസതെയ്ക്കും കൂടിയേ ഉള്ളൂ . ഞങ്ങൾ അങ്ങ് പോകും അച്ചോ "

മമ്മിയുടെ വാക്കുകൾ കേട്ട് എന്റെ നിശ്വാസം  കല്ലറകളെ  പൊട്ടിച്ചു   പുറത്തേയ്ക്ക് വരാൻ ശ്രമിച്ചു .
പുറം ലോകം എന്നിൽ ഉളവാക്കിയ ഭയം  അതെനിക്ക് ഓർമ്മ  വന്നു.

ഇനിയൊരിക്കലും പുറം ലോകം കാണാൻ  ഞാൻ ആഗ്രഹിക്കുന്നില്ല .


*********************************************************************************





2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

ചിരി ശബ്ദം പ്രണയിച്ചപ്പോൾ
************************* 


അവരുടെ ചിരിയാണ്   പരസ്പരം പ്രണയിച്ചത് .

അന്നുച്ചയ്ക്ക്‌  ഓഫീസിൽ വച്ച്  ആദ്യമായി കേട്ട അവളുടെ ചിരിയുടെ ശബ്ദം അയാളുടെ മനസിനെയും ഹൃദയത്തെയും ഒരുപോലെ കൊത്തി വലിച്ചു.  

പുതിയതായി വന്ന ടൈപിസ്റ്റ്‌  അയാളുടെ വീടിനടുത്താണ് താമസിക്കുന്നതെന്ന് പിന്നീടാണ് അറിഞ്ഞത് . എങ്കിലും അവളെ കാണാൻ അയാൾ  ആഗ്രഹിച്ചിരുന്നില്ല .

അവളുടെ രൂപം അയാൾക്കൊ   അയാളുടെ   രൂപം അവൾക്കോ ഇഷ്ടമായിരുന്നില്ല  .

അവളുടെ  ചിരി കേൾക്കാൻ  അയാളുടെ ചെവി ചുമരിൽ പതിച്ചിരുന്നത്   ആരുമറിഞിരുന്നില്ല  .

അകലെയെവിടെയോ  നിന്നാണ് അയാളുടെ ചിരി ആദ്യമായി അവൾ കേട്ടത് . മേലുദ്യോഗ്സ്ഥ നെ   ഭയമായിരുന്നെങ്കിലും അയാളുടെ ചിരി ശബ്ദം  അവളെ വല്ലാതെ ആകർഷിച്ചിരുന്നു .

അവരുടെ ചിരി ശബ്ദങ്ങൾ പ്രണയിച്ചിരുന്നത്   അവർ അറിഞ്ഞിരുന്നില്ല .

സഹ പ്രവർത്തകന്റെ  വിവാഹ നാളിലെ  വിരുന്നു  സൽക്കാരത്തിലെ  പൊട്ടിചിരികൾക്കിടയിൽ  അയാൾ അവളോട്‌ ചോദിച്ചു   " നിന്റെ ചിരി ഞാൻ സ്വന്തമാക്കിക്കോട്ടെയ്?'

അവളുടെ സമ്മതം ഒരു ചിരിയിൽ  ഒതുക്കി .

വിവാഹ ജീവിതത്തിന്റെ ആദ്യ ദിനത്തിൽ  അയാളുടെ താമാശ കേട്ട് അവൾക്കു ചിരി പൊട്ടി .

"അപ്പുറത്ത് അച്ഛനും അമ്മയും കേൾക്കും ചിരിക്കാതെ  "

അവളുടെ ചിരിക്കുളള ആദ്യത്തെ വിലക്ക് .

"നിന്റെ ചിരി എനിക്ക് മാത്രം സ്വന്തം എന്നല്ലേ പറഞ്ഞിരുന്നത് ?" - പിന്നീടെപ്പോഴോ  ഉള്ള അയാളുടെ വിലക്ക് സംശയത്തിന്റെത് ആയിരുന്നു.

സന്തോഷം  തോന്നുമ്പോൾ  തിരമാല  പോലെ വരുന്ന ചിരിയെ  അവൾ പിടിച്ചു കെട്ടി . അപ്പുറത്തെ ഓഫീസ് മുറിയിൽ ഭർത്താവിന്റെ സാന്നിധ്യം അവളുടെ  ചിരികൾക്ക് മതിൽ  തീർത്തു.


അന്നു  സന്ധ്യക്ക് മുറ്റത്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചു സന്തോഷിച്ച് അയാൾ പൊട്ടി ചിരിച്ചു .  ചിരി  കേൾക്കാൻ   അവൾ അടുക്കളയിലെ നീറ്റലുകൾക്കിടയിൽ നിന്നും മുറ്റത്തെയ്ക്ക് ഓടി ചെന്നു. അയാളുടെ കണ്ണുകളിൽ നിന്നും  അവളിലേയ്ക്ക്  പാറിയ തീ അവളുടെ സന്തോഷത്തെ  കെടുത്തി കളഞ്ഞു. അയാൾ  ഒന്ന് ചിരിച്ചു  കേൾക്കാൻ അവൾ ഏറെ ആഗ്രഹിച്ചു.

 അവളിലെ പിടച്ചു കെട്ടിയ ചിരികൾ ഉള്ളിൽ  കിടന്നു കുന്നു കൂടി മുഴകളായി തീർന്നു . മുഴകൾ പൊട്ടിയൊലിച്ചു . അയാളുടെ ചിരി  കേൾക്കാനുള്ള  ആഗ്രഹം അവളിലെ  വേദനയെ കൂട്ടി.


അവൾക്ക്‌  വേണ്ടി മരുന്നിനും മന്ത്രത്തിനും ചെലവാക്കിയ പണത്തെ കുറിച്ച് അയാൾ  മനസ്സിൽ പിറുപിറുത്തു.


'നീയിത്ര  സുന്ദരി ആയിരുന്നോ?' പച്ച  ഇലക്ക് മുകളിൽ പട്ടു പുതച്ചു കിടക്കുന്ന അവളുടെ മുഖത്ത്‌  പുഞ്ചിരി  നിറഞ്ഞു നിൽക്കുന്നത്  അയാൾ അറിഞ്ഞു.  അന്നായിരുന്നു അവളുടെ മുഖം കാണുന്നത്.
അവളുടെ ചിരി അയാൾ  ആഗ്രഹിച്ചു. അവസാനത്തെ കനലും ചാമ്പലായിട്ടും  അയാൾ  അവിടെ നിന്നും മാറിയില്ല .

"ഒന്നു  ചിരിക്കൂ  നിന്റെ ചിരി എനിക്ക്  കേൾക്കേണം " അയാൾ  ഉറക്കെ നില വിളിച്ചു.

ചിരി കേൾക്കാൻ ശവ പറമ്പിൽ  കുത്തിയിരിക്കുന്ന  വികൃത  രൂപിയായ അയാളെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു.  അവൾ പതുക്കെ ചിരിച്ചു .

ആ മൃദു ശബ്ദം അയാൾ തിരച്ചറിഞ്ഞു  അയാൾ സന്തോഷം കൊണ്ട് പൊട്ടി ചിരിച്ചു .  അയാളുടെ ചിരിയുടെ ശബ്ദം അവളെ വീണ്ടും ആകർഷിച്ചു .  പിന്നീട് അയാൾക്ക്  വേണ്ടി   അവൾ ചിരിച്ചു കൊണ്ടേയിരുന്നു.  വീണ്ടുമവരുടെ ചിരികൾ   പ്രണയിച്ചു .

ഒരിക്കലും നിലയ്ക്കാത്ത  പ്രണയത്തിനും  പൊട്ടി ചിരികൾക്കുമിടയിൽ  കാലിലെ  ചങ്ങലയുടെ ഭാരമോ  പൊട്ടിയൊലിക്കുന്ന കാലിന്റെ വേദനയോ  വൈദ്യുതിയുടെ ആഘാതമോ അയാൾ അറിഞ്ഞില്ല.

*************************************************************************

















2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

'വിഡ്ഢി പ്പെണ്ണ് '
************

ഞാനൊരു  വിഡ്ഢി 
ആദ്യ കണ്ടു മുട്ടലിൽ 
ഞാനതു   പറഞ്ഞു 

എന്റെ  വിഡ്ഢിത്തം 
ഇഷ്ടമാണെന്ന്  അന്ന് 
നീ പറഞ്ഞു .


നിന്നോടുള്ള  എന്റെ 
മറുപടികൾ വിഡ്ഢിത്തം
ആയിരിക്കുമെന്നുമറിഞ്ഞിട്ടും  
നീ പലതുമെന്നൊടു 
ചോദിച്ചുകൊണ്ടേയിരുന്നു 

'വിഡ്ഢി പ്പെണ്ണ് ' നീ എന്റെ 
മറുപടികൾക്ക്  തന്ന 
പാരിതോഷികം 


ഞാനിന്നെറ്റവും 
ഇഷ്ടപ്പെടുന്ന  വാക്ക് 
നീയെനിക്ക്  കിരീടം
തന്ന പോലെ  എന്റെ 
തലയിൽ ചൂടുന്നു

******************