ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂൺ 5, ബുധനാഴ്‌ച

ഇന്ന് ഞാൻ





 ഞങ്ങൾ  അലയുകയാണ്.


അലച്ചിലുകൾ നിറഞ്ഞ എന്റെ ജീവിതം എന്നാണ്  അവസാനിക്കുന്നതു.
അല്ല, ജീവിതത്തിൽ എന്ന് ഈ അലച്ചിലുകൾ  അവസാനിക്കും...
.ഉപ്പാപ്പാൻ  പറഞ്ഞപോലെ ശാപം പിടിച്ച പെണ്ണ് തന്നെ...

ഇന്നും അലഞ്ഞു   വളരെ ദൂരം   ...
കാമുകനെ തേടി .. അല്ല്ല കാമുകനോടൊപ്പം
കാമുകനെങ്കിൽ  കാമമെങ്കിലും ഉള്ളിൽ  വേണ്ടേ?
കാമവുമില്ല സ്നേഹവും  ഇല്ല ..
കുറെ  പരിമിധികൾ  മാത്രം  വാതോരാതെ പറഞ്ഞു ..
എനിക്കൊട്ടും തലയിൽ  കയറാത്ത  നിയമ കുരുക്കുകൾ  പറഞ്ഞു.
സമാധാനമില്ലാത്ത അലച്ചിലുകളെ  കുറിച്ച് മാത്രം  പരസ്പരം പങ്കുവെച്ചു.


പ്രണയ ജോടികളെ  പോലെ യാത്ര ചെയ്തു ...
പ്രണയം ഒട്ടുമില്ലായിരുന്നു ..
പരസ്പരം നോക്കിയപ്പോൾ  കണ്ണുകൾ ചിമ്മിയില്ല ..

ഭയം ....ഭയം മാത്രം അതിലുണ്ടായിരുന്നു.

 ചിലപ്പോഴെങ്കിലും   ഭാര്യയോടെന്നപോലെ സംബോധന ചെയ്തു.
യാതൊരു  കടമയും   നിർവഹിച്ചില്ല.
നിന്റേതു എന്റേത് എന്ന  വേർതിരിവ് സ്പഷ്ടമായിരുന്നു 


ഇരുട്ടിൽ  ഒരു വേശ്യയാകാമെന്ന്  സന്തോഷിച്ചു. 


ഈ  സുന്ധരമായ രാത്രിയിലുംപങ്കു വച്ചത്  
ഒരിക്കലും അവസാനിക്കാത്ത അലച്ചിലുകളെ കുറിച്ചല്ലേ?


ഞാൻ മാത്രമല്ലല്ലോ നീയും അലയുകയല്ലേ?
ഇനിയുള്ള  അലച്ചിലുകൾ  നമുക്ക് ഒരുമിച്ചു 
 ആയലെന്ത?


നമുക്ക് അലഞ്ഞു തിരിയേണ്ട വഴികൾ  വ്യത്യസ്തമാണ് അല്ലെ?

അലച്ചിലുകൾക്കിടയിൽ എപ്പോഴോ കണ്ടു മുട്ടിയവർ.
പിരിഞ്ഞു യാത്ര ചെയ്യാം.

വിവേകമുണ്ടെന്നു സ്വയംതോന്നിയിട്ടും 
എന്താണ് വീണ്ടും നമ്മുടെ യാത്ര ഒരുമിച്ചാക്കിയത്.

ഇപ്പോഴും  ഞങ്ങൾ  അലയുകയാണ്.
പ്രണയം ഇല്ലാതെ  കടമകൾ ഇല്ലാതെ...
                                     കാമം ഇല്ലാതെ........







2013, ജൂൺ 3, തിങ്കളാഴ്‌ച


എൻറെ സുപ്രാഭാതം 



      പറങ്കിമാന്തോട്ടത്തിലെ കുന്നിനു മുകളിലെ
വീട്ടിലായിരുന്നപ്പോൾ  അതിരാവിലെ നാലുമണി ക്ക് പോറ്റികുന്നിലെ പെന്തെകോസ്റ്റ്  പള്ളിയിലെ  സ്തോത്ര  പ്രാർത്ഥന  കേട്ടാണ് ഉണരുന്നത് .   പ്രാർത്ഥന കഴിയുമ്പോൾ ..മുളയ്ക്കോട്ടുകരയിലെ  മസ്ജിതിൽ  നിന്നും സുബഹ് ബാങ്ക് വിളി......   അഞ്ചു മണിക്ക് തൊട്ടു അയൽപക്കതെന്നപോലെ  ശിവക്ഷേത്രത്തിലെ  പ്രഭാതകിർത്തന , ഞങ്ങൾ  പഠിച്ചു കൊണ്ടിരിക്കുംപോൾ  കേൾക്കാം . .

 ഇരുപത്താറു വർഷം  എന്റെ പ്രഭാതം മൂന്നു മതത്തിന്റെയും പ്രാർത്ഥനകേട്ടാണ്  ആരംഭിച്ചിരുന്നത് ..

അത്രയും സുന്ദരമായ പ്രഭാതം ... എനിക്കിന്നു  കിട്ടാറില്ല.